Saturday, March 17, 2018

പലിശ ഹറാം

"

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഹറാമിലൂടെ വളർന്നു വരുന്ന തടി (ശരീരം) ക്ക് നരകമല്ലാതെ അർഹിക്കുന്നില്ല.."
ഹദീസ്..

■എൻ.ആർ.ഐ.ലോൺ...
■ഗാർഹിക ലോൺ....
■വിദ്യാഭ്യാസ ലോൺ....
■വാഹന ലോൺ....
■വിവാഹ ലോൺ..
■കാർ ലോൺ....
■ബൈക്ക് ലോൺ....
■പണ്ടം പണയപ്പലിശ...
■കൂട്ടു പലിശ....

#ഫലമോ.?
●ബറകത്തില്ലാ പ്രവാസം
●ബറകത്തില്ലാ  വീട്..
●ബറകത്തില്ലാ കാർ/ഓട്ടോ / ബൈക്ക്...
●ബറകത്തില്ലാ ഭക്ഷണം....
●ബറകത്തില്ലാത്ത ജോലി..
●ബറകത്തില്ലാ ദാമ്പത്യം..
●ബറകത്തില്ലാ മക്കൾ...

🔺പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം

ഇനിയും ബാങ്കു ലോണുകളുടേയും വാഹന,കൃഷി,ഹോം ലോണുകളുടേയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍.......

🔺#പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?_

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية
അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് " (റവാഹു അഹ്മദ്)

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه
അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍ ബൈഹഖി]

പക്ഷേ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു ?!

നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം ..

 അല്ലേ !... ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! ...

തെറ്റുകളെയും അവയുടെ ഗൌരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല'

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ്
 എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]

നിറുത്താം, ഈ ഏർപ്പാട്...
ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം..

താത്കാലിക ആയുസ്സല്ലെയുള്ളൂ.??പിന്നെന്തിനീ ആക്രാന്തം.??

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞോ?

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
--------------------------------------------


*വഹാബികളുടെ ചോദ്യം*
*✏ ചോദ്യം*❓❓10

സ്ത്രീകൾ ജുമുഅക്ക് വരുമ്പോൾ കുളിക്കണമെന്ന് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞതായി നവവി ഇമാം പറഞ്ഞിട്ടുണ്ടോ

*📚✍🏻ഉത്തരം*

പച്ചക്കള്ളമാണ്. അപ്പുറവും ഇപ്പുറവും കട്ടുവെച്ചുകൊണ്ടും തിരിമറികൊണ്ടും അർത്ഥം മാറ്റികൊണ്ടും ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് വഹാബി മൗലവിമാർ.
കിതാബിന്റെ പേജ് മുഴുവൻ ഇട്ടു വായിക്കാൻ വഹാബിമാർ തയ്യാറാവില്ല .ഇവർ മതഗ്രന്ഥങ്ങളിൽ എത്രമാത്രം ദുർവ്യാഖ്യാനം ചെയ്തു പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണിത്.
  ഇങ്ങനെ ഉള്ള ചില ദുർവ്യാഖ്യാന പോസ്റ്റ് കണ്ടു ധാരാളം സുഹൃത്തുക്കൾ വഹാബിസത്തിൽ പെട്ടു പോയിട്ടുണ്ട്. അവർ കിതാബിലെ പേജ് മുഴുവൻ ഭാഗവും അർത്ഥം വെക്കാൻ മൗലവിമാരോട് പറഞ്ഞാൽ മൗലവിമാർ ബദ്റിൽ ഇബ്‌ലീസ് ഓടിയത് പോലെ ഓടി ഒളിക്കുന്നതാണ്.

ഇതാണ് ,ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റിന്റെയും സ്ഥിതി. ഇവരുടെ തിരിമറിയും ദുർവ്യാഖ്യാനവും കണ്ടാല്‍  ഇബ്‌ലീസ് പോലും അമ്പരന്ന് പോകും. എല്ലാവരും നിഷ്പക്ഷമായി ചിന്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

 *ഇമാം  നവവി (റ)പെരുന്നാൾ ആധ്യായത്തിൽ പറഞ്ഞതിനെയാണ് ഇവർ വെട്ടിമുറിച്ചിരിക്കുന്നത്.*
ഇമാം നവവി ശറഹുൽ  മുഹദബിൽ പറയുന്ന മുഴുവൻ ഭാഗങ്ങളും നമ്മുക്ക് ചർച്ച ചെയ്യാം

*നവവി ഇമാം എഴുതുന്നു*

പെരുന്നാൾ അധ്യായത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രീകളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നില്ലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
             ഇതിൽ നിന്ന് സ്ത്രികൾ നിസ്കാരത്തിനു വേണ്ടി പള്ളിയിൽ വരൽ ഫിത്നയില്ലെങ്കിൽ തന്നെ കറാഹത്താണെന്ന്‌ ഇമാം നവവി വ്യക്തമായി പറഞ്ഞത് നാം കണ്ടു. ഈ ഭാഗം വഹാബി ദജ്ജാലുകൾ കട്ട് മുറിച്ചാണു പോസ്റ്റ് ഉണ്ടാക്കിയത്.
ഇനി കണ്ടാൽ ആശിക്കപ്പെടാത്ത വളരെ പ്രായാധിക്യമുള്ള വിരൂപികളായ സ്ത്രീകളെ പറ്റി പറയുന്നത് കാണുക

