Wednesday, April 4, 2018

സ്ത്രീകളും ദിക്റ് മജ്‌ലിസുകളും

*സ്ത്രീകളും  മജ്‌ലിസുകളും*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സംശയം: ഇന്ന് പല സ്ഥലങ്ങളിലും ആയിരങ്ങൾ പങ്കെടുക്കുന്ന സ്വലാത്ത് - ദിക്ർ- ഖുതുബിയ്യത്ത് - ദുആ മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നുണ്ടല്ലോ?പല സ്ഥലങ്ങളിലും സ്ത്രീ പുരുഷൻമാർ ഇടകലർന്നും തൊട്ടുരുമ്മിയും തിക്കിത്തിരക്കിയുമാണ് വരുന്നതും പോകുന്നതും. പരിപാടി കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോൾ കവാടങ്ങളിലും റോഡുകളിലും ആണും പെണ്ണും തൊട്ടുരുമ്മിയാണ് നടക്കുന്നത്. കൂടുതലാളുകൾ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ ഇത് നിയന്ത്രിക്കാൻ കഴിയില്ല. ഇത്തരം സദസ്സുകളിലേക്ക് സ്ത്രീകൾ പോകുന്നതിന്റെയും അവരെ പറഞ്ഞയക്കുന്നതിന്റെയും വിധിയെന്താണ്? ദീർഘയാത്ര ചെയ്തു കൊണ്ടാണ് പലസ്ത്രീകളും ഇതിലേക്ക് പോകുന്നത് ഇത് അനുവദനീയമാണോ? വീടിന് പുറത്ത് നടക്കുന്ന ദിക്ർ- സ്വലാത്ത് മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകൽ നല്ല തല്ലെന്ന് നമ്മുടെ മാസികകളിൽ തന്നെ മുമ്പ് വായിച്ചിട്ടുണ്ട്.       

നിവാരണം: ദിക്ർ- ദുആ മജ്ലിസുകളിലേക്കും മഖാമു കളിലേക്കും മസ്ജിദുകളിലേക്കും സ്ത്രീകൾ പോകുന്നതിന്റെ വിധികളും വിത്യാസങ്ങളുമെല്ലാം ഈ പംക്തിയിൽ തന്നെ മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം ഇപ്പോൾ ആ വർത്തിക്കുന്നില്ല. ചോദ്യത്തിന്റെ മറുപടി ചുരുക്കി എഴുതാം.  ദിക്ർ- ദുആ മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നതും പങ്കെടുക്കുന്നതും ശരിയാണെന്നോ അല്ലെന്നോ നിരുപാധികം പറയാൻ പറ്റില്ല.സാഹചര്യങ്ങൾക്കനുസരിച്ച് വിധികൾ വിത്വാസപ്പെടുന്നതാണ്. ചോദ്യത്തിൽ പറഞ്ഞത് പോലെ അന്യ പുരുഷൻമാരുടെ ദർശനവും സ്പർശനവും കൂടിക്കലരലും സംഭവിക്കുമെന്നാണങ്കിൽ അത്തരം മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകരുത് ."ഫിത്ന "ഭയപ്പെട്ടാൽ ദിക്ർ മജ്ലിസുകളിലേക്ക് വരുന്നതിൽ നിന്ന് സ്ത്രീകളെ തടയൽ നിർബന്ധമാണെന്ന് ഇമാം ഗസ്സാലി [റ] പറഞ്ഞിരിക്കുന്നു [ഇഹ്യാ ഉലുമി ദീൻ 2-337] ഇമാം ഇബ്നു ഹജർ [റ] എഴുതുന്നു: ഫിത്ന ഭയപ്പെട്ടാൽ ദിക്ർ മജ്ലിസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിർബന്ധമാണെന്ന് ഇമാം ഗസ്സാലി [റ] ഇഹ്യാ ഇൽ പറഞ്ഞിരിക്കുന്നു. ഫിത്ന ഭയമുണ്ടെങ്കിൽ തടയൽ നിർബന്ധമാണെന്ന് "അൻവാറി "ലും പറഞ്ഞിട്ടുണ്ട്. ഫിത്നയുടെ വിവക്ഷയിൽ വ്യഭിചാരവും ദർശനവും സ്പർശനവും ഒറ്റക്ക് സംഗമിക്കലും എല്ലാം ഉൾപ്പെടുന്നതാണ്.സ്ത്രീ പുരുഷൻമാരോട് കൂടി കലരരുതെന്നും അത് അനുവദനീയമല്ലെന്നും "മുഹദ്ദബി "ൽ പറഞ്ഞിട്ടുണ്ട്.സ്ത്രീ പുരുഷൻമാരുമായി കൂടി കലരൽ അനുവദനീയമല്ലെന്ന് പ്രസ്തുത പരാമർശത്തിൽ നിന്ന് വ്യക്തമാണ്. കാരണം അത് ഫിത്നയുണ്ടാക്കുന്ന സാഹചര്യമാണ്. [ഫതാവൽ കുബറാ 1-203 കാണുക]

ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യമാണെങ്കിൽ അത്തരം മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നത് തെറ്റാണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. ആയിരങ്ങൾ പങ്കെടുക്കുന്ന മജ്ലിസുകളിൽ സ്ത്രീ പുരുഷൻമാരുടെ ഇടകലരലും മറ്റും ഒഴിവാക്കാൻ വളരെ പ്രയാസമാണെന്ന് പറയേണ്ടതില്ല. അതിനാൽ അത്തരം മജ്ലിസുകൾ പുരുഷൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും അവയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയും ചെയ്യലാണ് ഉത്തമം.പ്രാദേശികമായി നിയമങ്ങളും നിബന്ധനകളും ശ്രദ്ധിച്ചു കൊണ്ട് സ്ത്രീകൾക്ക് വനിതാവേദികൾ സംഘടിപ്പിക്കാവുന്നതാണ്.

ദിക്ർ മജ്ലിസുകളിൽ പങ്കെടുക്കാൻ വേണ്ടി സ്ത്രീകൾ ദീർഘയാത്ര ചെയ്യാറുണ്ടെന്നതാണ് ചോദ്യത്തിൽ പരാമർശിച്ച മറ്റൊരു പ്രശ്നം .സ്ത്രീ യാത്ര ചെയ്യാൻ പാടില്ലെന്ന് നിരുപാധികം ഇസ്ലാം പറയുന്നില്ലെങ്കിലും സ്ത്രീ യാത്ര ചെയ്യുമ്പോൾ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.ഇ സ്ലാമിക നിയമമനുസരിച്ച് ഫർളായ കാര്യത്തിന് വേണ്ടിയാണ് യാത്രയെങ്കിൽ സ്ത്രീകൾ തനിച്ച് യാത്ര ചെയ്യൽ അനുവദനീയമാണ്. നിർഭയത്വമുണ്ടെങ്കിൽ ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യലും അനുവദനീയമാകുന്നവ കുപ്പുണ്ട് . അതേ സമയം ഫർളല്ലാത്ത കാര്യത്തിന് വേണ്ടി സ്ത്രീയാത്ര ചെയ്യുമ്പോൾ - കുറഞ്ഞ ദൂരമാണെങ്കിൽ പോലും - ഭർത്താവോ മഹ്റ മോകൂടെയുണ്ടായിരിക്കൽ നിർബന്ധമാണ്. ഭർത്താവും മഹ്റ മുംകൂടെയില്ലാതെ സ്ത്രീതനിച്ചോ മറ്റു സ്ത്രീകൾക്കൊപ്പമോ യാത്ര ചെയ്യൽ ഹറാമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. അതിനാൽ നാട്ടിന് പുറത്ത് നടക്കുന്ന മജ്ലിസുകളിലേക്ക് സ്ത്രീകൾ ഒറ്റ ക്ക് പോകാൻ പാടില്ല. ഇമാം ഇബ്നു ഹജർ [റ] തുഹ്ഫ4-25 ലും ഇമാം റംലി [റ] നിഹായ 3-250 ലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്



ദിക്ർ- ദുആ മജ്ലിസുകളുടെ പേരിൽ സ്ത്രീകൾ കൂട്ടമായി പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.വെളുക്കാൻ തേച്ചത് പാണ്ടാകരുതല്ലോ. എന്നാൽ കാടടക്കി വെടി വെക്കാനും പറ്റില്ല.



നിയമങ്ങളും നിബന്ധനകളും പൂർണ്ണമായി പാലിച്ചുകൊണ്ടാണെങ്കിൽ സ്ത്രീകൾ ദിക്ർ- ദുആ മജ്ലിസുകളിൽ പങ്കെടുക്കുന്നത് തെറ്റല്ല.പ്രതിഫലാർഹം തന്നെയാണ്.


അന്യപുരുഷൻമാരുടെ ദർശനം, സ്പർശനം, തുടങ്ങിയ ഹറാമു ക ൾ സംഭവിക്കുമെന്ന ഭയമില്ലെങ്കിൽ ദിക്ർ- സ്വലാത്ത് മജ്ലിസുകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് നിഷിദ്ധമല്ല. പൂർണ്ണ ഹിജാബ് പാലിച്ചിരിക്കണം. സുഗന്ധദ്രവ്യങളും അലങ്കാര വസ്ത്രങ്ങളും ഒഴിവാക്കണം. സ്വന്തം ഗ്രാമത്തിന് പുറത്തേക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ ഭർത്താവോ മഹ്റ മോകൂടെ വേണം. സ്ത്രീകൾ തനിച്ച് പോകരുത്.

ചെറുശോല അബ്ദുൽ ജലീൽ മുസ്‌ലിയാർ

ഇസ്തിഗാസ റാസി ഇമാം പറഞ്ഞത്

📕📗📘📙📔📒📓📕📗🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സംശയ നിവാരണ ഗ്രൂപ്പ്
വഹാബികളുടെ തട്ടിപ്പ്.
🔴 ചോദ്യം :

ഇക്കാലത് മുസ്ലിമീങ്ങള്‍ മഹാന്മാരുടെ കബര്‍ ബഹുമാനിക്കല്‍ കൊണ്ട് ജോലിയാവല്‍ വിഗ്രഹാരധകരോട് തുല്യമാണ് എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ടോ❓

🔵ഉത്തരം :
കടുത്ത ദുര്‍വ്യാഖ്യാനമാണ് ഇവിടെ വഹാബികള്‍ നടത്തിയിരിക്കുന്നത്.
ഇവിടെ മുസ്ലിമീങ്ങള്‍ എന്ന് ഇമാം റാസി(റ) പറഞ്ഞത് കാണിക്കാന്‍ ഒരു വാഹാബിക്കും സാധ്യമല്ല.
അമ്പിയാക്കള്‍ , ഔലിയാക്കളുടെ കബര്‍ എന്നും അതിലില്ല.
മറിച്ച് , ഉള്ളത് ചില സൃഷ്ട്ടികള്‍ ഇക്കാലത്ത് അവരുടെ നേതാക്കളുടെ കബര്‍ ബഹുമാനിക്കുന്നത് വിഗ്രഹാരധകരോട് തുല്യമായാണ് എന്നാണ്.
നേതാക്കള്‍ എന്നതിന് അകാബിര്‍ എന്നാണ് ഉപയോഗിച്ചത്.
അകാബിര്‍ എന്ന് അവിശ്വാസികളുടെ  നേതാക്കള്‍ എന്ന് ഖുറാനില്‍
6/123 പ്രയോഗിച്ചതായി കാണാം.✅
വിഗ്രഹം വച്ച് ആരാധിക്കുന്നതിന് തുല്യമാണ്. വിഗ്രഹമില്ലാതെ ചില സൃഷ്ട്ടികള്‍ അവരുടെ നേതക്കളുടെ കബറിനെ ബഹുമാനിക്കല്‍  ഈ കാലഘട്ടത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശം.
അതായത് ആരാധന സ്വഭാവമുള്ള ബഹുമാനമാണ് വിരോധിക്കപ്പെട്ടത്‌.


✅ഇമാം റാസി(റ) ആദ്യം പറഞ്ഞ വിഗ്രഹം വച്ചുള്ള ആരാധനയോട് തുല്യമാവനമെങ്കില്‍ വെറും ബഹുമാനം പോര,
ആരാധനയാവുന്ന ബഹുമാനം വേണം.

ചുരുക്കത്തില്‍ ഏതോ പടപ്പുകള്‍ ആരാധനയുടെ പരിധിയില്‍പ്പെട്ട രൂപത്തില്‍ ബഹുമാനിക്കുന്നതിനെ കുറിച്ചാണ്  ഇമാം റാസി(റ) പറഞ്ഞത്, ആരാധനയുടെ പരിധിയില്‍ പെടാത്തതല്ല.

✅ഇമാം റാസി(റ) തന്നെ ശുഹദാക്കളുടെ കബറുകള്‍ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
അവിടുന്ന് പറയുന്നു.
" ജനങ്ങള്‍ ശുഹദാക്കളുടെ ഖബറുകളളെ സന്ദര്‍ശിക്കുകയും , ബഹുമാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നാം പറഞ്ഞതിന് രേഖയാണ്." ( തഫ്സീര്‍ റാസി 4/133.)
وسادسها : أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه ، واحتجأبو مسلمعلى ترجيح قوله بأنه تعالى ذكر هذه الآية في آل عمران ، فقال : )بل أحياء عند ربهم( وهذه العندية ليست بالمكان ، بل بالكون في الجنة ، ومعلوم أن أهل الثواب لا يدخلون الجنة إلا بعد القيامة .]ص:134 [والجواب : لا نسلم أن هذه العندية ليست إلا بالكون في الجنة بل بإعلاء الدرجات وإيصال البشارات إليه وهو في القبر أو في موضع آخر  تفسير الكبير للامام ىلرازي       4/133

അപ്പോള്‍ മഹാന്മാരുടെ ഖബറുകള്‍ ബഹുമാനിക്കല്‍ ശിര്‍ക്കല്ലാത വന്നു.



🔴ഇവിടെ ശുപാര്‍ശകരാണെന്ന് വിശ്വസിച്ചതാണ് പാടില്ലാത്തത് എന്ന് ചിലര്‍ തട്ടി വിടുന്നുണ്ട്.
എന്നാല്‍ ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിക്കല്‍ എതിര്‍ക്കുന്നില്ല.