    കണ്ടാൽ
ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള ഏതെങ്കിലും സ്ത്രീകൾ പുറപ്പെടുകയാണെങ്കിൽ പ്രശസ്തമല്ലാത്ത
ഭംഗിയില്ലാത്ത വസ്ത്രം ധരിക്കണം, വെള്ളം കൊണ്ട് വ്യത്തിയാകണം . സുഗന്ധം കറാഹത്താണ്.
   ഈ പറഞ്ഞത് കണ്ടാൽ ആശിക്കപ്പെടാത്ത വിധത്തിൽ ഉള്ള  പ്രായാധിക്യമുള്ള സ്‌ത്രീകളെ പറ്റിയാണ്.
അപ്പോൾ ഏതൊരു യുവതിയും അപ്രകാരം ഭംഗിയുള്ള സ്‌ത്രീയും അപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്നവരും പള്ളിയിൽ നിസ്കാരത്തിനു വേണ്ടി ഹാജരാവല്‍ കറാഹത്താണ്. കാരണം, അവരെ കൊണ്ടോ അവരുടെ മേലിലോ ഫിത്നയുണ്ടവുമെന്ന് ഭയന്നതിന് വേണ്ടിയാണ്.
       ചുരുക്കത്തിൽ കണ്ടാൽ ആശിക്കപ്പെടാത്ത പ്രായാധിക്യമുള്ള വിരൂപികളായ വല്ല സ്‌ത്രീയും പള്ളിയിൽ വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുതെന്നും നവവി ഇമാം പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്തു, അത് എല്ലാ സ്ത്രികൾകും ബാധകമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, സ്ത്രീകൾക്ക്‌ ഫിത്നയില്ലെങ്കിൽ കറാഹത്താണ് എന്ന ആദ്യഭാഗം കട്ടുമുറിച്ചു മറച്ചുവെച്ചു മുൻപും പിന്നും വെട്ടി മാറ്റികൊണ്ടാണ് ഇവർ പോസ്റ്റുണ്ടാക്കിയത്.
സ്ത്രീകൾ ഫിത്നയില്ലെങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കാറഹത്താണെന്നു ശറഹുൽ മുഹദബിലും ഫിത്നയുണ്ടെങ്കിൽ ഹറാമാണെന്നു ശറഹ് മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്.
   *ഇവിടെ ഒരു ചോദ്യമുണ്ട്*
          ഈ പറഞ്ഞത് സ്ത്രികൾ പെരുന്നാളിന്
വന്നിരുന്നു എന്ന ഉമ്മു അത്ഇയ്യ (റ)യുടെ ബുഖാരിയിലെ ഹദീസിന് വിരുദ്ധമല്ലെ .
*മറുപടി ഞാൻ പറയാം.*
              ആയിഷ ബീവിയെ(റ) തൊട്ട് ബുഖാരി മുസ്ലിമിൽ സ്ഥിരമായ ഒരു ഹദീസിൽ ആയിഷ ബീവി പറയുന്നു
  സ്ത്രികൾ ഇന്ന് പുതുതാക്കിയ ഫിത്നകൾ നബി(സ)എത്തിക്കുകയാണെങ്കിൽ ബനൂ ഇസ്രാഈൽ സ്ത്രീകളെ തടഞ്ഞ പോലെ നിരുപാധികം (ഫിത്ന ഉണ്ടായാലും ഇല്ലെങ്കിലും) ഇവരെ നബി(സ) തടയുമായിരുന്നു.
📚 ( *ശറഹുൽ മുഹദബ്*)
       (നിരുപാധികം തടയുമെന്ന് നമ്മുടെ ഇമാമുമാർ പറയുന്നില്ല . ഫിത്നയുള്ള കാലത്ത് ഹറാമും ഫിത്ന ഇല്ലെങ്കിൽ കറാഹത്ത് എന്നുമാണ് പറയുന്നത്. ഈ കാലഘട്ടത്തിൽ ഫിത്നയുണ്ട് . ഈ കാലഘട്ടത്തിൽ നിരുപാധികം ഹറാമാണ് ഫത്താവൽ കുബ്റയിൽ നോക്കുക)
നവവി ഇമാം തുടരുന്നു
നാം ഈ വിധി ഇങ്ങനെ പറയാൻ കാരണം ഫിത്നയും ഷര്‍റിന്റെ കാരണങ്ങളും ഈ കാലത്ത് വർധിച്ചിട്ടുണ്ട്. ആദ്യ കാലത്തിനു മാറ്റം
[ശറഹുൽ മുഹദബ്]
(അപ്പോൾ ഉമ്മു അത്ഇയ്യുടെ സംഭവം ആദ്യ കാലത്താണ്)
   *പ്രായാധിക്യമുള്ള, കണ്ടാൽ ആശിക്കപ്പെടാത്ത അവസ്ഥയിൽ ഭംഗി നഷ്ടപെട്ട ചില സ്ത്രികൾ പെരുന്നാളിന്*
*വരികയാണെങ്കിൽ കുളിക്കണമെന്നും സുഗന്ധം പൂശരുത്. എന്നു ഇമാം നവവിയും ഇമാം ഷാഫിയും പറഞ്ഞ വാചകത്തെ മുന്നും പിന്നും കട്ടുമുറിച്ചു എല്ലാ സ്ത്രികൾക്കും എന്ന്‌ അർത്ഥം മാറ്റി അവർ കുളിക്കണമെന്ന് വരുത്തുകയാണ് വഹാബികൾ ചെയ്തിരിക്കുന്നത്.*
          തെറ്റിദ്ധരിച്ചു പെട്ടുപോയ ബിരുദധാരികളോ അല്ലാത്തവരോ ആയ സുഹൃത്തുക്കളോട് എനിക്ക് പറയാൻ ഉള്ളത് .നിങ്ങൾ മുറിയൻ പോസ്റ്റ് കിട്ടിയാൽ കിതാബിന്റെ മുഴുവൻ പേജും പരിശോധിക്കാൻ തയാറാവണമെന്നാണ്.
          ഇമാമുമാരെ പറ്റി അവർ ഉദ്ദേശിക്കാത്ത അർത്ഥം എഴുതി  പോസ്റ്റുണ്ടാകിയ ദജ്ജാലുകളും കള്ളന്മാരുമാണ് വഹാബിസത്തിൽ പെട്ടുപോയവർ എന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍  മനസ്സിലാകും.
ശറഹുൽ മുഹദബിന്റെ ജുമുഅയുടെ അദ്ധ്യായത്തിലും ജമാഅത്തിന്റെ അദ്ധ്യായത്തിലും പറഞ്ഞത് കൂടി അടുത്ത ടെക്സ്റ്റിൽ വരുന്നതാണ്.ഇന്‍ശാഅല്ലാഹ്
         ഞാൻ ഒരു കാര്യം കൂടി പറയട്ടെ .
തീർച്ചയായും എനിക്ക് ഉറപ്പുണ്ട്. ഒരിക്കലും മുജാഹിദ് മതത്തിൽ പെട്ടുപോയ ഒരു ബിരുദധാരിയും സാധാരണകാരനും കിതാബ് മുഴുവനും ശരിയായ നിലക്ക് പരിശോധിച്ചിട്ടില്ല .

           സലഫികളായ ഗൾഫിലെ തട്ടിപ്പുകാരായ ചിലർ എഴുതിയ ലേഖനം നെറ്റിൽ കണ്ടു തെറ്റിദ്ധരിക്കുക മാത്രമാണ് ഇവർ ചെയ്തിരിക്കുന്നത്.
*അത് കൊണ്ട് ഏത് പോസ്റ്റ് കണ്ടാലും കിതാബ് പരിശോധിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്*

ഇമാമുമാരെ പറ്റി അവരുടെ ഗ്രന്ഥത്തിൽ നിന്നവരുദ്ദേശിക്കാത്ത അർത്ഥം തിരിമറി നടത്തി ഈമാൻ നഷ്ടപ്പെടുത്താതിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

                ـ
 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

സ്ത്രീ ജുമുഅ ജമാഅത്തിന്ഫിത്നയുണ്ടെങ്കിൽ തടയണമെന്നും, അവർക്ക് വീടാണ് ഉത്തമമെന്നും ഇബ്നു ഹജറുൽ അസ്ഖലാനി (റ)

സംശയ നിവാരണ ഗ്രൂപ്പ്
----------------------------------------
🚩വഹാബികളുടെ തട്ടിപ്പുകൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
🔴ചോദ്യം:

സ്ത്രീ ജുമുഅ ജമാഅത്തിന് പൊതു പളളിയിൽ വരൽ ഫിത്നയുണ്ടെങ്കിൽ
തടയണമെന്നും, അവർക്ക് വീടാണ്
ഉത്തമമെന്നും
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
ഫത്ഹുൽ ബാരിയിൽ
പറഞ്ഞിട്ടുണ്ടോ ❓

✅സ്ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയ ഹദീസ് വിവരിച്ച് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ)
ഫത്ഹുൽ ബാരിയിൽ  വിവരിക്കുന്നത് കാണുക .

📚സ്ത്രീകൾ പള്ളിയിൽ പോവാൻ ചില നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ്
മണവസ്തു പുരട്ടരുത് എന്നത് .അതിന്
ഹദീസുകൾ തെളിവാണ്. സുഗന്ധത്തിന്റെ അർത്ഥത്തിലുള്ളതെല്ലാം സുഗന്ധം പോലെ തന്നെയാണ് .