അലം നഷ്റഹ് സൂറത്തില്‍ തങ്ങളെ സ്മരണ അല്ലാഹു ഉയര്‍ത്തി എന്നാ ആയത്ത് വിവരിച്ചു ഇമാം റാസി(റ)വിവരിക്കുന്നത് കാണുക.

പണ്ഡിതന്‍മാരും രാജാക്കന്മാരും തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വേണ്ടി എത്തി ചേരുന്നു. തങ്ങളുടെ കവാടത്തിന് പിന്നില്‍ അവര്‍ സലാം ചൊല്ലുന്നു.
അവര്‍ തങ്ങളുടെ റൌളയുടെ മണ്ണില്‍ മുഖം തടവുന്നു.

തങ്ങളുടെ ശുപാര്‍ശയെ അവര്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തങ്ങളുടെ മഹത്വം എന്നും ശേഷിക്കുന്നതാണ്.( തഫ്സീറുല്‍ കബീര്‍, സൂറത്ത് ശറഹ് ) ، فالقراء يحفظون ألفاظ منشورك ، والمفسرون يفسرون معاني فرقانك ، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة .
      تفسير الكبير للامام الرازي                                  ബഹുമാനപ്പെട്ട ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിച്ച് നബി(സ)യുടെ ഖബറിന്‍റെ അരികില്‍ വരല്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.


✅മഹാന്മാര്‍ ഖബറില്‍ നിന്നും സഹായിക്കുമെന്ന് വല്‍ മുദബ്ബിറാത്ത് എന്ന ആയത്തിന്‍റെ തഫ്സീറിലും.

، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟                              نഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

✅മഹാന്മാരോട് കാവല്‍ ചോദിക്കാം എന്ന് മറ്റൊരു സ്ഥലത്തും,
അവര്‍ ദൂരെ നിന്നും കേള്‍ക്കുകയും കാണുകയും കൈകാര്യം ചെയ്യുമെന്ന് ബുഹാരിയുടെ ഹദീസ് വിവരിച്ചു അവിടുത്തെ തഫ്സീറില്‍ വ്യക്തമായി പറഞ്ഞ ഇമാം റാസിയുടെ
പേരില്‍ പച്ച കള്ളം പ്രചരിപ്പിക്കുകയാണ് വഹാബികള്‍.

🔴ഇവിടെ ഒരു സംശയമുണ്ട്‌,
മുശ്രിക്കുകള്‍ ശുപാര്‍ഷകരില്‍ വിശ്വസിച്ച പോലെയല്ലേ സുന്നികളും വിശ്വസിക്കുന്നത് എന്ന്.


✅അതിനു ഇബ്നു തൈമിയ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.
അയാള്‍ പറയുന്നു - " മുശ്രിക്കുകള്‍ വിശ്വസിച്ചിരുന്നത് വലിയ രാജാക്കന്മാരുടെ ഉദേശമില്ലാതെ
മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്നത് പോലെ.
രാജാവ് ഉദ്ദേശിക്കാത്ത കാര്യത്തില്‍ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്‌താല്‍ രാജാവ് പെടിച്ചതിനു വേണ്ടിയും മന്ത്രിമാരിലേക്ക് ആവശ്യമുള്ളതിനു വേണ്ടിയും,
ഉത്തരം ചെയ്യളിലേക്ക് രാജാവ് ആവശ്യമാണ് എന്നത് പോലെയാണ് മുശ്രിക്കുകളുടെ വിശ്വാസം.
ഇത് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ പറഞ്ഞതാണ്‌.:"فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين، ويصورون تماثيلهم فيستشفعون بها ويقولون:هؤلاء خواص الله، فنحن نتوسل إلى الله بدعائهم وعبادتهم ليشفعوا لنا، كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم، فيشفعون عند الملوك بغير إذن الملوك، وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة"
" مجموع فتاوي ابن تيمية
അതായത് പരമേശ്വരനായ വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ , അയാള്‍ ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി
ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസമായിരുന്നു മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് .
എന്നാല്‍ മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത് ഒരു ചെറു വിരല്‍ പോലും ഇളക്കാന്‍ മഹാന്മാര്‍ക്ക് സാധ്യമല്ല.
ഭൌതികവും അഭൌതികവും , എല്ലാ ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശത്തില്‍ മാത്രമാണ് എന്നാണ്.
അതുകൊണ്ട് സുന്നികള്‍ ചെയ്യുന്നതും മുശ്രിക്കുകള്‍ ചെയ്യുന്നതും തമില്‍ അജഗജാന്തരം വ്യത്യാസം ഉണ്ട്.


✅മഹാന്മാരുടെ കബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഇമാം റാസി(റ) അവരുടെഅല്‍ മത്വാലിബുല്‍ ആലിയ 7/276 എന്ന  ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

മഹാന്മാരേ സിയാറത്ത്‌ ചെയ്യുന്ന വ്യക്തി കബറിന്‍റെ അരികില്‍ അല്‍പ സമയം നില്‍ക്കണം.
താന്‍ നില്‍ക്കുന്ന മണ്ണില്‍ നിന്ന് അവന്‍റെ മനസ്സ് സ്വാധീനം നേടുകയും വേണം. ഈ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലാണ് താന്‍ നില്‍ക്കുന്നത് എന്നാ വിചാരമുണ്ടാവുമ്പോള്‍
ആ കബറില്‍ ഉള്ളവരും സിയാറത്തിനു എത്തിയവരും തമ്മില്‍ ആത്മീയമായി തന്നെ ബന്ധമുണ്ടാവുന്നു. കബറടക്കപ്പെട്ട വ്യക്തിക്കുള്ള പൂര്‍ണത ശക്തമായ സ്വാധീനം , പ്രഭ ഇവയില്‍ നിന്നും സന്ദര്‍ശകന്‍റെ ആത്മാവിലേക്കും
തിരിച്ചു ലഭിക്കുന്നതാണ്. അത് മുഖേനെ ഈ സന്ദര്‍ശകന് ഏറ്റവും വലിയ ഉപകാരവും , ഔനിത്യവും കരസ്ഥമാക്കാന്‍ കാരണമാവുന്നതാണ്..
സിയാറത്തിനെ  അടിസ്ഥാനപരമായി ശര്‍ആകാനുള്ള കാരണവും ഇതാണ് (അല്‍മത്വാലിബുല്‍ ആലിയ 7/276 ഇമാം റാസി).
قال الإمام فخر الدين الرازي في المطالب في الفصل الثالث عشر في بيان كيفية الانتفاع بزيارة القبور والموتى    : إن الإنسان إذاذهب إلى قبر إنسان قوي النفس كامل الجوهر ووقف هناك ساعة حصل تأثير في نفسه من تعلقه بزيارة تلك التربة ولا يخفى أن لنفس ذلك الميت تعلقا بتلك التربة ايضا فحينئذ يحصل لنفس الزائر الحي ولنفس ذلك الإنسان الميت ملاقاة بسبب اجتماعهما على تلك التربة فصارت هاتان النفسان شبيهتين صقيلتين متقابلتين بحيث ينعكس الشعاع من كل واحدة منهما إلى الأخرى فكل ما حصل في نفس هذا الزائر الحي من المعارف والبراهين والعلوم الكسبية والأخلاق الفاضلة من الخشوع لله تعالى والرضا بقضاء الله تعالى ينعكس منه نور إلى روح ذلك الإنسان الميت من العلوم المشرقة والآثار القوية الكاملة فينعكس منه نور إلى روح هذا الحي الزائر وبهذه الطريقة تصير تلك الزيارة سببا لحصول المنفعة الكبرى والبهجة العظمة لروح هذا الزائر فهذا هو السبب والأصل في مشروعية الزيارة ولا يبعد أن يحصل منها أسرار أخرى أدق وأخفى مما ذكرنا وتمام الحقائق ليس إلا عند الله تعالى .
              المطالب      ഇപ്രകാരം എഴുതുന്ന ഇമാം റാസി(റ) ഇതിഗാസക്കെതിരില്‍ പേന ചെലിപ്പിക്കുമെന്ന് വിചാരികാന്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് ഒരിക്കലും സാധ്യമല്ല.
⛔⛔⛔⛔⛔⛔⛔.                              *ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*
SHARE MAX👬*                      

അഹ്ലുബൈത്ത് ഇന്നുണ്ടോ

 അഹ്ലുബൈത്ത് ഇന്നുണ്ടോ?🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚അഹ്ലുബൈത്ത് ഇന്നുണ്ടോ?📚                                                                                                     ➖➖➖➖➖➖➖➖➖➖➖                                                        ഫാത്വിമ(റ)യുടെ മക്കൾ എങ്ങനെ അഹ്ലുബൈത്തായി?
സാദരണയിൽ നിന്ന് വെത്യസ്തമായി മകളുടെ മക്കളെ പിതാവിലേക്ക് ചേർക്കപ്പെടുന്നത് നബി (സ)യുടെ ഖുസൂസിയ്യത്താണ്.
അതിന്ന് നബി തങ്ങളുടെ ധാരാളം ഹദീസുകൾ തെളിവായിട്ടുണ്ട്.
അത്തരം ഹദീസുകൾ ചർവ്വിത ചർവ്വണം നടത്തി ഉലമാഅ് ആ കാര്യം സമർത്ഥിച്ചതായി നമുക്ക് കാണാം.

قوله صلى الله عليه وسلم : (فَاطِمَةُ بَضْعَةٌ مِنِّي) رواه البخاري (3714) ومسلم (2449) .
നബി(സ) പറഞ്ഞു: ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.

ഈ ഹദീസിനെ വിശദീകരിച്ച് സുംഹൂദി(റ) പറയുന്നു.
قال الشريف السمهودي :

"معلوم أن أولادها بضعة منها ، فيكونون بواسطتها بضعة منه صلى الله عليه وسلم ، وهذا غاية الشرف لأولادها" انتهى .

نقله الألوسي في "روح المعاني" (26/165) .

മറ്റൊരു ഹദീസ് കാണുക

 قول النبي صلى الله عليه وسلم عن الحسن بن علي رضي الله عنهما : (إِنَّ ابْنِي هَذَا سَيِّدٌ ، وَلَعَلَّ اللَّهَ أَنْ يُصْلِحَ بِهِ بَيْنَ فِئَتَيْنِ عَظِيمَتَيْنِ مِنْ الْمُسْلِمِين) رواه البخاري (2704) .

ഇവിടെ നബി തങ്ങൾ ഹസൻ(റ) നെ കുറിച്ച് എന്റെ മകൻ എന്നാണ് പറഞ്ഞത്.

ഈ ഹദീസിനെ വിശദീകരിച്ച് ഇബ്നു ഖയ്യിം രേഖപ്പെടുത്തുന്നു.

قال ابن القيم رحمه الله :

"المسلمون مجمعون على دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم المطلوب لهم من الله الصلاة ؛ لأن أحدا من بناته لم يعقب غيرها ، فمن انتسب إليه صلى الله عليه وسلم من أولاد ابنته فإنما هو من جهة فاطمة رضي الله عنها خاصة ، ولهذا قال النبي صلى الله عليه وسلم في الحسن ابن ابنته : (إن ابني هذا سيد) فسماه ابنه ، ولما أنزل الله سبحانه آية المباهلة : (فَمَنْ حَاجَّكَ فِيهِ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنْفُسَنَا وَأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَعْنَتَ اللَّهِ عَلَى الْكَاذِبِينَ ) آل عمران/61، دعا النبي صلى الله عليه وسلم فاطمة وحسنا وحسينا وخرج للمباهلة ...........

وأما دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم فلشرف هذا الأصل العظيم والوالد الكريم ، الذي لا يدانيه أحد من العالمين ، سرى ونفذ إلى أولاد البنات لقوته وجلالته وعظيم قدره ، ونحن نرى من لا نسبة له إلى هذا الجناب العظيم من العظماء والملوك وغيرهم تسري حرمة إيلادهم وأبوتهم إلى أولاد بناتهم ، فتلحظهم العيون بلحظ أبنائهم ، ويكادون يضربون عن ذكر آبائهم صفحا ، فما الظن بهذا الإيلاد العظيم قدره ، الجليل خطره ؟ " انتهى باختصار.

" جلاء الأفهام " (ص/299-301) .

മുഗ്നിയിൽ പറയുന്നത് നോക്കാം

"فَائِدَةٌ : مِنْ خَصَائِصِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَوْلَادَ بَنَاتِهِ يُنْسَبُونَ إلَيْهِ ، وَهُمْ الْأَشْرَافُ الْمَوْجُودُونَ ، وَمِنْهُمْ الْهَاشِمِيُّونَ" انتهى .
 "مغني المحتاج" (3/63)

ഇബനു ഹജർ തങ്ങൾ പറയുന്നത് കാണുക.
قال الحافظ ابن حجر الهيتمي رحمه الله

"ثم معنى الانتساب إليه الذي هو من خصوصياته صلى الله عليه وسلم : أنه يطلق عليه أنه أب لهم ، وأنهم بنوه ، حتى يعتبر ذلك في الكفاءة ، فلا يكافىء شريفة هاشمية غير شريف .
وحتى يدخلوا في الوقف على أولاده والوصية لهم ،
وأما أولاد بنات غيره فلا تجري فيهم مع جدهم لأمهم هذه الأحكام .
نعم ، يستوي الجد للأب والأم في الانتساب إليهما من حيث تطلق الذرية والنسل والعقب عليهم . ومن فوائد ذلك أيضاً : أنه يجوز أن يقال للحسنين : أبناء رسول الله صلى الله عليه وسلم ،  وهو أب لهما اتفاقا ، لقول الرسول صلى الله عليه وسلم في الحسن : (إن ابني هذا سيد)
"الصواعق المرسلة" (4/462)

ഇമാം സൂയൂത്തി(റ) തന്റെ
യിൽ "الخصائص الكبرى" (2/381)
മറ്റ് ചില ഹദീസുകൾ കൊണ്ട് ഈവിഷയം സമർത്ഥിക്കുന്നുണ്ട്.



കർബലയിൽ മുറിഞ്ഞുപോയോ?
എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,
أولهما كتاب الله , فخذوا بكتاب الله , و استمسكوا به

ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.
അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.
നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.
ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലി അസ്ഗറിന് മാത്രമാണ് സന്താന സൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു....                                                               ❣❣❣❣❣❣❣❣❣❣❣
[03/04, 9:47 AM] Sunni: അഹ്ലുബൈത്ത് നമ്മുടെ രക്ഷാ കവചമാണ്.