📚പുരുഷന്മാരോട് കലരൽ ,
ആഡംബരമുള്ള ഭംഗി വെളിവായ ആഭരണം ,ഭംഗിയുള്ള വസ്ത്രം പോലെയുള്ള വികാരത്തെ ഇളക്കുന്ന എല്ലാ കാര്യങ്ങളും സ്ത്രീകളെ തടയാനുള്ള കാരണങ്ങളാണ്.
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﺴﻜﻴﻦ ﻗﺎﻝ ﺣﺪﺛﻨﺎ ﺑﺸﺮ ﺑﻦ ﺑﻜﺮ ﺃﺧﺒﺮﻧﺎ
ﺍﻷﻭﺯﺍﻋﻲ ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﺘﺎﺩﺓ ﺍﻷﻧﺼﺎﺭﻱ ﻋﻦ ﺃﺑﻴﻪ ﻗﺎﻝ ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻲ ﻷﻗﻮﻡ ﺇﻟﻰ ﺍﻟﺼﻼﺓ ﻭﺃﻧﺎ ﺃﺭﻳﺪ ﺃﻥ ﺃﻃﻮﻝ ﻓﻴﻬﺎ ﻓﺄﺳﻤﻊ ﺑﻜﺎﺀ ﺍﻟﺼﺒﻲ ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﺣﺪﻳﺚ ﺃﺑﻲ ﻗﺘﺎﺩﺓ ﺭﻓﻌﻪ " ﺇﻧﻲ ﻷﻗﻮﻡ ﻓﻲ ﺍﻟﺼﻼﺓ " ﺍﻟﺤﺪﻳﺚ ﻭﻓﻴﻪ " ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ " ﻭﻗﺪ ﺗﻘﺪﻡ ﺷﺮﺣﻪ ﻓﻲ ﺃﺑﻮﺍﺏ ﺍﻹﻣﺎﻣﺔ ، ﻗﺎﻝ ﺍﺑﻦ ﺩﻗﻴﻖ ﺍﻟﻌﻴﺪ : ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻋﺎﻡ ﻓﻲ ﺍﻟﻨﺴﺎﺀ ، ﺇﻻ ﺃﻥ ﺍﻟﻔﻘﻬﺎﺀ ﺧﺼﻮﻩ ﺑﺸﺮﻭﻁ : ﻣﻨﻬﺎ ﺃﻥ ﻻ ﺗﺘﻄﻴﺐ ، ﻭﻫﻮ ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ ﻭﻟﻴﺨﺮﺟﻦ ﺗﻔﻼﺕ ﻗﻠﺖ : ﻫﻮ ﺑﻔﺘﺢ ﺍﻟﻤﺜﻨﺎﺓ ﻭﻛﺴﺮ ﺍﻟﻔﺎﺀ ﺃﻱ ﻏﻴﺮ ﻣﺘﻄﻴﺒﺎﺕ ، ﻭﻳﻘﺎﻝ ﺍﻣﺮﺃﺓ ﺗﻔﻠﺔ ﺇﺫﺍ ﻛﺎﻧﺖ ‏[ ﺹ : 407 ‏] ﻣﺘﻐﻴﺮﺓ ﺍﻟﺮﻳﺢ ، ﻭﻫﻮ ﻋﻨﺪ
ﺃﺑﻲ ﺩﺍﻭﺩ ﻭﺍﺑﻦ ﺧﺰﻳﻤﺔ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﻫﺮﻳﺮﺓ ﻭﻋﻨﺪ ﺍﺑﻦ ﺣﺒﺎﻥ
ﻣﻦ ﺣﺪﻳﺚ ﺯﻳﺪ ﺑﻦ ﺧﺎﻟﺪ ﻭﺃﻭﻟﻪ ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ
ﻭﻟﻤﺴﻠﻢ ﻣﻦ ﺣﺪﻳﺚ ﺯﻳﻨﺐ ﺍﻣﺮﺃﺓ ﺍﺑﻦ ﻣﺴﻌﻮﺩ " ﺇﺫﺍ ﺷﻬﺪﺕ ﺇﺣﺪﺍﻛﻦ ﺍﻟﻤﺴﺠﺪ ﻓﻼ ﺗﻤﺴﻦ ﻃﻴﺒﺎ " ﺍﻧﺘﻬﻰ .
ﻗﺎﻝ : ﻭﻳﻠﺤﻖ ﺑﺎﻟﻄﻴﺐ ﻣﺎ ﻓﻲ ﻣﻌﻨﺎﻩ ﻷﻥ ﺳﺒﺐ ﺍﻟﻤﻨﻊ ﻣﻨﻪ ﻣﺎ ﻓﻴﻪ ﻣﻦ ﺗﺤﺮﻳﻚ ﺩﺍﻋﻴﺔ ﺍﻟﺸﻬﻮﺓ ﻛﺤﺴﻦ ﺍﻟﻤﻠﺒﺲ ﻭﺍﻟﺤﻠﻲ ﺍﻟﺬﻱ ﻳﻈﻬﺮ ﻭﺍﻟﺰﻳﻨﺔ ﺍﻟﻔﺎﺧﺮﺓ ﻭﻛﺬﺍ ﺍﻻﺧﺘﻼﻁ ﺑﺎﻟﺮﺟﺎﻝ
[ഇത്തരം ഫിത്നകൾ ഉണ്ടായാൽ തടയണം]

📚വീണ്ടും ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.

📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ  കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.

✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .

നിങ്ങളുടെ  ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅

📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന  വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.

* * * * * * * * * * * * * * * * * * * * * * * * * * *
✅മറഞ്ഞിരുന്ന് കൊണ്ടുള്ള സ്ത്രീയുടെ നിസ്കാരം പുണ്യമാവാൻ കാരണം
ഫിത്നയെ തൊട്ട് നിർഭയമാണ് എന്നത്
ഉറപ്പാണ് എന്നാണ്.

✅ഭംഗി പ്രകടിപ്പിക്കലും ,മറ്റു സ്ത്രീകൾ പുതുതാക്കിയ മറ്റ് ഫിത്നകൾ ഉണ്ടായാൽ മറഞ്ഞിരുന്നു നിസ്കരിക്കൽ ശക്തമാവും .

✅അത് കൊണ്ടാണ് ആഇശ ബീവി (റ)
പറഞ്ഞ വാചകം
[ ഫിത്നയുണ്ടായാൽ തടയണം ]
അവർ പറഞ്ഞത്.
ﻣﺴﺘﺘﺮﺓ ﺣﺼﻞ ﺍﻷﻣﻦ ﻋﻠﻴﻬﺎ ﻭﻻ ﺳﻴﻤﺎ ﺇﺫﺍ ﻛﺎﻥ ﺫﻟﻚ ﺑﺎﻟﻠﻴﻞ . ﻭﻗﺪ ﻭﺭﺩ ﻓﻲ ﺑﻌﺾ ﻃﺮﻕ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻏﻴﺮﻩ ﻣﺎ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ، ﻭﺫﻟﻚ ﻓﻲ ﺭﻭﺍﻳﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻋﻦ ﺍﺑﻦ ﻋﻤﺮ ﺑﻠﻔﻆ ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ، ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ ﺃﺧﺮﺟﻪ ﺃﺑﻮ ﺩﺍﻭﺩ
ﻭﺻﺤﺤﻪ ﺍﺑﻦ ﺧﺰﻳﻤﺔ . ﻭﻷﺣﻤﺪ ﻭﺍﻟﻄﺒﺮﺍﻧﻲ ﻣﻦ ﺣﺪﻳﺚ ﺃﻡ ﺣﻤﻴﺪ ﺍﻟﺴﺎﻋﺪﻳﺔ ﺃﻧﻬﺎ ﺟﺎﺀﺕ ﺇﻟﻰ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻟﺖ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺇﻧﻲ ﺃﺣﺐ ﺍﻟﺼﻼﺓ ﻣﻌﻚ . ﻗﺎﻝ : ﻗﺪ ﻋﻠﻤﺖ ، ﻭﺻﻼﺗﻚ ﻓﻲ ﺑﻴﺘﻚ ﺧﻴﺮ ﻟﻚ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ، ﻭﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ، ﻭﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ، ﻭﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﺍﻟﺠﻤﺎﻋﺔ ﻭﺇﺳﻨﺎﺩ ﺃﺣﻤﺪ
ﺣﺴﻦ ، ﻭﻟﻪ ﺷﺎﻫﺪ ﻣﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ ﺃﺑﻲ ﺩﺍﻭﺩ . ﻭﻭﺟﻪ ﻛﻮﻥ ﺻﻼﺗﻬﺎ ﻓﻲ ﺍﻹﺧﻔﺎﺀ ﺃﻓﻀﻞ ﺗﺤﻘﻖ ﺍﻷﻣﻦ ﻓﻴﻪ ﻣﻦ ﺍﻟﻔﺘﻨﺔ ، ﻭﻳﺘﺄﻛﺪ ﺫﻟﻚ ﺑﻌﺪ ﻭﺟﻮﺩ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﺘﺒﺮﺝ ﻭﺍﻟﺰﻳﻨﺔ ، ﻭﻣﻦ ﺛﻢ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﻣﺎ ﻗﺎﻟﺖ ،فتح الباري
📚പിന്നെ ,
ഇബ്നു ഹജർ (റ) വീണ്ടും പറയുന്നു.
ഏറ്റവും വേണ്ടത് , അതിനാൽ ഫസാദ്
വരുമോ എന്ന് നോക്കുക .
സുഗന്ധം പൂശൽ , ഭംഗിയാവൽ
തുടങ്ങിയവ വിലക്കി കൊണ്ട് ഫസാദ്
ഭയപ്പെടുന്നതിലേക്ക് നോക്കണമെന്ന്
നബി (സ) സൂചന നല്കിയതിന്ന് വേണ്ടി
ഫസാദ് ഉണ്ടായാൽ തടയപ്പെടേണ്ടതാണ്.