അബൂ ബക്കർ സിദ്ധീഖ്(റ) പറഞ്ഞു:
അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ മുഹമ്മദ് നബി(സ)യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി)

അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം.


അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23).

നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.

കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ,അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.'

ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ, ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി,ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍. 'കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 'നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ? ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ? അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി. 'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു:'അതെ,ഞങ്ങള്‍തന്നെ.'(തഫ്‌സീറുല്‍കബീര്‍).

ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്.'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.' മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും.

ഖുർആനിന്റെ നിർദ്ധേശം മറക്കാതിരിക്കുക.

”(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്ര മാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ” (33/33)

”വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (22/32)

ഇസ്തിഗാസ:മുഹ്യുദ്ധീൻ ശൈഖ് ഇസ്തിഗാസ വിരോധിയോ



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹ്യുദ്ധീൻ ശൈഖ് ഇസ്തിഗാസ വിരോധിയോ


വഹാബികളുടെ തട്ടിപ്പിന് മറുപടി                                                          ഇസ്തിഗാസ നടത്തരുത് അത് ശിർക്ക് ആണെന്ന് മുഹയിദ്ധീൻ ഷെയ്ഖ്‌ പറഞ്ഞിട്ടുണ്ടോ?



🔸 ഉത്തരം:


അത് പച്ച കള്ളമാണ്.കല്ല്‌ വച്ച നുണ.



🔸 മുഹയിദ്ധീൻ ഷെയ്ഖ്‌ , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ്‌ ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല, 


ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:



)



അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)


......................................................



اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)



എന്ന് മാത്രമല്ല ഇവർ കൊണ്ടുവന്ന വാചകത്തിൽ മരണപ്പെട്ടുപോയവരോടുള്ള ശുപാർശതേട്ടമോ ഇസ്തിഗാസയോ പറഞ്ഞിട്ടേയില്ല. അതുണ്ടെങ്കിൽ


അതാണ്‌ മൌലവിമാർ കൊണ്ടുവരേണ്ടത്. അപ്രകാരം അഭൌതിക സഹായതെട്ടം ശിർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ ഒരു വാചകം കാണിച്ചു തരുവാൻ സകല ഇബ്ലീസിസ് &  വഹാബികളെയും വെല്ലു വിളിക്കുന്നു.




ഇനി എന്താണ് ശൈഖ്അവർകൾ പറഞ്ഞത് എന്ന് നോക്കാം.


നീ അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും അന്യായം പറയരുത്.


എന്ന് പറഞ്ഞതിൽ , മക്കൾ പിതാവിനോട് , യാചകൻ മുതാളിയോട് , കടത്തിൽ വലഞ്ഞവൻ പണക്കാരനോട് , പരാതി പറഞ്ഞാൽ അത് ശിർക്ക് ആണെന്ന് വഹാബികൾ പറയുമോ? എന്നാൽ ആദ്യം മുശ്രിക് ആവുക വഹാബീസ് ദമ്മാജുകൾ ആയിരിക്കും. കാരണം അവർ അങ്ങനെ ചോദിക്കുന്നവരും ചോദിക്കണം എന്ന് പറയുന്നവരും ആണ്.



ഇവിടെ അബൗതികം എന്നോ മരിച്ചവർ എന്നോ പറഞ്ഞിട്ടില്ല.



മേൽ വാചകം മനസ്സിലാവണമെങ്കിൽ സ്വഹാബികളുടെ ജീവിത നടപടികൾ നാം പഠിക്കേണ്ടതുണ്ട്.



അബുദർദ് (റ) പറയുന്നത് കാണുക. എന്നെ റസൂലുല്ലാഹി(സ) വിളിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ എനിക്ക് ബൈഅത്ത്  ചെയ്യാമോ , നിങ്ങള്ക്ക് സ്വർഗ്ഗമുണ്ട്. ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ  കൈ നീട്ടി ,നബി(സ) എന്റെ മേൽ നിബന്ധന പറഞ്ഞു. ജനങ്ങളോട് ഒരു വസ്തുവും ചോദിക്കരുത് . ഞാൻ അതെ എന്ന് പറഞ്ഞു.



തങ്ങൾ പറഞ്ഞു ,



നിന്റെ ചാട്ടവാർ വീണാൽ നീ അത് ഇറങ്ങി എടുക്കണം.



ഇമാം അഹ്മദ് 


الباني


ഈ ഹദീസ് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.- حدثنا ‏ ‏أبو المغيرة ‏ ‏حدثنا ‏ ‏صفوان ‏ ‏عن ‏ ‏أبي اليمان ‏ ‏وأبي المثنى ‏ ‏أن ‏ ‏أبا ذر ‏ ‏قال : ‏بايعني رسول الله ‏ ‏صلى الله عليه وسلم ‏ ‏خمسا وأوثقني سبعا وأشهد الله علي تسعا ‏ ‏أن لا أخاف في الله لومة لائم ؛ ‏ ‏قال ‏ ‏أبو المثنى ‏ ‏قال ‏ ‏أبو ذر ‏ ‏فدعاني رسول الله ‏ ‏صلى الله عليه وسلم ‏ ‏فقال: هل لك إلى بيعة ولك الجنة ؟ قلت: نعم ، وبسطت يدي... فقال رسول الله وهو يشترط علي: أن لا تسأل الناس شيئا ...قلت: نعم..قال: ولا سوطك إن يسقط منك حتى تنزل إليه فتأخذه ...- طرف الحديث : لا تسأل الناس شيئا ولا سوطك وإن سقط منك حتى تنزل إليه فتأخذه....أخرجه أحمد في مسنده من رواية أبي ذر رضي الله عنه، وصححه الألباني في تحقيق الجامع الصغير




ഇബ്നുമാജഹ് (റ) റിപ്പോർട് , സൗബാൻ(റ) നിന്നും , നബി(സ) പറഞ്ഞു ആരാണ് എന്നിൽ നിന്നും ജനങ്ങളോട് ഒരു കാര്യവും ചോദിക്കുകയില്ല എന്ന് കരാർ ചെയ്യുക, അവനു സ്വർഗ്ഗമുണ്ട്.



ഞാൻ അതെ എന്ന് പറഞ്ഞു.



അവർ ഒന്നും ചോദിക്കാറില്ല. അവരുടെ ചാട്ടവാർ വീണാൽവരെ വണ്ടിയിൽ നിന്നും ഇറങ്ങി അതെടുക്കും.



ഒരാളോടും അത് എടുക്കു എന്ന് പറയില്ല.( ഇബ്നു മജഹ് അൽബാനി സ്വഹീഹ് ആക്കി.)



അത്തർഗീബ് ഹാഫിളുൽ മുന്തിരി അബു ദാവൂദിന്റെ റിപ്പോർട്ടിൽ ആ കരാർ ചെയ്ത സ്വഹാബികൾ സ്വന്തം ചാട്ടവാർ വീണാൽ വരെ സ്വയം എടുക്കാാണ് ഉള്ളത്. ഒരാളോടും ചോദിക്കാറില്ല എന്നുണ്ട്.



وأخرجه ابن ماجه في سننه عن ثوبان رضي اللهعنه قال، قال رسول الله صلى الله عليه وسلم : ومن يتقبل لي بواحدة أتقبل له بالجنة ؟ قلت: أنا... قال: لا تسأل الناس شيئا ...قال: فكان ثوبان يقع سوطه وهو راكب فلا يقول لأحد ناولنيه حتى ينزل فيأخذه ... قال الشيخ الألباني رحمه الله : صحيح ..- وحديث ثوبان رضي الله عنه أورده المنذري في الترغيب والترهيب ، وعزاه لأحمد وابن ماجه والنسائي وأبي داود ، ولفظه : ... عن ثوبان رضي الله عنه قال، قال رسول الله صلى الله عليه وسلم: من تكفل لي أن لا يسأل الناس شيئا أتكفل لهبالجنة ؟ فقلت : أنا...فكان لا يسأل أحدا شيئا...قال الشيخ الألباني رحمه الله : صحيح ..وفي سنن ابن ماجه :... عَن ثوبان؛ قَالَ: قال رَسُول اللَّهِ صَلَى اللَّهُ عَلَيْهِ وَسلَّمْ: من يتقبل لي بواحدة أتقبل له بالجنة؟ . قلت: أنا. قَالَ : لا تسأل الناس شيئاً....قال، فكان ثوبان يقع سوطه، وهو راكب، فلا يقول لأحد ناولنيه. حتى ينزل فيأخذه



ഈ പറഞ്ഞതിന്റെ അർഥം വടി വീണാൽ മറ്റൊരാളോട് എടുക്കാൻ പറയല ശിര്ക് ആണെന്ന് "പാവം" വഹാബികൾ പറയുമോ?



എന്നാൽ സകല വഹാബികളും മുശ്രിക്കുകൾ തന്നെ.



ഇതിന്റെ അർഥം ഭൌതികമായ എല്ലാ കാര്യത്തിലും, ദാരിദ്ര്യത്തിൽ പോലും ഒരാളോടും സഹായം ചോദിക്കാതെ ക്ഷമ കൈകൊണ്ടു ഒരു ഡോക്ടറെ പോലും കാണാതെ രോഗാവസ്ഥയിൽ ക്ഷമിച്ചു അല്ലാഹുവിന്റെ ഖളാഇല് തൃപ്തിയായി കഴിയുന്ന , ഉന്നതമായ തവക്കുലിലേക്കുള്ള സൂചനായാണെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.




ഈ അവസ്ഥയിൽ അല്ലാഹു എന്ന ചിന്തയല്ലാതെ മറ്റൊരു ചിന്തയും ഉദിക്കാതെ ഉന്നതമായ ഫാനാഇന്റെ അവസ്ഥയിലേക്കുള്ള സൂചനയാണ് എന്ന് ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്.



അതാണ്‌ അല്ലാഹ് എന്ന ചിന്തയല്ലാത്ത മറ്റൊരു ചിന്ത എനിക്ക് വന്നാൽ ഞാൻ മൂർതദ്ധാണ് എന്ന് വിധിക്കുന്നു എന്ന് ചില മഹാന്മാർ പറഞ്ഞത്.


അതിൽ റിദ്ധത്ത് എന്ന അർഥം സാദാരണ പറയാറുള്ള ഇസ്ലാമിൽ നിന്നും പുറത്ത് പോവൽ അല്ല ,



മറിച്ച് അവരുടെ ഉന്നത സ്ഥാനത് നിന്നും താഴെ പദവിയിലേക്കുള്ള ചാട്ടമാണ്.


കാരണം അല്ലാഹു എന്ന ചിന്ത അല്ലാത്ത ഒരു സമയം വരൽ അവർക്ക്


ഉന്നത സ്ഥാനത്തെ തൊട്ട് തെറ്റലാണ്.



ഇപ്രകാരം ഭൌതിക കാര്യത്തിൽ അല്ലാഹു അല്ലാത്തവരോട് പരാതി പറയൽ ഉന്നത സ്ഥാനത്തെ തൊട്ടും ശ്രേഷ്ടമായ സ്ഥാനത്തെ തൊട്ടും താഴ്ന്ന സ്ഥാനത്തേക്ക് തെറ്റലാണ്.



അതിനെ ആരിഫീങ്ങൾ ശിര്ക് എന്നോ കുഫ്ർ എന്നോ ഫൈസ്ഖ് എന്നോ റിദ്ധത്ത് എന്നോ പ്രയോഗിക്കും. അതിന്റെ സാദാരണ ഉപയോഗിക്കുന്ന അർഥം അവിടെ ഉദ്ദേശമില്ല.മറിച്ചു ഉന്നത സ്ഥാനത്തെ തൊട്ടു തെറ്റൽ എന്ന അർത്ഥമാണ് ഉദേശം.




കണ്ണ് കാണാത്ത സ്വഹാബിയോട് നബി (സ) ആദ്യം പറഞ്ഞത് നീ ക്ഷമിച്ചാൽ ഉത്തമമാണ് എന്നാണ്.


അപ്പോൾ അദ്ദേഹം കാഴ്ച തിരിച്ചു വേണം എന്ന് പറഞ്ഞു.


അപ്പോൾ നബി(സ), തവസ്സലും, ശുപാർശ തേടലും  ,ഇസ്തിഗാസയും അടങ്ങുന്ന ദുഅ പഠിപ്പിച്ചു  കൊടുത്തു. രണ്ടു റക്കാഅത്ത് നിസ്കരിചു അവർ അങ്ങനെ ചെയ്ത് കാഴ്ച കിട്ടി.




ചുരുക്കത്തിൽ ഭൌതിക കാര്യത്തിൽ പോലും , ചാട്ടവാർ വീണാൽ പോലും ഒരാളോട് പരാതി പറയാതെ


അല്ലാഹുവിന്റെ ഖളാഇൽ തൃപ്തിയാവുന്ന ഉന്നതമായ തവക്കുലിന്റെ മർതബയിലേക്കുള്ള സൂചനയും പരിശീലനവുമാണ് മുഹയിദ്ധീൻ ഷെയ്ഖ്‌ തന്റെ മുരീദൻമാർക്ക് നൽകുന്നത്.




അത് നബി(സ) പഠിപ്പിച്ചതിൽ നിന്നും അവർ മനസിലാക്കിയതാണ്.



ഈ വിഷയം ഇമാം ഗസ്സാലി(റ) ഇഹ്യ ഉലൂമുദ്ധീനിൽ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.



ഈ മഹത്തായ സ്ഥാനത്തെ തൊട്ടു തെറ്റുന്നതിനെ ഫിസ്ഖ് എന്നോ ശിർക്ക് എന്നോ റിദ്ധത്ത് എന്നോ കുഫ്‌റ്‌ എന്നോ പ്രയോഗിക്കുന്നത്, അതിന്റെ ഗൌരവം മുരീദുമാർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി , നല്ലതല്ല എന്ന അർത്ഥത്തിനു അവർ ഉപയോഗിക്കുന്ന സാങ്കേതിക പ്രയോഗമാണ്‌.




അതിന്റെ സാദാരണ പ്രയോഗം ഉദ്ദേശമല്ല.



ഇത് ഇബ്നു ഹജർ(റ) ഫതാവയിൽ പറഞ്ഞിട്ടുണ്ട്.




സ്വന്തം കാര്യം സ്വന്തം  കൊണ്ട് നിർവഹിക്കുക. ആരോടും പരാതി പറയാതെ ക്ഷമിച്ചു കഴിയുക എന്നതുമാണ് അതിൽ ഉള്ളത്.




ഇബ്രാഹിം നബി(അ)മിനെ  തീയിൽ ഇട്ടപ്പോൾ ജിബ്‌രീൽ (അ) വന്നു ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന് , ഇബ്രാഹിം നബി(അ) പറഞ്ഞു , നിങ്ങളുടെ സഹായമല്ല , എനിക്ക് അല്ലാഹു മതി.


ഇതിന്റെ അർഥം ജിബ്‌രീലിനോടോ , ചാട്ടവാർ വീണാൽ സുഹൃത്തിനോടോ ചോദിക്കൽ ശിർക്ക് ആണ് എന്നല്ല, മറിച്ച് ഒരാളോടും ഇറക്കാതെ എല്ലാം ക്ഷമിച്ചു സഹിച്ചു പ്രതെയ്കമായ ജീവിതമാണ് .




ഇത് മനസ്സിലാക്കാൻ വഹാബിയാവാഞാൽ മതി.



അല്ലാതെ അഭൌതിക സഹായം തേടലോ , മഹാന്മാരുടെ മരണശേഷമോ , ജീവിതകാലത്തോ അവരോടു സഹായം തേടലോ, ഇസ്തിഗാസ നടത്തലോ ശിർക്കാണെന്ന് ഇതിൽ എവിടെയും പറഞ്ഞിട്ടേയില്ല.


 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

മരിച്ചവർക്ക് ഖുർആൻ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ



ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ്  (ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രബലപ്പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു :-

ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇപ്രകാരമാണ് മയ്യിത്തിന് ചേരും ഇമാം അഹമദ് (റ)  പറഞ്ഞു എല്ലാ നന്മകളും ചേരും അതിന് വ്യക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എതിർപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദ് യ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഅ് (പണ്ഡിതരുടെ ഏകോപനം) ആകുന്നു. .....

മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖിനാഅ് 4 /441

ഹമ്പലീ മദ്ഹബ് :-

അർത്ഥം:

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;

അർത്ഥം:

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിമീങ്ങൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാൽ അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ് :-

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ് :-

ഖാളീ ഇയാള്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈന്ദപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു :-

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഇമാം നവവി റ തന്നെ പറയുന്നു :-

.ﻭَﻗَﺎﻝَ ﺟَﻤَﺎﻋَﺔٌ ﻣِﻦْ ﺃَﺻْﺤَﺎﺑِﻨَﺎ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺑُﻬَﺎ ، ﻭَﺑِﻪِ ﻗَﺎﻝَ ﺃَﺣْﻤَﺪُ ﺑْﻦُ ﺣَﻨْﺒَﻞٍ . ﻭَﺃَﻣَّﺎ ﺍﻟﺼَّﻠَﺎﺓُ ﻭَﺳَﺎﺋِﺮُ ﺍﻟﻄَّﺎﻋَﺎﺕِ ﻓَﻠَﺎ ﺗَﺼِﻠُﻪُ ﻋِﻨْﺪَﻧَﺎ ﻭَﻟَﺎ ﻋِﻨْﺪَ ﺍﻟْﺠُﻤْﻬُﻮﺭِ ، ﻭَﻗَﺎﻝَ ﺃَﺣْﻤَﺪُ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺏُ ﺍﻟْﺠَﻤِﻴﻊِ ﻛَﺎﻟْﺤَﺞِّ
ﺍﻟﻜﺘﺎﺏ :  ﺷﺮﺡ ﺻﺤﻴﺢ ﻣﺴﻠﻢ ‏( 7/90 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ ، 1234 - 1278 ﻡ ‏) .
ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു  ഖുർആൻ പാരായണത്തിന്റെ  പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.

അഹ്മദ് ബ്നു ഹന്ബൽ അവർകൾക്കും  പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്ക്കാരത്തിന്റെയും (മയ്യിത്ത് നിസ്ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹമ്പൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത് ' ( ശറഹ്  മുസ്ലിം)

പുത്തൻ വാദികളുടെ ശൈഖായ  ഇബ്നുതൈമിയ :-

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാ

മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായിട്ടുണ്ടോ

*മരിച്ചവര്‍വരുടെ കേള്‍വിശക്തി*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായി ഒരു മൌലവി പ്രസംഗിക്കുന്നത് കേട്ടു. ശരിയാണോ?*



*ബുഖാരി, മുസ്ലിം, നസാഇ, ഇബ്നുഅബീഹാതിം, ഇബ്നുമുര്‍ദവൈഹി(റ.ഹും) തുടങ്ങിയവര്‍ ഇബ്നുഉമര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസാകാം മൌലവി ആധാരമാക്കിയത്. അതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ട കാഫിറുകളുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് നബി(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളോട് കരാര്‍ ചെയ്ത കാര്യത്തെ നിങ്ങള്‍ യാഥാര്‍ഥ്യമായി എത്തിച്ചോ. പിന്നീട് നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിശ്ചയം അവര്‍ കേള്‍ക്കുന്നുണ്ട്.”ഈ സംഭവം ആഇശ(റ)യോട് പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ കേള്‍ക്കുന്നുവെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ ഇതാണ്: ദുനിയാവില്‍ വെച്ച് ഞാന്‍ അവരോട് പറഞ്ഞിരുന്ന കാര്യം യാഥാര്‍ഥ്യമായിരുന്നുവെന്നവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ട്. കാരണം മരിച്ചവരെ നിശ്ചയം നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ’ (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).*



*ഈ ഖുര്‍ആനിക സൂക്തത്തിന്റെ ബാഹ്യം പിടിച്ചുകൊണ്ട് നബി(സ്വ)യുടെ വാക്ക് ആഇശ(റ) ഇങ്ങനെ വ്യാഖ്യാനിച്ചത് അവരുടെ ഇജ്തിഹാദ് മാത്രമാണ്. പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനം ആഇശ(റ) നബി(സ്വ)യില്‍ നിന്ന് കേട്ടിട്ടില്ലെന്നു വ്യക്തമാണ്.*


കാരണം




*ഇമാം മുസ്ലിം(റ), ഇബ്നു മുര്‍ദവൈഹി(റ) എന്നിവര്‍ അനസുബ്നു മാലികി (റ)ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു.നബി(സ്വ)ബദ്റില്‍ കൊല്ലപ്പെട്ടവരുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് ഉമയ്യതുബ്നു ഖലഫ്, അബൂജഹ്ലുബ്നു ഹിശാം, ഉത്ബതുബ്നു റബീഅത് തുടങ്ങിയവരുടെ പേരു വിളിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ നാഥന്‍ നിങ്ങളോട് കരാര്‍ ചെയ്തത് യാഥാര്‍ഥ്യമായി എത്തിച്ചുവോ? ഇതുകേട്ട ഉമര്‍(റ) ചോദിച്ചു. മൂന്നുദിവസം കഴിഞ്ഞാ ണ് തങ്ങള്‍ അവരെ വിളിക്കുന്നത്. അവര്‍ അത് കേള്‍ക്കുമോ. മരിച്ചവരെ തീര്‍ച്ചയായും നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു. എന്റെ ശരീരം ആരുടെ ഉടമയിലാണോ അവന്‍ തന്നെ സത്യം. നിങ്ങള്‍ അവരെക്കാള്‍ കേള്‍വിശക്തിയുള്ളവരൊന്നുമല്ല. പക്ഷേ, അവര്‍ക്ക് ഉത്തരം ചെയ്യാന്‍ കഴിയില്ലെന്ന് മാത്രം.”*


*ബഹു. അഹ്മദുബ്നു ഹമ്പല്‍, ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ (റ.ഹും) തുടങ്ങിയവര്‍ ഖതാദ(റ) വഴിയായി അബൂത്വല്‍ഹ(റ)യില്‍ നിന്നുദ്ധരിക്കുന്നതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ടവരുടെ പേര് വിളിച്ചുകൊണ്ടുള്ള നബി(സ്വ)യുടെ ചോദ്യം കേട്ടപ്പോള്‍ ഉമര്‍(റ) ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആത്മാവില്ലാത്ത ജഢങ്ങളോടാണോ തങ്ങള്‍ സംസാരിക്കുന്നത്. പ്രത്യുത്തരമായി നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിങ്ങളിലുപരി നിശ്ചയം അവര്‍ കേള്‍ക്കുന്നവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).*


*അവര്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ലെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ സാധാരണഗതിയില്‍ മനുഷ്യര്‍ കേള്‍ക്കുന്നവിധം മറുപടി പറയാന്‍ കഴിയില്ലെന്നും അവരുടെ മറുപടി സാധാരണ രീതിയില്‍ മനുഷ്യര്‍ കേള്‍ക്കില്ലെന്നുമാണെന്ന് ഇമാം സുയൂത്വി(റ) ശറഹു സ്വുദൂര്‍ പേജ് 70ല്‍ പ്രസ്താവിച്ചിട്ടുണ്ട്.*



*ബഹു അബൂശൈഖ്(റ) ഉബൈദുല്ലാഹിബ്നു മര്‍സൂഖി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അവര്‍ പറയുന്നു. “മദീനാ പള്ളി അടിച്ചുവാരിയിരുന്നൊരു സ്ത്രീ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ നബി(സ്വ)യും കൂടെയുണ്ടായിരുന്നവും ഖബറിനരികില്‍ വന്ന് നിസ്കരിച്ച ശേഷം നബി(സ്വ) ഇങ്ങനെ ചോദിച്ചു. നീ ചെയ്ത അമലുകളില്‍ ഏറ്റവും പുണ്യമായി നിനക്കനുഭവപ്പെട്ടത് ഏതാണ്. സ്വഹാബത് ചോദിച്ചു. അവര്‍ കേള്‍ക്കുമോ നബിയേ, നബി(സ്വ) പറഞ്ഞു. നിശ്ചയം അവളിലുപരി കേള്‍ക്കുന്നവരല്ല നിങ്ങള്‍. അവര്‍ പള്ളി അടിച്ചുവാരിയിരുന്ന അമലാണ് ഏറ്റവും പുണ്യമായി എത്തിച്ചതെന്ന് പ്രത്യുത്തരം നല്‍ കിയെന്ന് നബി(സ്വ) പറയുകയുണ്ടായി” (അത്തര്‍ഗീബു വത്തര്‍ഹീബ് 1/197).*



*.ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തെ ആഇശ(റ) ഖണ്ഡിച്ചത് സംബന്ധിച്ച് ഹാഫിള് ഇബ്നുഹജര്‍(റ) എഴുതുന്നു: “ആഇശ(റ)യുടെ ഉപര്യുക്ത വ്യാഖ്യാനത്തില്‍ ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അവരോടെതിരായിരിക്കുകയാണ്.*


*അവരെല്ലാം ഇബ്നുഉമറി (റ)ന്റെ ഹദീസ് സ്വീകരിച്ചിരിക്കുന്നു. ഈ ഹദീസ് നിവേദനം ചെയ്ത മറ്റുള്ളവരെല്ലാം ഇബ്നുഉമറി(റ)നോട് യോജിച്ചത് കൊണ്ടാണിത്. എന്നാല്‍പിന്നെ മരിച്ചവരെ നിങ്ങള്‍ കേള്‍പ്പിക്കില്ലെന്ന ആശയം വരുന്ന സൂക്തം ആഇശ(റ) രേഖയാക്കിയതിന് മറുപടിയായി പണ്ഢിതന്മാര്‍ പറയുന്നതിപ്രകാരമാണ്. മരിച്ചവരെ കേള്‍പ്പിക്കില്ലെന്ന് പറഞ്ഞത് അവര്‍ക്ക് പ്രയോജനപ്രദമാകും വിധം കേള്‍പ്പിക്കില്ലെന്നോ അെല്ലങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ കേള്‍പ്പിക്കില്ലെന്നോ ആണ്. സുഹൈലി(റ) പറയുന്നതിപ്രകാരമാണ്. നബി (സ്വ) (മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍വെച്ച്) പറഞ്ഞ വാക്കിന് ദൃക്സാക്ഷിയല്ല ആഇശ(റ). കാരണം അവര്‍ അവിടെ അപ്പോഴുണ്ടായിരുന്നില്ല. അവിടെ സന്നിഹിതരായ മറ്റുള്ളവരാകട്ടെ റസൂലേ, ശവങ്ങളായ ഈ വിഭാഗത്തോടാണോ തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യത്തിന് അവിടുന്നരുളിയത്, ഞാന്‍ പറയുന്നതിനെ അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍ എന്നാണ്. മാത്രമല്ല ആ സന്ദര്‍ഭത്തില്‍ അവ ര്‍ക്ക് ബോധ്യമാകും വിധം ജ്ഞാനികളാകാന്‍ സാധ്യതയുണ്ടെങ്കില്‍ എന്തുകൊണ്ട് കേള്‍വിശക്തിയുള്ളവരാകാന്‍ സാധ്യതയില്ല. ഒരുപക്ഷേ, നേരെ ചെവികള്‍ കൊണ്ട് തന്നെ കേട്ടിരിക്കാം. ഇതാണ് ഭൂരിപക്ഷത്തിന്റെയുമഭിപ്രായം. അതല്ലെങ്കില്‍ ആത്മീയമായ കേള്‍വിയുമാകാം. ആത്മാവിനെ ശരീരത്തിലേക്ക് മടക്കല്‍ കൂടാതെ തന്നെ ആത്മാവിനോടാണ് ചോദ്യമെന്ന് പറയുന്നവരുടെ അഭിപ്രായമാണിത്” (ഫത്ഹുല്‍ ബാരി 3/300) ഇപ്രകാരം ഉംദതുല്‍ഖാരി 8/202ലും കാണാം.*