📚[ ഫത്ഹുൽ ബാരി 407/3 ]ﻭﺃﻳﻀﺎ ﻓﺎﻹﺣﺪﺍﺙ ﺇﻧﻤﺎ ﻭﻗﻊ ﻣﻦ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻻ ﻣﻦ ﺟﻤﻴﻌﻬﻦ ، ﻓﺈﻥ ﺗﻌﻴﻦ ﺍﻟﻤﻨﻊ ﻓﻠﻴﻜﻦ ﻟﻤﻦ ﺃﺣﺪﺛﺖ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺴﺎﺩ ﻓﻴﺠﺘﻨﺐ ﻹﺷﺎﺭﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﺘﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﻟﻚ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖفتح الباري ٣/407


* * * * * * * * * * * * * * * * * * * * * * * * * *
✅ഇത്രയും പറഞ്ഞതിൽ നിന്നും ,
സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നും ,
ഫിത്നയുണ്ടെങ്കിൽ അവരെ തടയണമെന്ന് തന്നെയാണ് ഇമാം
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
സ്വഹീഹുൽ ബുഖാരി യുടെ ശറഹ്
ഫത്ഹുൽ ബാരിയിൽ പറഞ്ഞത് എന്ന് വ്യക്തമായി മനസ്സിലാക്കാം.

അനുവദനീയമാണെന്ന് അവർ പറഞ്ഞിട്ടുണ്ടെന്ന്  കിതാബിന്റെ
ചില ഭാഗങ്ങൾ മൂടിവെച്ച് കള്ളത്തരം പ്രചരിപ്പിക്കുകയാണ് എന്ന്
മനസ്സിലാക്കാവുന്നതാണ്.

ഇത്രയും പറഞ്ഞതിൽ നിന്നും ,
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ പേരിൽ വഹാബികൾ നടത്തുന്ന എല്ലാ കള്ളത്തരങ്ങളും
തകർന്നു തരിപ്പണമായി.
🔶🔷🔶🔷🔶🔷🔶🔷🔶
ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!
ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.





   മുജാഹിദ് പ്രസിദ്ധീകരണമായ വിചിന്തനത്തിലിങ്ങിനെ വായിക്കാം!
ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണെന്ന് പറയുന്നതും ഖുർആൻ വിഷലിപ്തമാണെന്നു പറയുന്നതും തുല്യമാണ്.[വിചിന്തനം 2005 ഫെബ്രുവരി 25]👇

ഇസ്തിഗാസ തവസ്സുൽ എന്ത് ? വിധി എന്ത്?


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാ
അഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ. ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.

ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍ പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.

തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്.

ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.

എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്.

ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍

"വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം.

അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം.

ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.
ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.
(ഇ.അ.)

തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു.

നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്.

യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.
ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:
അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്.

ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.
ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.

ഇസ്തിഗാസയുടെ ഇനങ്ങള്‍
ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.

ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല.

ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.
പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്.

അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.

പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.

അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

ഖബറിൻ മേലുള്ള നിർമാണം പൊളിക്കണമെന്ന് ഇബ്ന് ഹജറുൽ ഹൈതമി റ പറഞ്ഞിട്ടുണ്ടോ?

ചോദ്യം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

പണ്ഡിതന്മാരുടേതായാലും അല്ലങ്കിലും ഖബറിൻ മേലുള്ള നിർമാണം പൊളിക്കണമെന്ന് ഇബ്ന് ഹജറുൽ ഹൈതമി റ പറഞ്ഞിട്ടുണ്ടോ?

ഉത്തരം
നിരുപാരികം. ഖബറിൻമേൽ ഹറാമണന്ന് ഇബ്നു ഹജർ റ പറഞ്ഞതായി തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.


📚✍🏻ഷാഫി ഇമാം(റ) പറയുന്നു*
      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്
فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .
*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*


     പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് തുഹ്ഫ 6/43

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها  تحفة المحتاج 6/ 43

ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം

   അത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉണ്ട് എന്ന കാരണം പറഞ്ഞ് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്:

ആ അഭിപ്രായമാണ്   ഫതാവയിൽ നിന്ന് ചോദ്യകർത്താവ് ഉദ്ധരിച്ചത്.

എന്നാൽ പൊതു സ്മശാനമല്ലാത്തിടത്ത് മഹത്തുക്കളുടെ ഖബറിൻമേൽ ഖുബയുണ്ടാക്കുന്നത് പുണ്യമാണന്ന് തുഹ്ഫയിൽ പറഞ്ഞത് നേരത്തേ ഉദ്ധരിച്ചു.

പൊതു സ്മശാനമല്ലാത്തിടത്ത് അനവദനീയമാണന്ന് ഫതാവയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട് -


പൊതു സ്മശാനം  അല്ലാത്തിടത്ത് അനുവദനീയവും പുണ്യവുമാണന്നും അത് പൊളിക്കപെടരുത് എന്നും
ഇബ്നു ഹജർ റ പറഞ്ഞതിനെ മറച്ചുവെച്ചു. പൊളിക്കപെടരുത് എന്ന് ഇമാം ശാഫിഈ റ തന്നെ ഉമ്മിൽ പറഞ്ഞത് മുമ്പ് വായിച്ചുവല്ലോ.
അതല്ലാം വഹാബികൾ മറച്ചുവെക്കാറാണ് പതിവ്.