*മേല്‍ സൂക്തം സംബന്ധിച്ച് ഉല്‍പതിഷ്ണു മൌലവിമാരുടെ അവലംബ പണ്ഢിതന്‍ കൂടിയായ ഇബ്നുല്‍ഖയ്യിമിന്റെ വിശദീകരണം കാണുക. “മേല്‍ സൂക്തത്തിന്റെ ശൈലി ഇപ്രകാരമാണ് കുറിക്കുന്നത്. പ്രയോജനപ്രദമായ രൂപത്തില്‍ മരണപ്പെട്ടവരെ കേള്‍പ്പിക്കാന്‍ (പറഞ്ഞ കാര്യമനുസരിപ്പിക്കാന്‍) സാധ്യമല്ലാത്തതുപോലെ ഹൃദയം മരിച്ച അവിശ്വാസികളെ പ്രയോജനപ്രദമാം വിധം കേള്‍പ്പിക്കാന്‍ (പറഞ്ഞതനുസരിപ്പിക്കാന്‍) തങ്ങ ള്‍ക്ക് കഴിയില്ലെന്നാണ് മേല്‍ സൂക്തത്തിന്റെ വിവക്ഷ. എന്നല്ലാതെ മരിച്ചവര്‍ക്ക് കേള്‍വിശക്തി തന്നെയില്ലെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടേയില്ല. അതെങ്ങനെ ഉദ്ദേശിക്കും. ജനാസ സംസ്കരണ കര്‍മങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ചെരിപ്പടി ശബ്ദം വരെ മരിച്ചവര്‍ കേള്‍ക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ” (കിതാബുര്‍റൂഹ് 45, 45).*




*ഇമാം സുയൂത്വി(റ) പറയുന്നു: “(മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍ വെച്ച് നബി(സ്വ) പറഞ്ഞതായി) ഇബ്നുഉമര്‍(റ) ഉദ്ധരിച്ച വിഷയത്തില്‍ അവര്‍ ഒറ്റപ്പെട്ടിട്ടില്ല. അവരുടെ പിതാവായ ഉമര്‍, അബൂത്വല്‍ഹത്, ഇബ്നുമസ്ഊദ് (റ.ഹും) തുടങ്ങിയവരും മറ്റും ഇബ്നുഉമറി(റ)നോട് യോജിച്ചിട്ടുണ്ട്. എന്നല്ല, ആഇശ(റ)യില്‍ നിന്ന് തന്നെ ഇപ്രകാരം വന്നിട്ടുമുണ്ട്. നല്ല പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിച്ചതാണിത്. ഇതനുസരിച്ച് ആഇശ(റ) മരിച്ചവരുടെ കേള്‍വിയെ നിഷേധിക്കുന്ന വാദത്തില്‍ നിന്ന് മടങ്ങിയിരിക്കണം. സംഭവത്തിന് ആഇശ(റ) ദൃക്സാക്ഷിയാകാത്തതിനാലും ദൃക്സാക്ഷികളായ സ്വ ഹാബത് മേല്‍പറഞ്ഞ പ്രകാരം ഉദ്ധരിച്ചത് അവരുടെ അരികില്‍ സ്ഥിരപ്പെട്ടതിനാലുമാണിത്” (സുയൂത്വി(റ)യുടെ ഹാശിയതുനസാഇ 4/111).*









*📚📖أهل السنة والجماعة📖📚*

കളവ് മൽസരം വഹാബി

🔵🔴⚫🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മൗലവിമാർ ശ്രദ്ധിക്കുക;
നുണ പറയൽ മത്സരം
വേദി ഒന്നിൽ നടക്കുന്നു.
➖➖➖➖➖➖➖➖

നുണ,മിമിക്രി മത്സരങ്ങൾക്ക് ക്യാമ്പ് സംഘടിപ്പിച്ച ഒരു മത സംഘടനയേ ലോകത്തുള്ളൂ. അത് മുജാഹിദാണ്.

മാറി മാറി വരുന്ന തൗഹീദും ശിർക്കും പിന്നെ നൂറുകൂട്ടം വൈരുദ്യങ്ങളും ഈ പരിശീലനക്കളരിയിലെ ഉത്പന്നങ്ങളിൽ ചിലത് മാത്രമാണ്.

നുണപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്താനാട്ടുകര അബ്ദുറഹ്മാൻ മൗലവിയുടെ അഭിമുഖത്തിൽ നിന്ന്:

"ഞങ്ങളുടെ ക്യാമ്പുകളിൽ നുണ പറയൽ മത്സരങ്ങൾ തന്നെ നടന്നിരുന്നു.1996 ഡിസംബറിൽ മേപ്പയൂർ സ്കൂളിൽ അസ്ഗറലി,പി. ടി ബീരാൻകുട്ടി,അലി പത്തനാപുരം,എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി(വളണ്ടിയർ കോറം) പ്രവർത്തകരുടെ രഹസ്യ യോഗം നടന്നു. അതിൽ എടത്താനാട്ടുകാര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ.പ്രച്ഛന്ന വേഷം,മിമിക്രി,കയറിൽ തൂങ്ങിയുള്ള കയറ്റം,നുണ പറയൽ മത്സരം മുതലായവ ആ ക്യാമ്പിൽ നടന്നു.അത് ഇസ്ലാമികമാണോ?നമുക്ക് ചേർന്നതാണോ എന്ന ചോദ്യങ്ങൾക്ക് ആവശ്യമായി വരും എന്നാണ് അസ്ഗറലി മറുപടി പറഞ്ഞത്.. ഏതായാലും അന്നത്തെ നുണ പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം എനിക്കും രണ്ടാം സ്ഥാനം പിരിച്ചുവിടപ്പെട്ട ഐ.സ്.എം ന്റെ ഇന്നത്തെ സ്റ്റേറ്റ് ട്രഷറർ എൻ.എം ജലീൽ മാസ്റ്റർക്കുമാണ് ലഭിച്ചത്.മത്സരവിജയി എന്ന നിലക്ക് അഞ്ച് റെക്‌സോണ സോപ്പും സോപ്പു പെട്ടികളും കിട്ടി.സ്വരം മാറ്റി ഫോണിലൂടെ സംസാരിച്ചു തെറ്റിധാരണയുണ്ടാക്കാൻ  തക്കപാകത്തിൽ മിമിക്രി പരിശീലനവും നടന്നു.അതിലും എനിക്ക് സമ്മാനം കിട്ടിയിരുന്നു.ആ ക്യാമ്പിൽ സി.പി ഉമർ സുല്ലമി ജിഹാദ് എന്ന വിഷയ സംബദ്ധമായി ക്ലാസെടുത്തിരുന്നു എന്നാണെന്റെ ബാലമായ ഓർമ."
     
      ഇസ്‌ലാഹ് മാസിക
      സമ്മേളന പതിപ്പ്
        2003 ജനുവരി.


✍🏻 aboohabeeb payyoli
🔺🔺🔺🔺🔺🔺🔺🔺

മരിച്ചവർക്ക് ഖുർആൻ

📖 *മരിച്ചവർക്ക് ഖുർആൻ* 📖
🌄🌄🌄🌄🌄🌄🌄🌄🌄🌄🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മുസ്ലിംകളുടെ  ഇജ്മാഅ്:-
 1)وأخرج الخَلَّالُ في الجامع عن الشعبي قال كانت الأنصار إذا مات لهم الميت اختلفوا إلى قبره يقرؤن له القرأن (_شرح الصدور للسيوطي والروح لابن قيم
അൻസാരികളിൽ ഒരാൾ മരിച്ചാൽ അവർ അദ്ധേഹത്തിന്റെ ഖബറിന്നരികിൽ പോയി അദ്ധേഹത്തിന് വേണ്ടി ഖുർആൻ പാരായണം നിർവ്വഹിക്കാറുണ്ടായിരുന്നു; എന്ന് ഹമ്പലീ പണ്ഡിതനായ ഖല്ലാൽ തന്റെ ജാമിഇൽ താബിഈ പ്രമുഖനായ ശഅബീ (റ)യെ തൊട്ട് ഉദ്ധരിക്കുന്നു.
    ഇവിടെ ഒരു സ്വഹാബിയും എതിർക്കാത്തതിനാൽ അത് സ്വഹാബതിന്റെ ഏകോപനമായി ഗണിക്കപ്പെടും.
   2)ഹിജ്റ 620ൽ വഫാതായ അല്ലാമ ഇബ്നു ഖുദാമ(റ) രേഖപ്പെടുത്തുന്നു.
ولنا ما ذكرنا وأنه إجماع المسلمين فإنهم في كل عصر ومصر يجتمعون ويقرؤن ويهدون ثوابه إلى موتاهم من غير نكير
നാം പറഞ്ഞതെളിവുകളും മുസ്ലിംകളുടെ ഏകോപനവും ഈ വിഷയത്തിന് നമുക്ക് തെളിവായി നില നിൽക്കുന്നു. മുസ്ലിംകൾ എല്ലാ കാലത്തും സ്ഥലത്തും അനിഷേധ്യമാം വിധം സംഗമിക്കുകയും ഖുർആൻ പാരായണം നടത്തുകയും അവരിൽ നിന്ന് മരണം പുൽകിയവർക്ക് ദാനം ചെയ്യുകയും ചെയ്തിരുന്നു.
3) ഇമാം സുയൂത്വീ പറയുന്നു.
 وبأن المسلمين ما زالوا في كل عصر يجتمعون ويقرؤن لموتاهم من غير نكير فكان ذلك إجماعا. ذكر ذلك كله الحافظ شمس الدين بن عبد الواحد المقدسي الحنبلي في جزء ألفه في المسألة(شرح الصدور)
എല്ലാ കാലഘട്ടങ്ങളിലും ഒരു വിയോജിപ്പുമില്ലാതെ മുസ്‌ലിംകൾ സംഘടിക്കുകയും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്തു വരുന്നുവെന്ന വസ്തുത തെളിവാണ്. കാരണം അത് ഇജ്മാഅ് ആയിരിക്കുന്നു. ഇതെല്ലാം ഹമ്പലി പണ്ഡിതൻ ഹാഫിള് ശംസുദ്ധീൻ ഇവ്വിഷയകമായി രചിച്ച ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.(ശറഹുസ്സു ദുർ 417)
 ▪ഇതേ ആശയം മുല്ലാ അലിയ്യുൽ ഖാരീ മിർഖാതിൽ വിവരിച്ചിട്ടുണ്ട്.
    ▪ഇജ്മാഇന് എതിര് ചെയ്യാമോ? ഖുർആൻ പറയുന്നത് കാണുക.
ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وسائت مصيرا( النساء ١١٥)
  സത്യം വ്യക്തമായിട്ടും റസൂലിന് വിരുദ്ധം പ്രവർത്തിക്കുകയും സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്താൽ അവൻ ഏറ്റെടുത്തതിനെ അവന് തന്നെ ഏൽപിക്കുകയും അവനെ നാം നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. നരകം വളരെ ചീത്ത സങ്കേതമാണ്.( നിസാഅ് 115)
     ഇജ്മാഇന് ശേഷം മറ്റൊരു പ്രമാണം ആവശ്യമില്ല. എങ്കിലും ശാഫിഈ മദ്ഹബ് എന്ത് പറയുന്നു എന്ന് നോക്കാം.
ഇമാം നവവി(റ) തന്റെ അദ്കാറിൽ പറയുന്നു.
قال الشافعي والأصحاب يستحب أن يقرؤا عنده شيئا من القرأن قالوا فإن ختموا القرأن كله كان حسنا(الأذكار)
മയ്യിത് സംസ്കരണത്തിന് വന്നവർ ഖബറടക്കിയ ശേഷം ഖുർആനിൽ നിന്ന് വല്ലതും ഓതൽ സുന്നതാണെന്ന് ഇമാം ശാഫിഈ (റ)വും മദ്ഹബിലെ മറ്റു പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഖുർആൻ പൂർണ്ണമാക്കൽ വളരെ നല്ലതാണെന്നും അവർ പറഞ്ഞിരിക്കുന്നു. (അൽ അദ്കാർ.)
➖➖➖➖➖➖➖➖➖➖
✍ മുഹമ്മദ് ഇയാസ് അഹ്സനി പുല്ലാളൂർ
🕌🕌🕌🕌🕌🕌🕌🕌🕌🕌

ഇസ്തിഗാസ:അല്ലാഹുവിനോട് ചോദിക്കലാണോ നല്ലത്?

🏉🏉🏉🏉🏉🏉🏉🏉🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
അല്ലാഹുവിനോട്
ചോദിക്കലാണോ നല്ലത്?
മുഹ് യിദ്ദീൻ ശൈഖിനോട്
ചോദിക്കലാണോ നല്ലത്?
➖➖➖➖➖➖➖➖
പണ്ടുമുതലേ മുജാഹിദുകൾ പഠിച്ചു വെച്ച ഒരു ചോദ്യമാണ് മുകളിൽ കൊടുത്തത്. വലിയ ഒരു ചോദ്യമായി തന്നെ ഇതിനെ വഹാബികൾ കാണാറുമുണ്ട്. എന്നാൽ ഈ ചോദ്യത്തിനു വളരെ ഭദ്രമായ ഒരു മറുപടി കെ.എൻ എമ്മിനെ വിചിന്തനം വാരികയിൽ നിന്നും എന്റെ ശ്രദ്ധയിൽ പെട്ടു. അതിവിടെ ഉദ്ദരിക്കാം നിങ്ങൾ ശ്രദ്ധിച്ചു വായിക്കുമല്ലൊ?

എന്റെ രോഗം മാറിയത് ഡോക്ടർ ചികിത്സിച്ചത് കൊണ്ടാണ് എന്നോ അല്ലാഹുവാണ് എന്റെ രോഗം മാറ്റിയത് എന്നോ ഏതാണ് പറയേണ്ടത്? എന്ന ചോദ്യത്തിന് വിചിന്തനം വാരികയിൽ വന്ന മറുപടി ഇങ്ങനെയാണ്.

"അല്ലാഹുവാണ് രോഗം മാറ്റുന്നത് എന്നാണ് മുസ് ലിംകൾ വിശ്വസിക്കേണ്ടത്. ആ വിശ്വാസത്തോടെ ഒരാൾ ഒരു ഡോക്ടറുടെ ചികിത്സ തേടുകയും സുഖപ്പെട്ടപ്പോൾ ഇന്ന ഡോക്ടർ ചികിത്സിച്ചപ്പോൾ രോഗം ഭേദമായി എന്നു പറയുകയും ചെയ്താൽ ശിർക്കാവില്ല. കാരണം രോഗം ഭേദമായ രീതി വിവരിച്ചു എന്നല്ലാതെ അല്ലാഹുവല്ല രോഗം മാറ്റിയത് എന്ന വിശ്വാസം അത് പറയുമ്പോൾ നമുക്കില്ലല്ലോ.... എങ്ങനെ പറയലാണുത്തമം എന്നതിന്, വിശ്വാസവുമായും വിശ്വാസപരമായ വ്യതിയാനവുമായും ബന്ധപ്പെട്ടു കൊണ്ടുള്ളതല്ല നമ്മുടെ വാക്ക് എന്നതിനാൽ (ഈ ചോദ്യത്തിന്) പ്രസക്തിയില്ല. നിങ്ങളുടെ രോഗം എങ്ങനെ മാറ്റി എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നത് ഏത് ദൈവമാണ് അതു മാറ്റിയത് എന്ന അർത്ഥത്തിലല്ല. ചികിത്സിച്ച ഡോക്ടർ ആരായിരുന്നു എന്നറിയാനാണ്.അപ്പോൾ ഡോക്ടറുടെ പേര് പറഞ്ഞു കൊടുക്കുക അതും അല്ലാഹു വിന്റെ കഴിവിനെ നിഷേധിക്കലോ ഡോക്ടറുടെ കഴിവാണ് ഉത്തമം എന്നംഗീകരിക്കലോ അല്ല."

    വിചിന്തനം വാരിക 2008
    ജൂലൈ 11 പേ: 9

ഒന്നാവർത്തിച്ചു വായിച്ചു നോക്കൂ. ഇസ്തിഗാസ (മുഹ് യിദ്ദീൻ ശൈഖേ രക്ഷിക്കണേ...) ചെയ്ത് നമുക്ക് സഹായം ലഭിച്ചാൽ അല്ലാഹു അല്ല സഹായിച്ചത് എന്ന വിശ്വാസം നമുക്കുണ്ടോ? ഇല്ലല്ലോ പിന്നെങ്ങിനെ ശിർക്കാവൽ.
ശൈഖ് ജീലാനി നമ്മെ സഹായിച്ചു എന്ന് നാം പറയുന്നത്, ശൈഖ് ജീലാനി ദൈവമാണ് എന്നർത്ഥത്തിലുമല്ലല്ലോ  മറിച്ച് സഹായം ലഭിച്ച വഴി എന്നർത്ഥത്തിലല്ലേ.

അപ്പോൾ മൗലവി വിശദീകരിച്ച പോലെ വിശ്വാസവും വിശ്വാസപരമായ വ്യതിയാനവുമായും ബന്ധപ്പെട്ടു കൊണ്ടുള്ളതല്ല നമ്മുടെ വാക്ക് എന്നതിനാൽ ഈ ചോദ്യത്തിനും ( ശൈഖേ കാക്കണേ ...അല്ലാഹുവേ കാക്കണേ... ഏതാണ് ഉത്തമം) പ്രസക്തിയില്ല എന്ന് വരും.

വഹാബികൾ അവരുടെ പ്രസിദ്ദീകരണങ്ങൾ തന്നെ ഒന്ന് ചിന്തയോടെ വായിച്ചിരുന്നെങ്കിൽ!!

✍ Aboohabeeb payyoIi
🌹🌹🌹🌹🌹🌹🌹🌹

മജ്ദൂബ്ആയ വലിയ്യ്



മജ്ദൂബ്ആയ വലിയ്യ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സുന്നികൾ ആദരിക്കുകയും അന്ഗീകരിക്കുകയും ചെയ്യുന്ന മഹാൻമാരെ മോശമായി ചിത്രീകരിക്കുക എന്നത് വഹ്ഹാബികളുടെ പരിപാടിയാണ്.

അല്ലാഹുവിന്റെ ഇഷ്ട്ടദാസന്മാരെ അനാദരിക്കുന്ന പ്രവണത പിശാചിന്റെ പ്രമേയമാണ്.  അല്ലാഹു ആദരിച്ചവരെ ആദരിക്കലും ബഹുമാനിക്കലും ഇസ്ലാമിന്റെ വളരെ പ്രധാനപ്പെട്ട സന്ദേശമാണ്.

നമ്മുടെ അളവുകോലുകൊണ്ട് ഒരാളുടെ മഹത്വം കണക്കാക്കാൻ കഴിയില്ല. നമ്മുടെ കാഴ്ചയിൽ നിസാരരാണെന്നു തോനുന്നവർ പോലും അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരായിരിക്കാം. നബി(സ)യുടെ ഹദീസ് അതിനു തെളിവാണ്.
▼↓▼↓▼↓▼↓▼↓▼↓▼↓▼↓▼


ജനങ്ങളുടെ കാഴ്ച്ചയിൽ തരംതാഴ്ന്നവരും നിസാരന്മാരുമായി തോനുന്ന പലരും അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരാണ്....
****************************
എത്ര മുടി ജട കുത്തിയവരും ജനങ്ങൾക്കിടയിൽ സ്ഥാനം ഇല്ലാത്തവരുമായ അടിമകളാണ് അവർ എന്തെങ്കിലും കാര്യം സത്യം ചെയ്തു പറഞ്ഞാൽ അള്ളാഹു അത് നടപ്പിൽ വരുത്തും (മുസ്ലിം)

138 - (2622) حدثني سويد بن سعيد، حدثني حفص بن ميسرة، عن العلاء بن عبد الرحمن، عن أبيه، عن أبي هريرة، أن رسول الله صلى الله عليه وسلم، قال: «§رب أشعث، مدفوع بالأبواب لو أقسم على الله لأبره»
__________
S [ ش (أشعث) الأشعث الملبد الشعر المغبر غير مدهون ولا مرجل (مدفوع بالأبواب) أي لا قدر له عند الناس فهم يدفعونه عن أبوابهم ويطردونه عنهم احتقارا له (لو اقسم على الله لأبره) أي لو حلف على وقوع شيء أوقعه الله إكراما له بإجابة سؤاله وصيانته من الحنث في يمينه وهذا لعظم منزلته عند الله وإن كان حقيرا عند الناس وقيل معنى القسم هنا الدعاء وإبراره إجابته]


അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഒരാളെ മഹാനാണോ/അല്ലെ എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയില്ല. എന്നാൽ നല്ല ജീവിതം കൊണ്ടും ഭൗതിക വിരക്തികൊണ്ടും ജനങ്ങൾക്കിടയിൽ ചിലർക്ക് അല്ലാഹു സ്ഥാനം നൽകും. തൽഫലമായി ജനങ്ങളുടെ മനസ്സിൽ അല്ലാഹു അവർക്ക് സ്വീകാര്യത നൽകും. അങ്ങിനെയുള്ള ധാരാളം മഹാൻമാർ ചരിത്രത്തിന്റെ ഇന്നലെകളിൽ കഴിഞ്ഞ് പോയിട്ടുണ്ട്. കൂട്ടത്തിൽ ഈയടുത്ത് വഫാതായ ഒരു മഹാനാണ് ഓച്ചിറ ഉപ്പാപ്പ. അവരെക്കുറിച്ച് വളരെ മോശമായി പൊസ്റ്ററുകൾ എഴുതി പ്രചരിപ്പിക്കുന്ന വഹ്ഹാബികൾ ഇസ്ലാമിന്റെ ശത്രുക്കളാണ്.

സുന്നികളെ നശിപ്പിക്കാൻ വഹ്ഹാബികൾ ഇതിലും വലുത് ചെയ്താലും അൽഭുതപ്പെടാനില്ല. കാരണം വഹ്ഹാബികളുടെ ഗുരു ശപിക്കപ്പെട്ട ഇബ്ലീസാണ്.

ഏതെങ്കിലും റെയിൽവെ പുറമ്പോക്കിലോ പറമ്പിലോ ആരെങ്കിലും മറക്കിരിക്കുന്നത് കണ്ടാൽ വഹ്ഹാബികൾ ഫോടോ എടുക്കും.... നേരെ പോസ്റ്റർ ഉണ്ടാക്കും...സുന്നികൾക്കെതിരെ ഒരു ഉളുപ്പുമില്ലാതെ പ്രചരിപ്പിക്കും... ഒരാളുടെ നഗ്നഫോട്ടോ കിട്ടിയാൽ വഹ്ഹാബികൾക് വായിൽ വെള്ളം നിറയും...നേരും നെറികേടും നോക്കാതെ സുന്നികൾക്കെതിരെ പ്രചരിപ്പിച്ച് വെറി തീർക്കുന്ന കാട്ടുകള്ളന്മാരാണ് വഹ്ഹബികൾ..


ഔലിയാക്കളുടെ കൂട്ടത്തിൽ തന്നെ പല തരക്കാരുണ്ട്. ബുദ്ധിക്ക് ഭ്രമം സംഭവിച്ഛവരും അക്കൂട്ടത്തിൽ ഉണ്ടാവും... പക്ഷെ അവർ ബുദ്ധിയുള്ള ഭ്രാന്തന്മാരായിരിക്കും..

ഔലിയാക്കളിലെ മജ്ദൂബുകൾ
_________________________________

ബഹു: സയ്യിദുഷരീഫുൽ ജുര്ജാനി(റ) എഴുതുന്നു. "അല്ലാഹുവിന്റെ സ്വന്തത്തിനു വേണ്ടിയും അല്ലാഹുവിനെക്കൊണ്ട് നേരമ്പോക്കാവുന്ന തിരു സാന്നിധ്യത്തിന് വേണ്ടിയും അല്ലാഹു തന്നെ തെരഞ്ഞെടുതവരാണ് മജ്ദൂബുകൾ.  അല്ലാഹുവിന്റെ വിശുദ്ധപാശം അവർക്ക് വെളിവാക്കി കൊടുക്കുകയും അതുമുഖേന പ്രയത്നങ്ങളും പ്രയാസങ്ങളും തരണം ചെയ്യാതെ എല്ലാ പദവികളും സ്ഥാനങ്ങളും കൈവരിക്കൽകൊണ്ട് അവർ വിജയം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.

ﺍﻟﻤﺠﺬﻭﺏ: ﻣﻦ ﺍﺻﻄﻔﺎﻩ ﺍﻟﺤﻖ ﻟﻨﻔﺴﻪ, ﻭﺍﺻﻄﻔﺎﻩ ﺑﺤﻀﺮﺓ ﺃﻧﺴﻪ, ﻭﺃﻃﻠﻌﻪ ﺑﺠﻨﺎﺏ ﻗﺪﺳﻪ, ﻓﻔﺎﺯ ﺑﺠﻤﻴﻊ ﺍﻟﻤﻘﺎﻣﺎﺕ ﻭﺍﻟﻤﺮﺍﺗﺐ ﺑﻼ ﻛﻠﻔﺔ ﺍﻟﻤﻜﺎﺳﺐ ﻭﺍﻟﻤﺘﺎﻋﺐ.
(തഅരീഫാത്തുൽ ജൂർജാനി)


അടിക്കുറിപ്പ്
--------------
മഹാൻമാർ പല തരക്കാരുണ്ട്. ഒരാൾ മഹാനാണോ/അല്ലേ എന്ന് തീരുമാനിക്കാൻ നമുക്ക് അവകാശമില്ല. അവരെ ആദരിക്കുന്നവരെ കളിയാക്കുന്നവർ സത്യത്തിന്റെ ശത്രുക്കളാണ്.

സുന്നികൾ ആദരിക്കുന്ന ധാരാളം മഹാൻമാരെ ആക്ഷേപിക്കുക എന്നത് വഹ്ഹാബികളുടെ ഒരു ഹോബിയാണ്. ഒരു തെളിവുമില്ലാതെ തോനിയത് പറയുന്നത് കൊണ്ട് ഒരാൾ മഹാനല്ലാതെയാവില്ല.

സത്യം തിരിച്ചറിയുക....
നാഥൻ തുണക്കട്ടെ.....ആമീൻ.

ബിദ്അത്ത് കാരെ അകറ്റുക


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
പൂര്‍വിക പണ്ഡിതന്മാരുടെ സമീപനം
മുസ്‌ലിംകളിലെ നവീനവാദികളോടുള്ള സമീപനത്തെക്കുറിച്ച് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 1992ല്‍ എഴുതിയ പഠനത്തിന്റെ രണ്ടാം ഭാഗം.


 ഇമാം നവവി(റ) പറയുന്നു: ”ബിദ്അത്തുകാരെയും ഫാസിഖുകളെയും വെറുക്കണമെന്നും അവരുമായി ശാശ്വതമായി നിസ്സഹകരിച്ചു നില്‍ക്കല്‍ അനുവദനീയമാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞിട്ടുള്ളത് ഭൗതിക കാര്യങ്ങളിലും സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയുമാണ്. എന്നാല്‍ ബിദ്അത്തുകാരോടും അവരെപ്പോലുള്ളവരോടും എപ്പോഴും അകന്നുനില്‍ക്കേണ്ടതാണ്”(ശറഹു മുസ്‌ലിം: 2/152).


വിഖ്യാതമായ തുഹ്ഫഃയില്‍ ഇബ്‌നുഹജര്‍ ഹയ്തമി(റ)പറയുന്നു: ”ഭാര്യയില്‍നിന്നു വഴക്കിന്റെ അടയാളം പ്രത്യക്ഷപ്പെട്ടാല്‍ അവളെ അകറ്റി നിറുത്താതെ അവള്‍ക്ക് ഉപദേശം നല്‍കണം. പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ഉപദേശിക്കുകയും കിടപ്പറയില്‍ മാത്രം അവളെ വെടിയുകയും ചെയ്യണം, സംസാരിക്കാതിരിക്കരുത്. മൂന്നു ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഫാസിഖ്, മുബ്തദിഅ് പോലുള്ളവരാണെങ്കില്‍ അവരെ ശാശ്വതമായി അകറ്റിനിറുത്താവുന്നതാണ്”(തുഹ്ഫഃ: 7/55). അല്ലാമാ റംലി തന്റെ നിഹായഃയിലും(6/390) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം.