ഇതിൽ നിന്നും മഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കി എന്ന കാരണം കൊണ്ടല്ല അത് പൊളിക്കണമെന്ന് ചില പണ്ഡിത്മാർ പറഞ്ഞത്.
പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
മാഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കൽ പാടില്ലാത്തത് കൊണ്ടല്ല 'അത് പുണ്യമാണന്ന് തുഹ്ഫയിൽ വസ്വിയ്യത്തിന്റെ അദ്ധ്യായത്തിൽ മുമ്പ് വായിച്ചുവല്ലോ '

പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് ഇമാം ശാഫിഈ റ യുടെ താഴെ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം

، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631

(അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

ഉമ്മ് 2 / 631
പൊതു സ്മശാനത്ത് പാടില്ല എന്ന് പറയാൻ കാരണം ആവ്ശ്വമോ നമയോ ഇല്ലാതെ മുസ്മീങ്ങൾക്ക് പ്രയാസപ്പെടുത്തൽ ഉള്ളത് കൊണ്ടാണ് '
ഫതാവൽ കുബറാ 3/143
ജമൽ 2/207
തുഹ്ഫ 3/196
നിഹായ
وفيه تضييق على المسلمين بما لا مصلحة فيه ولا غرض
] الجمل،سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل 2/207


"[12] ومثله في تحفة المحتاج 3/196

"[13]ونهاية المحتاج[

]لأن فيه تضييقا على المسلمين بما لامصلحة ولا غرض شرعي فيه  فتاوي الكبري١٤٣/٣


ഇതിൽ നിന്നും മഹാന്മാരുടെ ഖബറിന് മേൽ ഖുബ്ബ നിർമിച്ചു എന്നത് കൊണ്ടല്ല വിലക്കിന് കാരണമെന്നും
പൊതു സ്മശാനത്ത്  മറ്റുള്ളവരുടെ അവകാശം പിടിച്ചെടുക്കൽ ഉണ്ട് .അത് പാടില്ല എന്നത് കൊണ്ടാണ് 'ഖുബ്ബ പാടില്ലാത്തത് കൊണ്ടല്ല.

ഖുബ്ബ മാത്രമല്ല അനിതിക്രതമായി എന്ത് നിർമിച്ചാലും പാടില്ലാത്തതാണ് അത് പള്ളിയാണങ്കിലും
വീടാണകിലും ശരി

അത് കൊണ്ട് പള്ളി നിരമിക്കൽ വീട് നിർമിക്കൽ ഒരിക്കലും ഒരു സ്ഥലത്തുംപാടില്ല എന്ന് പറയാൻ സാദ്യമല്ല.

അതികമുള്ളിടത്ത് പൊളിക്കരുത് എന്ന് ശാഫിഈ റ പറഞ്ഞതും
മഹാന്മാരുടെ ഖബബിറിന്ന് മുകളിൽ പൊതു സ്മശാനമല്ലാത്തിടത്ത് ഖുബ്ബയും
പള്ളിയും നിർമിക്കൽ പുണ്യമാണന്ന്  ഫതാവയുടെ കർത്താവ് ഇബ്ൻ ഹജർ പറഞ്ഞത് മുകളിൽ ഒന്നു കൂടി വായിക്കുക '
അപ്പോൾ വഹാബിസത്തിന്റെ എല്ലാ വാദങ്ങളും കുമിളകളും കളവുകളും തെറ്റിദ്ധരിപ്പിക്കലും ണന്ന് മനസ്സിലാക്കാം.


ل وما قولكم فسح الله في مدتكم وأعاد علينا من بركتكم في قول الشيخين في الجنائز يكره البناء على القبر وقالا في الوصية تجوز الوصية لعمارة قبور العلماء والصالحين لما في ذلك من الإحياء بالزيارة والتبرك بها هل هذا تناقض مع علمكم أن الوصية لا تنفذ بالمكروه فإن قلتم هو تناقض فما الراجح وإن قلتم لا فما الجمع بين الكلامين ؟ ( فأجاب )
 وأما المسألة الثالثة فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا وكراهة الكتابة وما بعدها للتنزيه لا للتحريم .
 فتاوي الكبري١٤٣/٣
 ഫതാവൽ കുബ്റയിൽ തന്നെ ഇന്നഹജർ റ നോട് ചോദ്യം

 ഖബര് കൊണ്ട് ബറകത്ത് എടുക്കാനും സിയാറത്തിനെ ജീവിപ്പിക്കാനും വേണ്ടി സ്വാലിഹീങ്ങളുടെയും ഉലമാഇന്റയും കബർ പരിപാലിക്കൽ കൊണ്ട്  വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണന്നു്  വസ്വിയ്യത്തിന്റെ അദ്യായത്തിൽ  ശൈഖാനി (രണ്ട് ശൈഖ് 1 ഇമാം നവവി റ 2 ഇമാം റാഫി ഇ.റ) പറയുകയും
മയ്യിത്ത് സംസ്കരണ അദ്യായത്തിൽ ഖബറിന് മേൽ നിർമാണം കറാഹത്ത് എന്നും പറയുന്നു.
ഇത് വൈരുധ്യമാണോ?
കറാഹത്ത് കൊണ്ട് വസ്വിയ്യത്ത് നടപ്പാവില്ലല്ലോ?

ഉത്തരം
നിർമാണം സാധാരണ ഖബറിൻമേൽ കറാഹത്ത് എന്ന് പറഞ്ഞ് ഒരു വെക്തിയുടെ അതികാരത്തിലുള്ളതോ അനുമതിയുളതോ ആയ സ്ഥലത്താണ് -

പൊതു സ്ഥലത്താണ് ഉദ്ദേശിച്ചതെങ്കിൽ തഹ് രീമിന്റെ കറാഹത്ത് എന്നാണ് ഉദ്ധേശ്യം:

മഹാമാരുടെ ഖബർ പരിപാലിക്കൽ കൊണ്ട് വസ്വിയ്യത്ത് അനുവദനീയം എന്നത് പൊതുസ്ഥലം അല്ലാത്തിടത്ത് നിർമാണം അനുവദനീയമാണന്ന് വെക്കേണ്ടതാണ്. ഫതാവൽ കുറബ്റാ 3/143

ചുരുക്കത്തിൽ ഫതാവയിൽ ഇവർ കൊണ്ട് വന്നു തെറ്റിദ്ധരിപ്പിച്ച അതെ ഫത് വ യുടെ അവസാന ഭാഗത്ത് മഹാന്മാരുടേത് പൊതു സ്മശാനമല്ലങ്കിൽ നിർമാണം അനുവദനീയമാണന്ന് വെക്തമായി പറഞ്ഞത് മറച്ചുവെച്ചു.

പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ് ചോദ്യകർത്താവ് ചോദിച്ച ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്
في المسبلة
ചോദ്യത്തിൽ പറഞ്ഞ ഉദ്ധരണിയിലേ പൊതുസ്മശാനത്തിൽ എന്ന വാചകത്തിൽ നിന്ന് തന്നെ   പൊതു സ്ഥലമല്ലെങ്കിൽ തെറ്റല്ല എന്ന് വെക്തമാണ്.

പൊതു സ്ഥലമല്ലെങ്കിൽ  മഹാന്മാരുടെ താണങ്കിൽ ഖബറിൻ മേൽ നിർമാണം അനുവദനീയമാണന്നാണ് ശൈഖാനി (ന വിവ റ റാഫിഈ റ ) പറഞ്ഞത് എന്നാണ് ഫതാവയുടെ അവസാന ഭാഗം സമാപ്പിക്കുന്നത്-

പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ്  ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്
ഫതാവയുടെ
അവസാന ഭാഗത്ത് പറഞ്ഞത് മറച്ച് വെച്ചും  തുഹ്ഫയിൽ മഹാമാരുടെ ഖബറിന്മേൽ ഖുബ്ബ നിർമിക്കൽ പുണ്യമാണന്നതുംമറച്ച് വെച്ചും
പൊതു സ്മശാനത്ത് നിർമിക്കുന്നതിനെ പറ്റി പറഞ്ഞ ആദ്യ ഭാഗത്തെ വാചകം
ഉദ്ധരിച്ച് മൊത്തം ഖബറിനമേൽ ഖുബ്ബ പാടില്ല പൊളിക്കണം എന്ന് ഇബ്ൻ ഹജർ പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്  മൗലവിമാർ



നബി സ്വ യുടെയും അബൂബക്കറ് റ വിന്റെയും ഉമർ റ വിന്റെയും ഖബറിന്ന് മുകളിൽ അതിന് ച്ചുറ്റും അവരെ മറമാടിയത് മുതൽ ഇന്ന് വരെ നിർമാണമുണ്ട്. അന്ന് മുതൽ ഇന്ന് വരെ പതിനായിരക്കണക്കിനു പണ്ഡിതന്മാർ കഴിഞ്ഞ് പോയിട്ടുണ്ട് അവരിൽ ഒരാൾ പോലും അതിനെ എതിർക്കുകയോ പൊളിക്കണമെന്ന് പറയുകയോ അത് ഹറാമാണന്ന് എഴുതുകയോ ചെയ്തിട്ടില്ല.

ഏറ്റവും വലിയ ഹറാമായ നിർമാണമായിരുന്നു അതങ്കിൽ മുഹമ്മദ് നബി സ്വ യുടെ ഉമ്മത്തിലെ  ദീനിന്റെ നിലനിൽപിന് വേണ്ടി ഗ്രന്തര ജനയിലൂടെയും മറ്റും കഷ്ടപെട്ട സ്വാതി കരായ എതങ്കിലും ഒരു പണ്ഡിതനെങ്കിലും അതിനെ ചോദ്യം ചെയ്യുമായിരുന്നു.
അങ്ങനെ തെളിയിക്കാൻ ഉമ്മ പെറ്റ ഒരു വഹാബിക്കും സാദ്യമല്ല.

ഭരണാതികാരിയെ പേടിച്ചത് കൊണ്ടോ മറ്റോ കാരണം കൊണ്ട് പറയേണ്ടത് വെക്തമായി പറയാത്തവരല്ല മഹാന്മാരായ പണ്ടിതന്മാർ.

ഒരു കറാഹത്ത് പോലും ആരെങ്കിലും മാറി പറഞ്ഞാൽ എത്ര വലിയവരാണങ്കിലും അതു തിരുത്തുന്നവരാണ് മഹാന്മാരായ പണ്ഡിതന്മാർ .
കാരണം അവരുടെ ഉദ്ധേശ്യം ദീൻ സംരക്ഷിക്കൽ മാത്രമാണ്.





    എന്നാൽ
   മഹാന്മാർക്ക് ചില അവകാശമുള്ളത് കൊണ്ട് അവരെ ബഹുമാനിക്കലും അവരെ സിയാറത്തിന് വരുന്നവർക് സൗകര്യപെടുത്താലും പരിഗണിച്ചു അത് അനാധികൃതമാവില്ല എന്നാണ് പണ്ഡിതന്മാർ ധാരാളം ആളുകളുടെ വീക്ഷണം .

📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*
 പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത്
*(ബുജൈരിമി 1/496)* ശർവാനി
ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫـ

'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )

സ്വാലിഹീങ്ങളുടെ ഖബ്റ് കെട്ടിപ്പൊക്കല്‍ അനുവദനീയമാണ്. അതു ഖുബ്ബയാണെങ്കിലും ശരി. സിയാറത്ത് സജീവമാക്കലും ബറകത്തെടുക്കലും ഉദ്ദേശിച്ചാണിത് (ഇആനത്ത് 1/120)
ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)

6- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )

അല്ലാമ ശർഖാവി(റ) പറയുന്നതുകാണുക;





അർത്ഥം:
അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാമെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. (ശർഖാവി. 1/354)

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക
ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*
ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ ﺍﻫـ

 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ

*ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ* 👇👇✅✅✅✅✅
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഒന്നാമത്തെ ഇനം*

നാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക.

ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.

ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.

ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.

ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.
ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.

ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.
ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.


രണ്ടാമത്തെ ഇനം
നാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്.

ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.
സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.

നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”
അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:

മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”
ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.

പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.
അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.

മൂന്നാമത്തെ ഇനം
നാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം:

”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)

ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.

ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”

അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.

മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.

തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല...........

ഭീകരത-വഹാബിസംകൊല്ലൽ-കാഫിറാക്കൽ-പിരഡി വെട്ടൽ

മുജാഹിദ് ഭീകരത-കൊല്ലൽ-കാഫിറാക്കൽ-പിരഡി വെട്ടൽ!
നേർച്ച നേരുന്നവരെ കൊല്ലല് നിർബന്ധമാണ്
----------------------------------------+
വഹാബി ഭീകരതയുടെ ഉറവിടം ഇബ്നു തീമിയ്യ യുടെ ഈ വരികളാവാം..
[ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്നും.......... വിഷമങ്ങളെ അതു നീക്കുമെന്നും....... ആയുസിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവൻ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലൽ നിർബന്ധമാണ്]!!!
ഇതാണ് വഹാബീ വിശ്വാസം.. ഐസിസിന്റെ അതേ ആശയം!
ഐസിസ് ആശയക്കാരായ കേരളത്തിലെ വഹാബി പ്രസ്ഥാനത്തിൻറെ പഴയ പ്രസിദ്ധീകരണമായ അൽ മനാർ 1981 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതാണിത്.
ചുരുക്കിപ്പറഞ്ഞാൽ വഹാബി ചിന്തകൾക്കും വിശ്വാസങ്ങൾക്കും എതിരെ വിശ്വസിക്കുന്ന പാരമ്പര്യ മുസ്ലിംകൾ മൊത്തം അവിശ്വാസികളും മുശ്രിക്കും (ബഹുദൈവാരാധകരും) ആണെന്നും അവരെ കൊല്ലണമെന്നുമാണ് ഇവർ പറയുന്നതും വിശ്വസിക്കുന്നതും.
എന്ന് വച്ചാൽ - ഇവരുടെ വീക്ഷണത്തിൽ ,അവിശ്വാസികൾക്കും ബഹുദൈവാരാധകർക്കും രക്ഷയില്ലെന്ന് ചുരുക്കം !..എല്ലാവരും കൊല്ലപ്പെടേണ്ടവർ.
എന്ത് കൊണ്ട് ഇറാഖിലും സിറിയയിലും ഇസിസുകാർ മുസ്ലിംകളെ മാത്രം കൊല്ലുന്നു എന്നതിനുള്ള ഉത്തരമാണീ പ്രസിദ്ധീകരണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്..
ഇത് തന്നെയാണ് ഉസ്മാനിയ (ഓട്ടോമൻ) ഖിലാഫത്തിനെ ബ്രിറ്റീഷ് സഹായത്തോടെ തകർത്ത് ഹിജാസിൻറെ ഭരണം പിടിച്ചെടുത്ത് സഊദിയുടെ പിറവി ഉണ്ടായപ്പോഴും അവിടെയുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ കൊന്നു കൊണ്ടും വഹാബി സൈനികർ കാണിച്ചതും..
അത് തന്നെയാണിവർ ഇപ്പോൾ അവരുടെ സ്വാധീന മേഖലകളിൽ കാണിച്ചു കൊണ്ടിരിക്കുന്നതും. നമ്മുടെ നാട്ടിൽ സ്വാധീനമുണ്ടായാൽ ഇവർ കാണിക്കുമെന്ന് പറയുന്നതും ഇത് തന്നെയാണ്.
തിരിച്ചറിയുക വഹാബി -സലഫീ ഭീകരതയെ.. ഒന്നിക്കുക ഈ ഭീകര വിഷ വിത്തുകൾക്കെതിരെ.

തല മറക്കൽ സുന്നത്ത് വഹാബി പഴയ നിയമം


📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി(സ) നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.

തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്താൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമാറക്കൽ സുന്നത്തില്ലെന്നും നബി(സ) തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്. കാരണം,അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൽക്കെന്ത് പ്രസക്തി?. ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ.പ്രമാണങ്ങൾ പരിശോദിച്ചാൽ നിസ്കാരസംയാത്തും അല്ലാത്തപ്പോഴും നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും.അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ.


عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)


(1) ജാബിർ(റ) ൽ നിവേദനം: "മക്കാവിജയദിവസം നബി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ നബി(സ) കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു". (മുസ്ലിം 2419).

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)


(2) ജഅഫറുബ്നുഅംറുബ്നുഹുറൈസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) ജനങ്ങളോട് ഖുത്വുബ ഓതി നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു". (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)


(3)  ജഅഫറുബ്നുഅംറുബ്നു ഉമയ്യ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദിവരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു". (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩)


(4) ഇബ്നുൽ മുഗീറ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി(സ) രണ്ട് ഖുഫ്ഫകൽക്കുമുകളിലും തലയുടെ മുഭാഗത്തും അവിടത്ഹെ തലപ്പാവിന്റെ മുകളിലും തടവി". (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)


(5) ബിലാൽ(റ) വിൽ നിന്ന് നിവേദനം: "നബി(സ) തന്റെ ആവശ്യംനിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബി(സ) യെ സമീപിക്കും. അപ്പോൾ നബി(സ) വുളു എടുക്കുകയും തലപ്പാവിനുമുകളിൽ തടവുകയും ചെയ്യും." (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)


(6) സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൻറെ വസ്ത്രങ്ങൾ മഞ്ഞവർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി(സ) മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി(സ)ക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബി(സ)യുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് ചായം മുക്കുമായിരുന്നു". (അബുദാവൂദ് 3542).

നബി(സ) ഇപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്നു അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

തലപ്പാവും വാലും

നബി(സ) തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ) നിവേദനം:

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)


(1) ജഅഫറുബ്നുഅംറുബ്നുൽഹുവൈരിസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനുമുകളിൽ നബി(സ)യെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു.നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി(സ) രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു".(സ്വഹീഹു മുസ്ലിം 2421)

ഇമാം തുർമുദി(റ) നിവേദനം:

عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)


(2) ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: "നബി(സ) തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ(റ) പറയുന്നു: "ഇബ്നു ഉമർ(റ) തന്റെ തലപ്പാവ് അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു". (തുർമുദി 1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി(സ) താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരമാര്ശിച്ചുവല്ലോ. ഇതേ ആശയം ഹസനുബ്നുഅലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ്(റ)  സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്.

അബുനുഐം(റ) 'മഅരിഫത്തുസ്സ്വഹാബ'യിൽ അബ്ദുൽ അഅലബ്നുഅദിയ്യി(റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.   ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്തവെച്ച് നടന്ന യുദ്ദത്തിന്റെ ദിവസം നബി(സ) അലി(റ) യെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടന്ന് നിർദ്ദേശിക്കുകയും ചെയ്തു.

അബ്ദുല്ലാഹിബ്നുയാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബി(സ) അലി(റ) യെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കേട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്.

ഇബ്നുഅദിയ്യ്(റ) ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാലുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബി(സ)ക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബി(സ) താഴ്ത്തിയിടുമായിരുന്നു".

അബുമൂസ(റ) യിൽ നിന്ന് ഇമാം ത്വബ്രാനി(റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ(അ) നബി(സ) യെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു".

അബ്ദുറഹ്മാനുബ്നുഔഫ്‌(റ) വിൽ നിന്ന് അബുദാവൂദ്(റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. "നബി(സ) എനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടന്ന് താഴ്ത്തിയിട്ടു".

ഇബ്നുഅബീശൈബ(റ) ആഇഷ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി(സ) അബ്ദുറഹ്മാനുബ്നുഔഫ്‌(റ) നു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു". 
                                                         





[07/03, 3:43 PM] ‪+91 94008 65400‬: തല മറക്കൽ 1950ൽ മുജാഹിദിന് സുന്നത്ത്

       മുജാഹിദ് മതക്കാരുടെ പുസ്തകമായ *അൽമനാർ* പഠിപ്പിക്കുന്നത് വായിക്കുക :

        "മുസ്ലിംങ്ങൾക്കു  തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തായിരുന്നാലും വേണ്ടില്ല അത് *സുന്നത്താണ്*

✅ അൽമനാർ
✅ 1950
✅ പേജ് 4
✅ സെപ്റ്റംബർ 20.

     മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിം ങ്ങളിൽ ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

പിന്നീട് ,തല മറക്കൽ സുന്നത്തില്ലെന്ന് നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി വഹ് യിറങ്ങിയത്  എപ്പോഴാണ് മൗലവിമാരേ? ങ്ങള് ബല്ലാത്ത സംഭവാട്ടോ.....❗❗❗
ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ കഷ്ടം❗ ആകെ നാലെണ്ണവും പതിനാറ് തൗഹീദും❗
[07/03, 5:19 PM] ‪+91 94008 65400‬: *തലമറക്കല്‍ ( 1999 മെയ് സല്‍സബീല്‍ ) മുഹമ്മദ്കുട്ടശ്ശേരി👇🏻👇🏻👇🏻👇🏻👇🏻👇🏻*   

വുളു മുറിയൽ:കീഴ് വായു പോയാൽ വുസു മുറിയൂല* *വാസനയോ ശബ്ദമോ ഉണ്ടങ്കിലെ* *വുസുമുറിയുകയൊള്ളു



 നമസ്കാരം കോയ കുട്ടി ഫാറൂഖി
   വുളു മുറിയൽ:കീഴ് വായു പോയാൽ വുസു മുറിയൂല*
*വാസനയോ ശബ്ദമോ ഉണ്ടങ്കിലെ* *വുസുമുറിയുകയൊള്ളു

പുത്തൻവാദിയുടെ പുസ്തകങ്ങള്‍വായിക്കാമോ

﷽ 📄
🌸 *പുത്തൻവാദിയുടെ പുസ്തകങ്ങള്‍*  🌸
📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
      പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ വാങ്ങലും വിലക്കലും അസാധുവും ഹറാമുമാണ്‌.
കാരണം നിഷിദ്ദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതികളാണവ.
ഇബ്നു ഹജർ(റ) എഴുതുന്നു:
وكتب علم محرّم(تحفة المحتاج: ٢٣٩/٤)

നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ 4/239)

പ്രസ്തുത പരമാർശത്തെ അധികരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

ولا يبعد أن يلحق بذالك كتب المبتدعة، بل قد يشملها قولهم ((وكتب علم محرم)) والله أعلم.(شرواني: ٢٣٩/٤)

പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങളെയും അതോടു താരതമ്മ്യം ചെയ്യാവുന്നതാണ്‌. എന്ന്മാത്രമല്ല 'നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവന അതിനേയും കൂടി ഉള്കൊള്ളിക്കുന്നതാണ്.(ശർവാനി: 4/239)

*പുത്തൻവാദിക്ക് ഗ്രന്ഥം കൊടുക്കൽ*
ഖുർആൻ,തഫ്സീർ ,ഹദീസ് മഹാന്മാരുടെ ചരിത്രങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ പാടില്ലെന്ന മസ്അലയെ അടിസ്ഥാനമാക്കി അല്ലാമ ശർവാനി(റ) എഴുതുന്നു: 

يؤخذ منه أنه يحرم تمليك ما فيه آثار الصحابة أو الأئمة الأربعة أو غيرهم من الفقهاء والصوفيين لمن يبغضهم من المبتدعين كالروافض والوهابيين بل أولى ؛ لأن إهانتهم أشد من إهانة الكفار.(شرواني : ٢٣٠/٤)

പ്രവാചകരു(സ) ടെ അനുചരൻമാരുടെയോ നാല് ഇമാമുകളുടെയോ മറ്റു ഫുഖഹാക്കളുടെയോ ചരിത്ര ഗ്രന്ഥം അവരോട് ക്രോധം വെച്ചുപുലർത്തുന്ന റാഫിളികൾ, വഹാബികൾ പോലെയുള്ള പുത്തനാശയക്കാർക്ക് നൽകൽ ഹറാമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

 പുത്തനാശയക്കാർ അത്തരം ഗ്രന്ഥങ്ങളെ കാഫിർ പുച്ചിക്കുന്നതിനേക്കാൾ ഉപരി പുച്ചിക്കുന്നതിനാൽ എന്തായാലും അവര്ക്കത് നല്കാൻ പറ്റില്ല. (ശർവാനി: 4/230)

ഖുര്‍ആന്‍ പറയുന്നു
നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി ( മുജാധല 22) .

ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു
ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).

കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).

ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്.

അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)

റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,
*ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്.* (റൂഹുല്‍ ബയാന്‍ 9/412).

അനസ്‌ (റ) പറയുന്നു ,
നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്,
 കാരണം നിശ്ചയം *അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും,*

 അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,
അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്,

അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാഅസാക്കിര്‍ 4/369).

സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)
ബിദ്അത്ത് കാരനോട് സലാം പറയാതിരിക്കല്‍ ആണ് സുന്നത്ത്.
അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല.
(ഫത്ഹുല്‍ മുഈന്‍ 465) .

നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)

Friday, March 16, 2018

കൈ കെട്ടൽ നെഞ്ചിന്റെയും പുക്കിളിന്റെയും ഇടയിൽ വഹാബി പാഠപുസ്തകം

കൈ കെട്ടൽ അമലിയ്യാത്ത് 1975 പതിപ്പ് 18


കൈ കെട്ടൽ നെഞ്ചിന്റെയും പുക്കിളിന്റെയും ഇടയിൽ

വൈരുദ്ധ്യങ്ങൾ വഹാബിസം

അധപതിച്ച് പോയ മുജാഹിദ് മതം💀
〰➰〰➰〰➰〰➰〰➰📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം  എന്നും പുതിയ നിയമം എന്നും അത് പോലെ ആണ് മുജാഹിദ്  മതത്തിലെ വിശ്വാസവും പണ്ട് പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ്  മുജാഹിദുകൾ നമുക്ക് അത് ഒന്ന് വായിച്ച്  നോക്കാം...
〰➰〰➰〰➰〰➰〰➰

തൗഹീദുംശിർക്കിലുമുളള വിശ്വാസം      പഴയ നിയമം ..

 മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല (അമാനി പരിഭാഷ )

പുതിയ നിയമം..
മക്ക മുശ്രികുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് (അൽമനാർ 2007)
➰〰➰〰➰〰➰〰➰〰

പഴയ നിയമം..
ജിന്ന് മലക്ക് എന്നിവരോട് സഹായംതേടൽ ബഹുദൈവ ആരാധനയാകുന്നു.

പുതിയ നിയമം..
വിജനമായ മരുഭൂമിയിൽ നിന്ന്  ആരെങ്കിലും(ജിന്ന് .മലക്ക്.മനുഷ്യൻ.) സഹായിക്കും എന്ന്  കരുതി അല്ലാഹുവിന്റെ പടപ്പുകളേ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കവുകയില്ല
(ഇസ്ലാഹ്.2007 ഏപ്രിൽ .പേജ് 42)
➰〰➰〰➰〰➰〰➰〰

അല്ലാഹുവിലുള്ള വിശ്വാസം
പഴയ നിയമം..

 അല്ലാഹുവിന്ന് വലതും ഇടതും കയ്യുണ്ട് (അതൗഹീദ് 124)

പുതിയ നിയമം ..
അല്ലഹുവിന്ന് ഇടത് കയ്യില്ല രണ്ടും വലതാകുന്നു ( അഹല്  സുന്നത് വൽ ജമാഹ 25)
〰➰〰➰〰➰〰➰〰➰
       പഴയ നിയമം ,
അല്ലാഹുവിന്ന് അവയവം , ഭാഗം , സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ കാ
ഫിറായ മുബ്തദിഹ് ആകുന്നു (അൽമനാർ 1925)

പുതിയ നിയമം

അല്ലഹുവിന്ന് കണ്ണ് മുഖം കണങ്കാൽ എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം (അൽമനാർ 2004 ഡിസംബർ )
➰〰➰〰➰〰➰〰➰〰
മഹത്വുക്കളോടുളള വിശ്വാസം
പഴയ നിയമം.

നബി (സ )യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ  ഇസ്ലാഹ് 1997.ജൂണ്‍ 5)

പുതിയ നിയമം
നബി (സ) പ്രവർത്തനം നമുക്ക് തെളിവാണ് (ഉമർ മൗലവി സൽസബീൽ 1999 മെയ്‌ )
〰➰〰➰〰➰〰➰〰➰
      പഴയ നിയമം,
മുഹ്യദ്ധീൻ ഷെയ്ഖ്‌ ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ച വ്യക്തിയാണ് (അൽമനാർ 1980 ജൂലായ്‌ 20)

     പുതിയ നിയമം :-
മുഹ്യദ്ധീൻ ഷെയ്ഖ്‌ യഥാർത്ത തൗഹീദ് പ്രബോധകനയിരുന്നു (ഇസ്ലാമിന്റെ ജീവന പേജ് 32)
〰➰〰➰〰➰〰➰〰➰
        ഉറുക്കുംമന്ത്രവും
          പഴയ നിയമം
--------------------------------------
ഉറുക്ക് അനുവദിനീയമാണ്  (കെ എം മൗലവി ഫത്‌വകൾ 16)

പുതിയ നിയമം

ഉറുക്ക് ശിർക്കാണ്‌ (ഇസ്ലാഹീ പ്രസ്ഥാനം 161)
〰➰〰➰〰➰〰➰〰➰
ഖുത്‌ബയും ജുമുഅയും
        പഴയ നിയമം:-
  ഖുത്ബയുടെ ഫർള് അറബിയിൽ ആയിരിക്കണം (കിതാബു അവ്വലുഫിൽ അമലിയ്യാത് ഒന്നാം പതിപ് 1923.പേജ് 38)

പുതിയ നിയമം

മലയാളത്തിൽ ഖുത്ബ അനുവദനീയം (ജുമുഅ ഖുത്ബ മദ്ഹബുകളിൽ 84)
〰➰〰➰〰➰〰➰〰➰

ഖുത്ബയുടെ ഫർലുകൾ 5ആാകുന്നു (കിത്താബു അവ്വലുഫീ അമലിയ്യത് 1933.പേജ് 37,38)

ഖുത്ബയുടെ ഫർളുകൾ രണ്ടായി ചുരുക്കി (കർമ്മ ശാസ്ത്രം 3 ക്ലാസ് പേജ് 39)
➰〰➰〰➰〰➰〰➰〰

ഇതാണ് മുജാഹിദ് മതം വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർ ഇസ്ലാമിനെ തകർക്കാൻ ഒരുംബിട്ടിറങ്ങിയിരിക്കുകയാണ് .ഈ കൂട്ടത്തിൽ പെട്ടുപോയ ആളുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന്
🍀🍀🍀🍀🍀🍀🍀🍀🍀🍀
✅ചിന്തിക്കുന്നവർക്ക്  ദൃഷ്ടാന്തമുണ്ട്",-)+_+✅
  🔰പരിശുദ്ധ ഖുർആൻ🔰
〰〰〰〰〰〰〰:-$:-