സ്വഭാവദൂഷ്യവും അപമര്യാദയും കാണിക്കുന്ന ഭാര്യമാരോടുവരെ ശാശ്വതമായി വിട്ടുനില്‍ക്കാതെ സംസാരിച്ചും ഉപദേശിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നു ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. അതേസമയം ബിദ്അത്തുകാരോടു ശാശ്വതമായി അകന്നു നില്‍ക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരുണ്ട്. അവരെക്കുറിച്ചു ഗൗരപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

അല്ലാമാ ഇബ്‌നുഹജരില്‍ഹയ്തമി(റ) ഫുളയ്‌ലുബ്‌നു ഇയാള്(റ)വിനെ ഉദ്ധരിച്ചു പറയുന്നു: ”സുഫ്‌യാനുബ്‌നു ഉയയ്‌ന(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഒരു മുബ്തദിഇന്റെ ജനാസയെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ ക്രോധത്തിലായിരിക്കും. റസൂല്‍÷ മുബ്തദിഇനെ ശപിച്ചുകൊണ്ടു പറയുകയുണ്ടായി. ഒരു നൂതന(ബിദ്അത്ത്) പ്രവൃത്തി ആരെങ്കിലും നടപ്പിലാക്കുകയോ മുബ്തദിഇന് അഭയം നല്‍കുകയോ ചെയ്താല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയും മുഴുവന്‍ ശാപം അവനിലുണ്ടാകും. അവന്റെ ഫര്‍ളും സുന്നത്തുമായ ഒരു ഇബാദത്തും സ്വീകാര്യവുമല്ല”(അസ്സവാഇഖുല്‍മുഹ്‌രിഖഃ- പേജ്: 149).

ഇബ്‌നുഹജരില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു: ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227). ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം: ”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം”(ശറഹു മുസ്‌ലിം: 2/5) ബിദ്അത്തുകൊണ്ട് കാഫിറാവാത്ത മുബ്തദിഇനെ തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ(റ) മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്‌ലിം: 4/253). ഇതു ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശറഹുല്‍മുഹദ്ദബില്‍ ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.

മുബ്തദിഇനെ തുടര്‍ന്നുനിസ്‌കരിക്കല്‍ നിരോധിക്കപ്പെട്ടതാണ്. അവനെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കുന്നതാണു പുണ്യമെന്നു തുഹ്ഫഃ(2/253). ബിദ്അത്തുകാരനെ തുടര്‍ന്നു നിസ്‌കരിക്കല്‍ ശക്തമായ കറാഹത്താണ്. കാരണം അവന്റെ പിഴച്ച വിശ്വാസം അവനെ വിട്ടുപിരിയുന്നില്ല (തുഹ്ഫ: 2/294, മുഗ്‌നി: 1/254). എന്നാല്‍ കറാഹത്താണ് എന്നു പറയുന്നതു സാധാരണക്കാരെ സംബന്ധിച്ചാണ്. ഖാളി, ഖത്വീബ്, മുദര്‍രിസ്, ഇമാം, നേതാവ് തുടങ്ങി അനുസരിക്കപ്പെടുന്നവര്‍ക്ക് ഇതു ഹറാമായിത്തീരും.

ഇമാം ബര്‍മാവിയെ ഉദ്ധരിച്ചു ബുജയ്‌രിമി പറയുന്നു: നന്മയും ഗുണവുമുള്ള ആളുകള്‍ ഫാസിഖിനെയോ മുബ്തദിഇനെയോ അതുപോലെയുള്ളവരെയോ തുടര്‍ന്നുനിസ്‌കരിക്കല്‍ ഹറാമാണ്. അവരുടെ നടപടി, ഫാസിഖുകളും മുബ്തദിഉകളും നല്ലവരാണെന്നു മറ്റുള്ളവര്‍ ധരിക്കാന്‍ കാരണമായിത്തീരുകയും അതിലേക്കു പ്രേരിപ്പിക്കപ്പെടുകയും ചെയ്യും (ശര്‍വാനി: 2/294). ശയ്ഖ് അബ്ദുല്‍ഖാഹിര്‍ ശാഫിഈ(റ) പറയുന്നു: മുഅ്തസിലി, ഖവാരിജി, റാഫിളി മുതലായ ബിദ്അത്തുകാരുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ പിന്നില്‍നിന്നു നിസ്‌കരിക്കുകയോ അവര്‍ അറുത്തതു ഭക്ഷിക്കുകയോ സുന്നിയായ പുരുഷന്‍ ബിദ്അത്തുകാരിയായ സ്ത്രീയെ വിവാഹം ചെയ്യാനോ പാടില്ല (അല്‍ഫര്‍ഖ്- പേജ്: 141).

ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നുഹജര്‍ ഹയ്തമി(റ) ഗൗസുല്‍അഅഌ ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ഉദ്ധരിക്കുന്നു: ”ബിദ്അത്തുകാര്‍ വര്‍ധിക്കാന്‍ ഇടയാക്കരുത്. അവരോടു സ്‌നേഹം കാണിക്കുകയോ സലാം പറയുകയോ അരുത്. ആരെങ്കിലും ബിദ്അത്തുകാര്‍ക്കു സലാം പറഞ്ഞാല്‍ അവരെ പ്രിയം വെച്ചവനാകും എന്ന് ഇമാം അഹ്മദ്(റ) പറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍, നബി(സ)÷ പറഞ്ഞിട്ടുണ്ട്; നിങ്ങള്‍ സലാം വര്‍ധിപ്പിക്കുക, എങ്കില്‍ നിങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടാകും. അവരോടൊപ്പം(മുബ്തദിഉകള്‍) ഇരിക്കരുത്. അവരോട് അടുക്കുകയും ചെയ്യരുത്. ആഘോഷങ്ങളിലും സന്തോഷവേളകളിലും അവരെ ആശംസിക്കരുത്. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ ജനാസ നിസ്‌കരിക്കരുത്. അവരെ പറയപ്പെട്ടാല്‍ തറഹ്ഹും (അനുഗ്രഹം തേടല്‍) അരുത്. അല്ലാഹുവിന്റെ കാര്യത്തില്‍ അവരുമായി വേര്‍പ്പെട്ടു നില്‍ക്കുകയും ശത്രുത കാണിക്കുകയും അതുവഴി അല്ലാഹുവിന്റെ പക്കല്‍നിന്നു വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുകയും വേണം. ഒരു ബിദ്അത്തുകാരനെ അല്ലാഹുവിന്റെ കാരണത്താല്‍ ക്രോധപൂര്‍വം നോക്കിയാല്‍ അവന്റെ ഹൃദയത്തില്‍ വിശ്വാസവും സമാധാനവും അല്ലാഹു നിറച്ചുകൊടുക്കും. ബിദ്അത്തുകാരനെ ആട്ടിയാല്‍ ഭയങ്കര പ്രളയദിനത്തില്‍ അല്ലാഹു അവനെ നിര്‍ഭയനാക്കും. ബിദ്അത്തുകാരനെ നിസ്സാരമാക്കുന്നവനെ സ്വര്‍ഗത്തില്‍ നൂറു പദവി ഉയര്‍ത്തും. അവനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ റസൂല്‍ (സ)യുടെ മേല്‍ അല്ലാഹു അവതരിപ്പിച്ചതിനെ നിസ്സാരപ്പെടുത്തിയവനായിത്തീരും.” ഒരു ബിദ്അത്തുകാരന്റെ യാതൊരു അമലും അവന്‍ ആ ബിദ്അത്ത് ഉപേക്ഷിക്കുന്നതു വരെ അല്ലാഹു സ്വീകരിക്കുകയില്ലെന്നു റസൂല്‍÷ പറഞ്ഞതായി ഇബ്‌നുഅബ്ബാസ്(റ) വഴി അബൂമുഗീറ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഫുളയ്‌ലുബ്‌നു ഇയാള്(റ) പറയുന്നു: ”ബിദ്അത്തുകാരനെ ഒരാള്‍ സ്‌നേഹിച്ചാല്‍ അല്ലാഹു അവന്റെ അമലുകള്‍ നിഷ്ഫലമാക്കുകയും ഈമാനികപ്രഭയും ചൈതന്യവും അവന്റെ ഹൃദയത്തില്‍നിന്ന് അണച്ചുകളയുകയും ചെയ്യും. ബിദ്അത്തുകാരനോടു ക്രോധിക്കുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുമെന്നു ഞാന്‍ ആശിക്കുന്നു. അവന്റെ അമലുകള്‍ എത്ര കുറഞ്ഞാലും ശരി. ഒരു മുബ്തദിഇനെ വഴിയില്‍ കണ്ടാല്‍ മറ്റൊരു വഴിയില്‍ കൂടി നീ സഞ്ചരിക്കണം” (അസ്സവാഇഖുല്‍മുഹ്‌രിഖ- പേ: 149). ഇത്രയും വിവരിച്ചതില്‍നിന്നു മുബ്തദിഉകളുമായി നിസ്സഹകരിക്കണമെന്നു വിശുദ്ധ ഖുര്‍ആനും ഹദീസുകളും പൂര്‍വീക പണ്ഡിതന്മാരും വ്യക്തമാക്കിയതായി ഗ്രഹിച്ചുവല്ലോ. ബിദ്അത്തുകാരനെയും ഫാസിഖിനെയും നിരാകരിക്കണമെന്നു പറയുമ്പോള്‍, ഇതര മതസ്ഥരെ സന്ദര്‍ശിക്കുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അനുവദനീയമാണോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ബിദ്അത്തുകാരോടു നിസ്സഹകരിക്കണമെന്നു പറയുന്നതു തങ്ങളുടെ വിശ്വാസത്തോടു വെറുപ്പുണ്ടാക്കി അവരെയും മറ്റുള്ളവരെയും ബിദ്അത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നല്ല മനുഷ്യര്‍ ബിദ്അത്തുകാരുമായി സഹകരിക്കുമ്പോള്‍ അവരുടെ പിഴച്ച വിശ്വാസം നല്ലതാണെന്നു സാധാരണക്കാര്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. അവരെ വിട്ടുനിന്നാല്‍ ബിദ്അത്തുകാര്‍ പിഴച്ച വിശ്വാസത്തില്‍നിന്നു വിരമിക്കാനും മറ്റുള്ളവര്‍ അവരിലേക്ക് ആകര്‍ഷിക്കാതിരിക്കാനും സഹായിക്കുകയും ചെയ്യും. എന്നാല്‍ അമുസ്‌ലിംകളുമായി ഭൗതികമായ ഇടപെടല്‍ വഴി അവരുടെ മതം ശരിയാണെന്ന് ആരും തെറ്റിധരിക്കുകയില്ല.

ഇതര മതസ്ഥരുമായി അകന്നു നില്‍ക്കുന്നതുകൊണ്ടു സ്വന്തം മതത്തില്‍നിന്ന് അവര്‍ പിന്മാറുകയില്ല. അതുകൊണ്ടാണ് അമുസ്‌ലിംകളോടു സംസാരത്തിലും മറ്റും അകന്നു നില്‍ക്കാന്‍ ശര്‍അ് കല്‍പ്പിക്കാതിരിക്കുന്നതെന്ന് ഇമാം ത്വബ്‌രിയെ ഉദ്ധരിച്ച് അല്ലാമാ ഇബ്‌നുഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരി(10/497)യില്‍ പറയുന്നത്. നിസ്സഹകരണം വഴി മുബ്തദിഉകളെ കാഫിറായി കരുതുന്നുവെന്ന ധാരണയും അമുസ്‌ലിംകളെക്കാള്‍ കടുത്തവരാണോ അവര്‍ എന്ന ചോദ്യവും അസ്ഥാനത്താണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

കേരള മുസ്‌ലിംകളില്‍ നജ്ദിയില്‍ തൗഹീദ് പ്രചരിപ്പിക്കാന്‍ പിഴച്ചവാദങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ വിശ്വാസം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. ബിദ്അത്ത് വാദം തലപൊക്കിയപ്പോള്‍ മുസ്‌ലിംകളെ വിശ്വാസപരമായി പിഴപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമസ്തയും അതിന്റെ പണ്ഡിതന്മാരും രംഗത്തിറങ്ങി. മുബ്തദിഉകളുടെ പിഴച്ചവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ അപ്പപ്പോള്‍ സമസ്ത ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി. ഈ പിഴച്ച വാദങ്ങളില്‍ കൂടുതല്‍ ആളുകള്‍ അകപ്പെടാതിരിക്കുന്നതിനുവേണ്ടി മേല്‍ പ്രസ്താവിച്ചതുപോലെ അവരോട് ഏതു രീതിയിലാണു വര്‍ത്തിക്കേണ്ടതെന്നും സമസ്ത ജനങ്ങളെ ഉണര്‍ത്തുകയുണ്ടായി.

ഹദീസുകളിലും പൂര്‍വിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതു കൊണ്ടു തന്നെ ഏതേതു കാര്യത്തിലും മഹാന്മാരുടെ പാത പിന്തുടര്‍ന്നു വരുന്ന സമസ്ത ബിദ്അത്തുകാരെക്കുറിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ സലക്ഷ്യവും അവിതര്‍ക്കിതവുമായിരുന്നു. എന്നാല്‍ ഭൗതിക കാര്യലാഭം ലക്ഷ്യം വെച്ചു സമസ്തയുടെ പേരില്‍ തന്നെ ചിലര്‍ ഇത്തരം തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയും അതിന്റെ സ്ഥാപകമെമ്പര്‍മാരും മുബ്തദിഉകളുമായി സഹകരിക്കരുതെന്നും അവരുമായി വിട്ടു നില്‍ക്കണമെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതിനു ചരിത്രം സാക്ഷിയാണ്.

”ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസനടപടികള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ സുന്ദരമായ വിശ്വാസനടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസനടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്കു കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.” 1930ല്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂമില്‍വെച്ചു ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ പാസ്സാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണിത്. കാപ്പില്‍ വെള്ളേങ്ങര മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം നടന്നത്. സമസ്തയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ പത്രാധിപരായ അല്‍ബയാന്‍ അറബി-മലയാള മാസികയില്‍ (പുസ്തകം: 1, ലക്കം: 5) പ്രസ്തുത പ്രമേയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ പര്‍ദയില്ലാതെ പുറത്തിറങ്ങുന്നതിനെതിരായും ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കാനുദ്ദേശിച്ച ശാരദാ ആക്ടിനെതിരായുമുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചതും ആ സമ്മേളനത്തിലായിരുന്നു.

മേല്‍പ്പറഞ്ഞ തീരുമാനത്തിന്റെ വിശദീകരണമാണു ഫറോക്കില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ ആറാം വാര്‍ഷികത്തില്‍ പാസ്സാക്കിയ എട്ടാം പ്രമേയം. 17-ാം സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചതുമാണ്. ആ പ്രമേയത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നു: ”കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ ഉലമാഇനാല്‍ മതാനുസാരങ്ങളാണെന്നു സ്ഥിരെപ്പട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്വീബ് സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.” സുന്നികള്‍ ആചരിച്ചു വരുന്ന ആറു കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് അഹ്മദ്‌കോയ ശാലിയാത്തിയും അനുവാദകര്‍ തെന്നിന്ത്യന്‍ മുഫ്തി ശയ്ഖ് ആദം ഹസ്‌റതും റശീദുദ്ദീന്‍ മൂസാ മൗലവിയുമായിരുന്നു. സുന്നികളുടെ പ്രസ്തുത ആചാരനടപടികള്‍ മതവിരുദ്ധമാണെന്നോ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അത്തരക്കാരെ തുടര്‍ന്നു നിസ്‌കരിക്കരുതെന്നും പറഞ്ഞത് അടിവരയിടേണ്ടതാണ്. നിസ്സഹകരണത്തിന്റെ ഇനങ്ങളില്‍ പ്രധാനമായതാണു തുടര്‍ന്നു നിസ്‌കരിക്കാതിരിക്കല്‍ എന്ന് ആര്‍ക്കാണറിയാത്തത്? തുടര്‍ന്നു നിസ്‌കരിക്കാന്‍ ഇടവരുമെന്നതിനാല്‍ ബിദ്അത്തിന്റെ ആളുകളെ ഖത്വീബും മുദര്‍രിസുമായി നിശ്ചയിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണു പ്രമേയത്തില്‍. നിസ്സഹകരണത്തിന്റെ മറ്റു വശങ്ങള്‍ ‘അവരുമായി വിട്ടു നില്‍ക്കണം’ എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. (തുടരും)



© #SirajDaily | Read more @ http://www.sirajlive.com/2018/01/03/305578.

നഹ്സ്:- നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ 🌹*

*🍃  നല്ല കാര്യങ്ങളുടെ  🍃*
  *🌹 തുടക്കം എപ്പോൾ 🌹*


നല്ല കാര്യങ്ങൾ എന്തുതന്നെയായാലും അതെല്ലാം നല്ല സമയങ്ങളിൽ, നല്ല മനസ്സോടെ, നല്ല ദിവസങ്ങളിൽ, നല്ലവരുടെ സാന്നിധ്യത്തിലായിത്തന്നെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും ...

 പ്രത്യേകിച്ച് നികാഹ്, വീടുപണി തുടക്കം, ഗൃഹപ്രവേശം, യാത്രകൾ, വിൽക്കൽ, വാങ്ങൽ തുടങ്ങിയ  ധാരാളം കാര്യങ്ങൾ ഇത്തരം നല്ല കാര്യങ്ങൾക്ക് നല്ല ദിവസവും സമയവും അന്വേഷിച്ച് നാം പണ്ഡിതന്മാരെ സമീപിക്കാറുണ്ട്. നമ്മുടെ നല്ല മനസിന്റെ അടയാളമാണിതെല്ലാം ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്കു പരിശോധിക്കാം ...

രണ്ടാം ശാഫിഈയും ഔലിയാക്കളിലെ അൽ ഖുത്വുബുമായ ഇമാം നവവി (റ) എഴുതുന്നു: ഖുർആൻ പാരായണം, ഹദീസ് പാരായണം, ഫിഖ്ഹ് പഠനം, തസ്ബീഹ് ചൊല്ലൽ, ശർഇയ്യായ അറിവുകൾ ഇഅ്തികാഫ്, ഇബാദത്തുകൾ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ അതെല്ലാം രാവിലെയോ മറ്റുള്ള സമയങ്ങളിലോ ചെയ്യുവാൻ സൗകര്യപ്രദമാവുന്ന കാര്യങ്ങളാണെങ്കിൽ രാവിലെ ചെയ്യലാണ് സുന്നത്ത്. അപ്രകാരം യാത്ര, നികാഹ് പോലോത്ത കാര്യങ്ങളും രാവിലെയാണ് സുന്നത്ത് ...
(റഊസുൽ മസാഇൽ: 120)

അതിനാൽ സൽകർമങ്ങളെല്ലാം പ്രഭാതത്തിൽ തന്നെ ചെയ്യുവാൻ നാം ശ്രമിക്കണം. അത് സുന്നത്താണ് മാത്രമല്ല, പ്രഭാതത്തിൽ എന്റെ സമുദായത്തിന് നീ ബറകത്ത് നൽകേണമേ എന്ന് നബി (സ) ദുആ ചെയ്തിട്ടുണ്ട്. ആ ബറകത്ത് നമുക്കും നമ്മുടെ പ്രവർത്തനങ്ങൾക്കും ലഭിക്കും. രാവിലെയാണ് നല്ല കാര്യങ്ങൾക്കെല്ലാം സുന്നത്തെങ്കിലും, ചില കാര്യങ്ങൾക്ക് പ്രഭാതത്തിലാവലോടൊപ്പം ചില മാസങ്ങളും, ദിവസങ്ങളും, സ്ഥലങ്ങളും കൂടി സുന്നത്താകുന്നു. നികാഹ് അതിൽ പെട്ടതാകുന്നു ...

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: നികാഹും ഭാര്യയുമായുള്ള സമ്പർക്കവും ശവ്വാലിലാവൽ സുന്നത്താകുന്നു. ഇതു രണ്ടിലും ആഇശ (റ) യെ തൊട്ട് ഹദീസ് സ്വഹീഹായിട്ടുണ്ട്. നികാഹ് പള്ളിയിൽ വെച്ചാവലും വെള്ളിയാഴ്ചയാവലും പ്രഭാതത്തിലാവലും സുന്നത്താകുന്നു. അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ എന്ന ഹദീസാണിതിനാധാരം ...
 (തുഹ്ഫ: 7/255)

ഇമാം നവവി (റ) എഴുതുന്നു : സ്വഖ്റ് ബ്നു വദഅഃ (റ) വിൽ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: 'അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ ' നബി (സ) സൈന്യത്തെ അയച്ചിരുന്നത് പ്രഭാതത്തിലായിരുന്നു ... (റുഊസുൽ മസാഇൽ :121)

        *''☝️അള്ളാഹു അഅ്ലം☝️''*

   

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
[30/03, 11:03 AM] ‪+91 95674 72627‬: *🌾 അള്ളാഹു തൃപ്തിപ്പെട്ട 🌾*
           *🍛സൽക്കാരം🍛*
*🔹~~~~~◼ 🌮 ◼~~~~~🔹*

وعن أبي هُريرة رضي الله عنه قال: جاء رجل إلى النبي ﷺفقال: إني مجهود، فأرسل إلى بعض نسائه، فقالت: والذي بعثك بالحق ما عندي إلا ماء، ثم أرسل إلى أخرى، فقالت مثل ذلك، حتى قلن كلهن مثل ذلك: لا والذي بعثك بالحق ما عندي إلا ماءً، فقال النبي ﷺ: ( من يُضيفُ هذا الليلة؟ ) فقال رجلٌ من الأنصارِ: أنا يا رسول الله، فانطلق به إلى رحلهِ، فقال لأمرأته: أكرمي ضيف رسول الله ﷺ.

وفي رواية قال لامراته: هل عندك شيء؟ فقالت: لا، إلا قوت صبياني. قال: علليهم بشيءٍ وإذا أرادوا العشاء، فنوميهم، وإذا دخل ضيفنا، فأطفئي السراج، وأريه أنا نأكلُ؛ فقعدوا وأكل الضيف وباتا طاويين، فلما أصبح، غدا على النبي ﷺ فقال: ( لقد عجبَ الله من صنيعكما بضيفكما الليلة ) متفق عليه.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

അബൂഹുറൈറ (റ) പറയുന്നു:

ഒരു സ്വഹാബി വിശന്നു കൊണ്ട് തിരുനബിﷺയുടെ മുമ്പിൽ വന്ന്  മനസ്സു തുറന്നു. 'എനിക്ക് വല്ലാതെ വിശക്കുന്നു തങ്ങളേ!' ഇത് കേട്ടപ്പോൾ അവിടുത്തെ ഒരു ഭാര്യയുടെ അടുത്ത് ചെന്ന് ഭക്ഷണമുണ്ടോ എന്നന്വേഷിച്ചു. അവരുടെ മറുപടി. 'വെള്ളമെല്ലാതെ ഒന്നുമില്ലല്ലോ? മറ്റു ഭാര്യമാരുടെ അടുത്തേക്ക് പോയപ്പോഴും അതേ മറുപടി തന്നെ ആവർത്തിച്ചു. ശേഷം സ്വഹാബികളോടായി തിരുനബി (സ്വ) ചോദിച്ചു.

‘ഇന്ന് രാത്രി ഇദ്ദേഹത്തെ ആര്‌ സൽക്കരിക്കും ..?.’

ഒരു അൻസ്വാരി (അബൂ ത്വൽഹ:(റ)) മുന്നോട്ട് വന്നു. അദ്ദേഹം അതിഥിയെയും കൂട്ടി തന്റെ വീട്ടിലെത്തി. ഭാര്യയോട് ചോദിച്ചു:
“ ഇവിടെ വല്ലതുമുണ്ടോ..?”ഭാര്യ :'ഇല്ല. മക്കളുടെ ഭക്ഷണം അൽപമുണ്ട്.'

അദ്ദേഹം ഭാര്യയോട് പറഞ്ഞു: മക്കളോട് തൽക്കാലം എന്തെങ്കിലും കാരണം പറയണം. അതിഥി കടന്നു വരുമ്പോൾ നീ വിളക്ക് അണക്കുക..! മക്കളെ ഉറക്കുക. ഉള്ളത് അതിഥിയുടെ മുമ്പിൽ വെക്കുക. തന്റെ കൂടെ വീട്ടുകാരും കഴിക്കുന്നുണ്ടെന്ന് അതിഥി ധരിക്കും വിധം സൽക്കരിച്ചു...

പിറ്റേ ദിവസം അബൂത്വൽഹ (റ) നെ കണ്ടപ്പോൾ തിരുനബിﷺ പറഞ്ഞു:
“ ഇന്നലെ രാത്രി നിങ്ങളും ഭാര്യയും അതിഥിയെ സ്വീകരിച്ചതിൽ അല്ലാഹുവിന്‌ വല്ലാത്ത തൃപ്തി ...”
(മുത്തഫഖുൻ അലൈഹി)
👉
അതിഥി സൽക്കാരം ഇസ്‌ലാമിൽ ഈമാനിന്റെ ഭാഗവും വലിയ പ്രതിഫലമുള്ള വിഷയവുമാണ്. ഈ സംഭവമായി ബന്ധപ്പെട്ടാണ്‌ ..

 وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ

എന്ന ആയത്ത് അവതരിച്ചത്.“അവർ (അൻസ്വാറുകൾ) തങ്ങൾക്കാവശ്യം ഉണ്ടായാൽ പോലും സ്വദേഹത്തേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകും..."

ഈ ഹദീസ് വിശദീകരിച്ച് മഹാൻമാർ പറയുന്നു. പക്ഷേ, ചെറിയ മക്കൾ ഭക്ഷണം കിട്ടാതെ വല്ലാതെ പ്രയാസപ്പെടുമെങ്കിൽ അവർക്ക് തന്നെയാണ് ആദ്യം കൊടുക്കേണ്ടത്. ഈ സംഭവത്തിൽ കുട്ടികൾ വലിയ പ്രയാസത്തിലിയിരുന്നില്ല എന്ന് മനസ്സിലാവുന്നു ...

✍️ മുഹമ്മദ് ശാഹിദ് സഖാഫി ...

ഇദ്ധ:വഫാത്തിന്റെ ഇദ്ദ*

*വഫാത്തിന്റെ ഇദ്ദ*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*❓പ്രശ്നം:*ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ വഫാത്തിന്റെ ഇദ്ദ ഇരിക്കണമല്ലോ ? ഇദ്ദ ഇരിക്കലിന്റെ ശറഇയ്യായ രൂപം ഒന്നു വിവരിച്ചാലും.

*⬛ഉത്തരം:* വഫാത്തിന്റെ ഇദ്ദ ആചരിക്കുന്ന സ്ത്രീ ഇഹ്ദാദ് (ചടഞ്ഞു കഴിയൽ ) ആചരിക്കൽ നിർബന്ധമാണ്. അതിന്റെ ചുരുക്കരൂപം ഇപ്രകാരമാണ്: അലങ്കാരത്തിനു വേണ്ടിയുള്ള വർണ്ണവസ്ത്രങ്ങൾ ധരിക്കാതിരിക്കുക, സുഗന്ധദ്രവ്യങ്ങൾ തീർത്തും ഉപേക്ഷിക്കുക, സ്വർണ്ണം- വെളളി, മുത്ത്-മാണിക്യം-ചെമ്പ് പോലുള്ള ലോഹങ്ങൾ കൊണ്ടും കല്ലുകൾ കൊണ്ടുമുള്ള ആഭരണങ്ങൾ പകലിൽ തീരെ അണിയാതിരിക്കുക, കണ്ണുരോഗങ്ങൾ പോലുള്ള കാരണങ്ങൾക്ക് വേണ്ടിയല്ലാതെ കണ്ണിൽ സുറുമ എഴുതാതിരിക്കുക, തലമുടി എണ്ണ പൂശാതിരിക്കുക എന്നിങ്ങനെയുള്ള ചിട്ടകൾ ആചരിക്കുക. ഇതിനു പുറമെ ഭർത്താവു മരിക്കുമ്പോൾ അയാൾ പാർപ്പിച്ച വീട്ടിൽ നിന്നു പുറപ്പെടാതെ അവിടെത്തന്നെ താമസിക്കലും നിർബന്ധമാണ്. അനിവാര്യമായ കാരണങ്ങൾക്കു വേണ്ടിയല്ലാതെ അവൾ പ്രസ്തുത വീട്ടിൽ നിന്നു പുറത്തു പോകാവതല്ല. ഭർത്താവ് മരണപ്പെട്ട സ്ത്രീ ഗർഭിണിയല്ലെങ്കിൽ നാലു മാസവും പത്തു ദിവസവുമാണ് ഇപ്രകാരം കഴിയേണ്ടത്.ഗർഭിണിയാണെങ്കിൽ പ്രസവം വരെയും. ഫത്‌ഹുൽ മുഈൻ പേജ് 406-408.


*✍🏻മൗലാനാ എ.നജീബ് മൗലവി 💥*

*🔰പ്രശ്നോത്തരം ഭാഗം: രണ്ട്, പേജ്: 123🔰*

*📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌*