Saturday, June 29, 2024

അദൃശ്യം അറിയൽ നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

 അദൃശ്യം അറിയൽ

നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

മരണം പ്രവചിക്കുന്ന കറാമത്ത് ശിർക്കാണോ ?

ജാബിർ എന്നിവരുടെ പിതാവ് നാളെ മരണപ്പെടും എന്ന് പ്രവചിക്കുന്നു.



عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ : لَمَّا حَضَرَ أَحَدٌ دَعَانِي أَبِي مِنَ اللَّيْلِ فَقَالَ : مَا أَرَانِي إِلَّا مَقْتُولاً فِي أَوَّلِ مَن يَقْتَلُ مِنْ أَصْحَابِ النبي ﷺ وَإِنِّي لَا أَتْرُكُ بَعْدِي أَعَزُّ عَلَيَّ مِنْكَ غَيْرَ نَفْسِ رَسُولِ اللَّهِ ، فَإِنْ عَلَيَّ دَيْنَا فَاقْضِ، وَاسْتَوْصِ بِأَخَوَاتِكَ خَيْرًا، فَأَصْبَحْنَا، فَكَانَ أَوَّلَ


قتيل.. (صحيح البخاري: ١٢٦٤)


ജാബിറി(റ)ൽ നിന്നു നിവേദനം: ഉഹുദ് യുദ്ധം ആസന്നമായപ്പോൾ രാത്രി പിതാവ് എന്നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: നബി (സ്വ)യുടെ അസ്വ്ഹാബിൽ നിന്ന് ആദ്യം കൊല്ലപ്പെടുന്നവൻ ഞാനായിരിക്കും. നബി (കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ട വൻ നീയാണ്. എനിക്ക് കുറച്ചു കടമുണ്ട്. അത് നീവീട്ടണം. നിൻ്റെ സഹോദരിമാരോ ട് നന്മ ഉപദേശിക്കുകയും വേണം. നേരം പുലർന്ന് യുദ്ധമാരംഭിച്ചപ്പോൾ ആദ്യം വധിക്കപ്പെട്ടത് പിതാവായിരുന്നു...(ബു 1264)


നാളെ ഞാൻ മരണപ്പെടുമെന്ന് വിവരം സി എം വലിയ്യുല്ലഹി പ്രവചിച്ചതായി കാന്തപുരം ഉസ്താദിൻറെ വിശ്വാസപൂർവ്വം എന്ന പുസ്തകത്തിൽ പറഞ്ഞതിനെ വിമർശിച്ചവർ

ജാബിർ റ ന്റെ  പിതാവിൻറെ പ്രവചനം

 സഹാബികളിൽ ഈ യുദ്ധത്തിൽ ആദ്യമായി കൊലചെയ്യപ്പെടുന്നവൻ ഞാനായിരിക്കും എന്നാണ്  ഇത് ശിർക്ക് ആണോ എന്ന് വ്യക്തമാക്കുക ഒഹാബീ

അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



അദൃശ്യം അറിയൽവയറ്റിലെ കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു . അബൂബകർ കറാമത്ത്

 അദൃശ്യം അറിയൽ


ഔലിയാക്കൾ അദൃശ്യം അറിയുന്നു.

വയറ്റിലെ   കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു .

ഇത് ശിർക്കാണോ   മൗലവിമാരെ വഹാബി പുരോഹിത മൗലവിമാരെ


عَنْ عَائِشَةَ زوج النبي ﷺ أَنَّهَا قَالَتْ إِنْ أَبَا بَكْرِ الصِّدِّيقَ كَانَ فـ نَحْلَهَا جَادٌ عِشْرِينَ وَسُقًا مِنْ مَالِهِ بِالْغَابَةِ، فَلَمَّا حضرته الوفاة 

قَالَ: وَاللَّهِ يَا بَنِيَّةُ مَا مِنَ النَّاسِ أَحد أحب إلي على بعدي منك، ولا -

أعز على فقرا بعدي منك، وَإِنِّي كُنتُ تحلتك جاد عشرين وسقا . فلو كنت جددتيه واحترتِيهِ كَانَ لَكَ، وَإِنَّمَا هُوَ الْيَوْمَ مَالَ وَارِثِ، وَإِنَّمَا هُمَا أَخَوَاكَ وَأَخْتَاكَ، فَاقْتَسمُوهُ عَلَى كتاب الله، قَالَتْ 

عَائِشَةُ: فَقُلْتُ يَا أَبَتِ وَاللَّهِ لَوْ كَانَ كَذَا وَكَذَا لَتَرَكْتُهُ، إِنَّمَا هِي 3 أَسْمَاءُ، فَمَنِ الْأُخْرَى فَقَالَ أَبُو بَكْرِ : ذُو بَطْنِ بنتِ خَارِجَةَ، أَرَاهَا .

جارية (موطأ ابن مالك : ١٢٤٢)


നബി(صلى الله عليه وسلم)യുടെ പ്രിയപത്നി ആഇഷ(റ)

യിൽ നിന്നു നിവേദനം: 'ഗാബത്ത്' എന്ന

സ്ഥലത്തുള്ള കാരക്കതോട്ടത്തിൽ നിന്ന്

20 വസ്ഖ് കാരക്ക സ്വിദ്ദീഖ്(റ) മഹതിക്ക്

വെറുതെ നൽകിയിരുന്നു. സ്വിദ്ദീഖി(റ)നു

 മരണം ആസന്നമായപ്പോൾ ആഇഷ(റ)യെ

വിളിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു:

“കുഞ്ഞി മോളേ! എൻ്റെ കാലശേഷം നീ

ഐ ശ്വര്യമുള്ളവളാകുന്നത് എനിക്ക് കൂടുതൽ പ്രിയമുള്ളകാര്യവും നീ ദരിദ്രയാകുന്നത് എനിക്കേറ്റം വിഷമമുള്ള കാര്യവു

മാണ്. 20 വസ്ഖ് കാരക്ക നിനക്കു ഞാൻ

വെറുതെ തന്നിരുന്നു. അത് നീ എടുത്തിട്ടുണ്ടെങ്കിൽ അത് നിനക്കുള്ളതാണ്. നിശ്ചയം ഇന്ന് ആസ്വത്ത് അനന്തരാവകാശികൾക്കുള്ളതാണ്. നിൻ്റെ രണ്ടുസഹോ ദരന്മാരും രണ്ടുസഹോദരിമാരുമാണ് അവകാശികൾ. അതിനാൽ അല്ലാഹുവിൻ്റെ

ഗ്രന്ഥം നിർദേശിക്കും പ്രകാരം ആസ്വത്ത്

നിങ്ങൾ ഭാഗിച്ചെടുക്കുക”. ആഇഷ(റ) പറ

യുന്നു: 'അപ്പോൾ ഞാൻ ചോദിച്ചു. അല്ലയോ പിതാവേ! എൻ്റെ ഒരു സഹോദരി

അസ്‌മാആണ്. മറ്റവൾ ആരാണ്?'. അ

പ്പോൾ സ്വിദ്ദീഖ്(റ) പ്രതിവചിച്ചു: "ഖാരി

ജയുടെ പുത്രിയുടെ വയറ്റിലുള്ള കുട്ടിയാ

ണവൾ. ആകുട്ടിയെ പെണ്ണായാണ് ഞാൻ

കാണുന്നത്”. (മുവത്വഅ്: 1242)


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



Friday, June 28, 2024

പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ

 


പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ


പ്രവാചകന്മാർ തെറ്റ് ചെയ്‌തവരാണ് എന്നതിനു മൗലവി മാർ പഠിപ്പിക്കുന്നത് കാണുക: "ആദി പിതാവായ ആദം (അ)ന് തെറ്റുപറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനു ഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താ നാണ്." (വിചിന്തനം 2008 ജൂലൈ 4, പേജ് 9) "ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി" (അൽ മനാർ 2010


“നബി(സ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴ വുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കു കയുണ്ടായി. വന്നുപോയ വീഴ്‌ചകൾ പൊറുത്തുകൊടുക്കു കയും ചെയ്തു. ഭാര്യമാരെ തൃപ്‌തിപ്പെടുത്താൻ തേൻ കുടി ക്കില്ലെന്ന് പ്രവാചകൻ പറഞ്ഞു. ഇത് അല്ലാഹു ഹലാലാക്കി യതിനെ ഹറാമാക്കുകയാണ്." (അൽ മനാർ 2010 ജൂലൈ, പേജ് 39) ശബാബ് വാരിക എഴുതുന്നു: "പ്രവാചകൻ്റെ തീരുമാന

ങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. .” (ശ ബാബ് വാരിക 2009 മെയ് 1, പേജ് 22)



നബി (സ) പാപസുരക്ഷിതൻ


സുന്നികൾക്കിടയിൽ പിടിച്ചുനിൽക്കാൻ വേണ്ടി ചില ഘട്ട ങ്ങളിൽ ഇങ്ങനെയും എഴുതും: "നബി(സ) പാപസുരക്ഷിത നാണ്. ഇത് ഖുർആൻ കൊണ്ട് സംശയരഹിതമായി വ്യക്ത മായ കാര്യമാണ്. (വഹാബികളും മുജാഹിദുകളും, പേജ് 42, കെ.എൻ.എം.)


ചോദ്യം: പൂർണമായും നന്മയിലൂടെ ജീവിച്ച് തിന്മ വെടി ഞ്ഞ് മാതൃക കാണിക്കാൻ കഴിയാത്ത ഒരു വിഭാഗത്തെ യാണോ അല്ലാഹു മാതൃകാ പുരുഷരായി നിയോഗിച്ചത്? അമ്പിയാക്കൾക്ക് പോലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയാത്ത നിയമസംഹിതയാണോ ഇസ്‌ലാമിനുള്ളത്?



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


പ്രവാചകന്മാർ അസാധാരണക്കാർ

 https://islamicglobalvoice.blogspot.in/?m=0


പ്രവാചകന്മാർ അസാധാരണക്കാർ


മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മാതൃകാപുരുഷരായ അമ്പിയാക്കൾ മനുഷ്യരാണ്. ജിന്നോ മലക്കോ അല്ല. പക്ഷേ, സാധാരണ മനുഷ്യൻ്റെ അറിവോ കഴിവോ അല്ല അവർക്കു ള്ളത്. മലക്കുകളെ കാണാനും കേൾക്കാനുമുള്ള പ്രകൃതിയല്ലല്ലോ മനുഷ്യന്. എന്നാൽ അവരെ കാണാനും കേൾക്കാനും സംവദിക്കാനും പ്രവാചകന്മാർക്ക് അല്ലാഹു കഴിവു നൽകിയിട്ടുണ്ട്. അവരുടെ ജനനം മുതൽ അസാധാ രണത്വം നമുക്ക് ദർശിക്കാൻ കഴിയും. അമ്പിയാക്കളുടെ ചരിത്രം പഠിക്കാത്തവരാണ് അവർ നമ്മെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന് വാദിക്കുന്നത്. അമ്പിയാക്കൾ നമ്മെപ്പോ ലെ സാധാരണ മനുഷ്യർ മാത്രമാണെന്ന് പറയുമ്പോൾ അവർക്ക് മലക്കുകളുമായുള്ള ബന്ധത്തെയും അതുവഴി വഹ്‌യിനെയുമാണ് നിഷേധിക്കുന്നതെന്ന് വിമർശകർ മനസ്സിലാക്കുന്നില്ല.


പ്രവാചകൻ സാധാരണ മനുഷ്യൻ


കെ.എൻ.എം മദ്റസയിൽ പഠിപ്പിച്ചിരുന്ന ഒരു ആദർശമാ യിരുന്നു പ്രവാചകൻ സാധാരണ മനുഷ്യനായിരുന്നു എന്നത്. മൂന്നാം ക്ലാസിലെ ഇസ്‌ലാമിക വിശ്വാസകാര്യങ്ങൾ കാണുക: 


“എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യർ

തന്നെയായിരുന്നു."


നബി(സ) സാധാരണ മനുഷ്യൻ എന്നു പറയുന്നവർ കാഫിർ


“നബി(സ) കേവലം സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് പറയുന്നവൻ കാഫിറാണ്. നബിയുടെ പ്രത്യേകതകൾ നിഷേധിച്ചവനും കാഫിറാണ്.” (സൽസബീൽ 1993 മാർച്ച്, 2 22)


“നബി(സ) സാധാരണ മനുഷ്യനല്ല. അസാധാരണ മനുഷ്യനാണ്. അസാധാരണത്വം വളരെ വ്യക്തമാണ്.” (സൽസ ബീൽ 1993 മാർച്ച്. പേജ് 21)



നബി(സ) സാധാരണ അറബി ബാലൻ


നബി(സ) നാൽപ്പത് വയസ്സ് വരെ ഒരു സാധാരണ അറബി ബാലനായി വളർന്നുവെന്നാണ് മുജാഹിദ് വിശ്വാസം. നബി( സ)യുടെ മഹത്വത്തെ നിഷേധിക്കലും ഇകഴ്ത്തി കാണിക്ക ലുമാണിത്. ഐ.എസ്.എം കേരള പുറത്തിറക്കിയ 'തൗഹീദി ലേക്ക് സുന്നത്തിലേക്ക്' എന്ന പുസ്‌തകത്തിൽ ഒരു മൗലവി എഴുതുന്നു. “ക്രി. 570 ആഗസ്റ്റ് 29നു ആമിനയുടെയും അബ്ദു ല്ലയുടെയും പുത്രനായി മുഹമ്മദ് ജനിച്ചു. ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു." (പേജ് 72, 73)


നബി(സ)ക്ക് അസാധാരണ ബാല്യം


നബി(സ) ബാല്യകാലത്തും യുവത്വകാലത്തുമെല്ലാം അസാധാരണക്കാരൻ തന്നെയായിരുന്നു. അൽമനാർ തന്നെ ഒരിക്കൽ ഈ സത്യം തുറന്നെഴുതിയിട്ടുണ്ട്.


“കുട്ടിപ്രായത്തിൽ തന്നെ പ്രവാചകൻ്റെ മനസ്സിൽ പിശാ ചിനിടം നൽകാതെ മനസ്സിനെ ശുദ്ധമാക്കി. അനസ്(റ) നിവേ ദനം: നബി(സ) കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ജിബ്രീൽ വന്ന് നബിയെ പിടിച്ചു നിലത്തുകിടത്തി നെഞ്ച് പിളർത്തി ഒരു മാംസപിണ്ഡ‌ം പുറത്തേക്കെടുത്തു എന്നിട്ടു പറഞ്ഞു ഇത് പിശാചിന് നിന്നിലുള്ള ഓഹരിയാണ്. പിന്നെ ഒരു തളികയിൽ അത് വെച്ച് സംസം വെള്ളം കൊണ്ട് കഴുകി. പിന്നെ അതിനെ ശരിപ്പെടുത്തി തൽസ്ഥാനത്ത് വെച്ചു. കുട്ടികൾ വളർത്തുമ്മയുടെ അടുത്തേക്ക് ഓടി അവർ പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടു. അവർ വന്ന് നബിയെ എടുത്തപ്പോൾ പ്രവാചകൻ വിവർണമായ സ്ഥിതിയിലായിരുന്നു. അനസ്(റ) പറയുകയാണ്: നബി(സ)യുടെ മാറിടത്തിൽ തുന്നിയതിന്റെ അടയാളം കണ്ടിരുന്നു. (മുസ്‌ലിം) മിഅ്റാജിന്റെ സംഭവ ത്തിലും ഇതുപോലെ നബി(സ)യുടെ നെഞ്ച് കീറി സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.” (അൽമനാർ 2009 ഡിസംബർ, പേജ് 28)



*വൈരുദ്ധ്യമേ നിന്റേ പേരോ ഒഹാബീസം*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Tuesday, June 25, 2024

മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*

 *മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


بسم الله الرحمن الرحيم

الحمدلله

صلى الله علي محمد صلي الله عليه وسلم 

ചോദ്യം


ഖുർആനും സുന്നത്തുമുണ്ടായിരിക്കെ മദ്ഹബ് സ്വീകരിക്കുന്നതന്തിന്?

ഇജ്‌തിഹാദിന്റെ ആവശ്യകത എന്ത് ?


മറുപടി


ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണത്തിന് അർഹതയുള്ള മുജ്തഹിദുകളായ പണ്ഡിതന്മാർ ഗവേഷണം ചെയ്ത അഭിപ്രായത്തെ ഗവേഷണത്തിന് കഴിവില്ലാത്തവർ - മുജ്തഹിദ ല്ലാത്തവർ - സ്വീകരിക്കുന്നതിനാണ് മദ്ഹബ് സ്വീകരിക്കുക എന്ന് പറയുന്നത്.


ഖുർആനും സുന്നത്തും വെളിച്ചം നൽകാത്ത ഒരു കാര്യവു മില്ല. മനുഷ്യൻ്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുർആനിലും സുന്നത്തി ലുമുണ്ട്. എന്നാൽ പല കാര്യങ്ങളും സ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളതെങ്കിൽ മറ്റു പല കാര്യങ്ങളും അസ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളത്. ഈ അവ്യക്ത കാര്യങ്ങൾ ബുദ്ധിയും വിവരവുമുള്ളവർക്ക് ഗ വേഷണം ചെയ്തു കണ്ടുപിടിക്കാവുന്ന രീതിയിലാണ് വെച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തി കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കണ്ടുപിടിച്ചെടുക്കു ന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്. ഇമാം ഗസ്സാലിയുടെ നിർവ്വചനം കാണുക: 'മതപരമായ വിധികളെ കുറിച്ചു, അറിവുതേടു ന്നതിൽ ഒരു മുജ്‌തഹിദ് തൻ്റെ കഴിവു വിനിയോഗിക്കുന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്'. (മുസ്‌തസ്ഫാ 2:101)


ഇസ്ലാമിൻറെ കർമശാസ്ത്ര വിധികൾക്കുള്ള നാല് പ്രമാണങ്ങൾ ഖുർആനെ സുന്നത്ത് ഇജ്മാഅ്  ഖിയാസ് എന്നിവയാണ്  .


ഇവിടെ ഖിയാസ് അടക്കം പ്രമാണം ആവാൻ കാരണം ഖുർആനും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഖിയാസ് ( തുലനം ) ചെയ്ത് കണ്ടുപിടിക്കൽ ആവശ്യമായതുകൊണ്ടാണ്.

ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്ജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കാൻ ആവശ്യമാണ് എന്നതിന്  തെളിവ് താഴെ പറയുന്നു


ഹസ്റത്ത് മുആദുബിൻ ജബലി (റ) നെ യമനിലേക്കു (ഗവർ ണറായി) റസൂൽ തിരുമേനി (സ) നിയോഗിച്ചപ്പോൾ അവിടുന്ന് ചോദിച്ചു. 'വല്ല പ്രശ്നവും മുമ്പിൽ വന്നാൽ താങ്കൾ എങ്ങനെ വിധി ക്കും?' 'ഞാൻ അല്ലാഹുവിൻ്റെ ഗ്രന്ഥം കൊണ്ടു വിധിക്കും' മുആദ് പ റഞ്ഞു. 'അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നീ കണ്ടില്ലെങ്കിൽ?' നബി (സ) ചോദിച്ചു. 'അല്ലാഹുവിൻ്റെ പ്രവാചകന്റെ സുന്നത്തുകൊണ്ട് വിധി ക്കും' അദ്ദേഹം പ്രതിവചിച്ചു. 'പ്രവാചകൻ്റെ സുന്നത്തിലും നീ കണ്ടില്ലെങ്കിലോ?' തിരുമേനി വീണ്ടും ചോദിച്ചു. 'ഞാൻ ഒട്ടും വീഴ്ച വരുത്താതെ എന്റെ്റെ ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് ചെയ്യും'. എന്ന് മുആദ് (റ) മറുപടി നൽകിയപ്പോൾ നബി (സ) അദ്ദേഹത്തിന്റെ മാറിടത്തിൽ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:


الْحَمْدُ لله الذي وفق رسول رسول الله لما يرضى به رسول الله.


"അല്ലാഹുവിന്റെ ദൂതൻ്റെ ദൂതനു, അല്ലാഹുവിന്റെ ദൂതൻ ഇഷ്ട പ്പെടുന്ന കാര്യത്തിനു സഹായം നൽകിയ അല്ലാഹുവിനത്രെ സകല സ്തുതിയും" (തുർമുദി, അബൂദാവൂദ്, ദാരിമി)


ഈ ഹദീസിൽ നിന്നും ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത പല വിഷയങ്ങളും ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം


ഇപ്രകാരം ഇജ്‌തിഹാദ് ചെയ്യൽ അനുവദനീയമാണെന്ന കാ ര്യത്തിൽ പരിഗണനീയ പണ്ഡിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. ഖു ർആനിലും സുന്നത്തിലും ഖണ്ഡിത പ്രസ്‌താവനയില്ലാത്ത ഏതൊ രു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് നടത്തി വിധി കണ്ടെത്താമെന്നതിൽ സ്വഹാബത്ത് ഏകകണ്ഠ‌മായി ഏകോപിച്ചി രിക്കുന്നുവെന്നത് ഇജ്‌തിഹാദിന് തെളിവാകുന്നു. (മുസ്‌ത്വഫാ 2:57)


അപ്പോൾ മേൽ ഹദീസ് മാത്രമല്ല തെളിവ് ലോക പണ്ഡിതന്മാരുടെ ഇജ്മാഉം തെളിവാണ്


എന്നല്ല ഇവിടെ ഗവേഷണം ചെയ്തു വിധി പറയുന്ന കാര്യങ്ങൾ അവിടെയുള്ള ജനങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു ഇതിനാണ് തെക്കലീദ് എന്ന് പറയുന്നത്.


ويجب على العامي اتباع المفتى إذ دل الإجماع على أن فرض العوام اتباع ذلك المستصفى (۱۲۳/۲)


“സാധാരണക്കാരനു മുഫ്‌തിയെ പിൻപറ്റൽ നിർബന്ധമാണ്. കാരണം സാധാരണക്കാക്കു അയാളെ പിൻപറ്റൽ നിർബന്ധമാണെ ന്ന് പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം (ഇജ്‌മാഅ്) വ്യ ക്തമാക്കിയിരിക്കുന്നു. (മുസ്‌തസ്‌ഫാ 2:123)

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

അല്ലാഹുവിന് കൈ എന്ന അവയവമില്ല*

 *അല്ലാഹുവിന് കൈ എന്ന അവയവമില്ല*


بسم الله الرحمن الرحيم

Aslam Kamil Saquafi parappanangadi


ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ ഖബ്ള് ചെയ്യും

 ആകാശങ്ങൾ

 അവന്റെ യമീനിലാവും

എന്ന ബാഹ്യാർത്ഥം മുള്ള സ്വഹീഹു ബുഖാരിയിലെ ഹദീസും 

وكلتا يديه يمين

എന്ന ഹദീസും

വിവരിച്ചു ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു -

ഇമാം ബൈഹഖി റ 

പറയുന്നു,


ചിന്തകരായ പണ്ഡിതന്മാർ പറയുന്നത്.

ഇവിടെ യദ് എന്നാൽ ( കൈ എന്ന )അവയവം അല്ലാത്ത സിഫത്താണ് .

ഖുർആനിലും ഹദീസിലും യദ് എന്ന് വന്ന എല്ലാ സ്ഥലത്തും

അവിടെ പറയപ്പെടുന്ന ചുരുട്ടുക പിടിക്കുക നൽകുക തുടങ്ങിയ  പ്രവർത്തിയുമായി ആ സിഫത്ത് തൊടൽ കൂടാതെ ബന്ധിക്കലാണ് മുറാദ് .ഇങ്ങനെ മനസ്സിലാക്കിയാൽ ഒരിക്കലും തന്നെ സാദൃശ്യപ്പെടുത്തൽ ഇല്ല .മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ വ്യാഖ്യാനിക്കലാണ്.

ഫത്ഹുൽ ബാരി 13/407


عن رسول الله صلى الله عليه وسلم أنه قال إن الله يقبض يوم القيامة الأرض وتكون السموات بيمينه ثم يقول أنا الملك

 ، قال البيهقي : تفرد بذكر الشمال فيه عمر بن حمزة ، وقد رواه عن ابن عمر أيضا نافع وعبيد الله بن مقسم بدونها ، ورواه أبو هريرة وغيره عن النبي صلى الله عليه وسلم كذلك ، وثبت عند مسلم من حديث عبد الله بن عمرو رفعه المقسطون يوم القيامة على منابر من نور عن يمين الرحمن ، وكلتا يديه يمين وكذا في حديث أبي هريرة قال آدم اخترت يمين ربي ، وكلتا يدي ربي يمين وساق من طريق أبي يحيى القتات بقاف ومثناة ثقيلة وبعد الألف مثناة أيضا عن مجاهد في تفسير قوله تعالى والسماوات مطويات بيمينه قال " وكلتا يديه يمين " وفي حديث ابن عباس رفعه أول ما خلق الله القلم فأخذه بيمينه وكلتا يديه يمين وقال القرطبي في المفهم : كذا جاءت هذه الرواية بإطلاق لفظ الشمال على يد الله تعالى على المقابلة المتعارفة وفي حقنا وفي أكثر الروايات وقع التحرز عن إطلاقها على الله حتى قال وكلتا يديه يمين لئلا يتوهم نقص في صفته سبحانه وتعالى ؛ لأن الشمال في حقنا أضعف من اليمين 

، قال البيهقي ذهب بعض أهل النظر إلى أن اليد صفة ليست جارحة ، وكل موضع جاء ذكرها في الكتاب أو السنة الصحيحة فالمراد تعلقها بالكائن المذكور معها كالطي والأخذ والقبض والبسط والقبول والشح والإنفاق وغير ذلك تعلق الصفة بمقتضاها من غير مماسة ، وليس في ذلك تشبيه بحال ، وذهب آخرون إلى تأويل ذلك بما يليق به انتهى . وسيأتي كلام الخطابي في ذلك في باب قوله تعالى تعرج الملائكة والروح إليه

فتح الباري13/407

.........

لما خلقت بيدي 


മേൽ ആയത്ത് വിവരിച്ച്  ഫത്ഹുൽ ബാരി പറയുന്നു.

ഇമാം ഇബ്നു ബത്താൽ പറഞ്ഞു.

ഈ ആയത്തിൽ അല്ലാഹുവിന് യദൈനി ഉണ്ട് എന്ന് അറിയിക്കുന്നു.അത് അല്ലാഹുവിന്റെ  സിഫത്തുകളിൽ പെട്ട രണ്ട് സിഫത്തുകൾ ആണ് .അവ രണ്ടും അവയവം അല്ല .

മുശബ്ബിഹത്ത് (അല്ലാഹുവിനെ സാദൃശ്യമാക്കുന്നവർ) ഇതിനു വിരുദ്ധമായി.

അവർ അവയവം സ്ഥിരപ്പെടുത്തുന്നു .

ജഹമിയതും ഇതിന് വിരുദ്ധമാണ്.

ഫത്ഹുൽ ബാരി 405


[ ص: 404 ] [ ص: 405 ] قوله : باب قول الله تعالى لما خلقت بيدي ) قال ابن بطال : في هذه الآية إثبات يدين لله ، وهما صفتان من صفات ذاته وليستا بجارحتين خلافا للمشبهة من المثبتة ، وللجهمية من المعطلة فتح الباري




അല്ലാഹുവിന്ന് കണ്ണ് ഉണ്ട് എന്നതിന്ന് വഹാബികൾ കൊണ്ട് വരുന്ന   

تجري بأعيننا 

ആയത്ത് വിവരിച്ചു ഫത്ഹുൽ ബാരി പറയുന്നു.


നമ്മുടെ അറിവ് കൊണ്ട് കപ്പൻ സഞ്ചരിക്കും എന്നാണ്

ഫത്ഹുൽ ബാരി

 : وقوله تعالى تجري بأعيننا ) أي بعلمنا وذكر ف

ഫത്ഹുൽ ബാരി തുടരുന്നു.

ഐന് എന്നാൽ ഒരു അവയവമാണ്.

എന്നാൽ ഒരു വസ്തുവിന് സംരക്ഷിക്കുന്നവനെ പറ്റി അവന് ഐന് ഉണ്ട് എന്ന് പറയും

ഇന്നയാൾ എൻറെ രണ്ട് അയിനലാണ് എന്ന് പറഞ്ഞാൽ ഞാൻ അവനെ സംരക്ഷിക്കുന്നു എന്നാണ് അർത്ഥം


നമ്മുടെ അഅയുനിൽ നീ കപ്പൽ നിർമ്മിക്കുക എന്ന് പറഞ്ഞതിന്റെ അർത്ഥം ഞാൻ നിന്നെ സംരക്ഷിക്കുകയും കാണുകയും ചെയ്യുന്നുണ്ട് എന്നാണ്.

നമ്മുടെ അഅയുനിൽ അത് സഞ്ചരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥവും

ولتصنع على عيني

എന്നതിന്റെ അർത്ഥവും എൻറെ സംരക്ഷണത്തിൽ നിർമിക്കപ്പെടും എന്നാണ്.


ഇമാം റാഗിബ് പറയുന്നു.


ഐന് എന്ന്  ധാരാളം അർത്ഥങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

 قال الراغب : العين الجارحة ، ويقال للحافظ للشيء المراعي له : عين ، ومنه فلان بعيني أي أحفظه ، ومنه قوله تعالى واصنع الفلك بأعيننا أي نحن نراك ونحفظك ، ومثله تجري بأعيننا وقوله ولتصنع على عيني أي بحفظي ، قال : وتستعار العين لمعان أخرى كثيرة ،



ഇമാം ഇബ് ബത്താൽ പറയുന്നു അല്ലാഹുവിന് ജിസ്മ ഉണ്ട് എന്ന് പറയുന്നവർ ഈ  ഈ ഹദീസ് കൊണ്ട് തെളിവ് പിടിച്ചിരിക്കുന്നു.തിരുനബി തൻറെ കണ്ണിലേക്ക് ആംഗ്യം കാണിച്ചതിൽ നമ്മുടെ കണ്ണുപോലെ അല്ലാഹുവിനും കണ്ണുണ്ട് എന്ന് തെളിവാണ് എന്ന് അവർ പറയുന്നു.

എന്നാൽ അതിൻറെ മറുപടി ഇങ്ങനെയാണ്.

അല്ലാഹുവിനെ ജിസ്മാ എന്നത് സംഭവിക്കാൻ പറ്റാത്തതാണ് .

കാരണം ജിസ്മ് പുതുതായതാണ് അല്ലാഹു അനാധ്യനാണ്

അപ്പോൾ ഹദീസിന്റെ ഉദ്ദേശം അല്ലാഹുവിന് ന്യൂന്നതയില്ല എന്ന് അറിയിക്കലാണ്.

 وقال ابن بطال احتجت المجسمة بهذا الحديث ، وقالوا في قوله " وأشار بيده إلى عينه " دلالة على أن عينه كسائر الأعين ، وتعقب باستحالة الجسمية عليه ؛ لأن الجسم حادث وهو قديم ، فدل على أن المراد نفي النقص عنه انتهى . وقد تقدم شيء من هذا في باب قوله تعالى وكان الله سميعا بصيرا 

ഇമാം ബൈഹഖി പറയുന്നു പണ്ഡിതന്മാർ  ഒരു വിഭാഗം പറയുന്നത് 


ഐൻ എന്നത് അല്ലാഹുവിൻറെ ദാത്തിന്റെ സിഫത്താണ് .

ചില പണ്ഡിതന്മാർ ഐനിന് കാണൽ എന്നാണ് ഉദ്ദേശം എന്ന് പറയുന്നു.

അപ്പോൾ ആയത്തിന്റെ അർത്ഥം എൻറെ മേൽനോട്ടത്തിൽ അതിനെ നിർമ്മിക്കാൻ എന്നാകും.

فإنك بأعيننا 

എന്നതിൻറെ അർത്ഥം നീ എന്റെ  മേൽനോട്ടത്തിലാണ് എന്നാണ്.

ആദ്യത്തെ  അഭിപ്രായം സലഫുകളുടെ അഭിപ്രായമാണ്.

ഇവിടെ കണ്ണന്ന അവയവം സ്ഥിരപ്പെടുത്തൽ ഇല്ല ,


وقال البيهقي : منهم من قال العين صفة ذات كما تقدم في الوجه ، ومنهم من قال : المراد بالعين الرؤية ، فعلى هذا قوله ولتصنع على عيني أي لتكون بمرأى مني ، وكذا قوله واصبر لحكم ربك فإنك بأعيننا أي بمرأى منا والنون للتعظيم ،



 ومال إلى ترجيح الأول ؛ لأنه مذهب السلف ، ويتأيد بما وقع في الحديث وأشار بيده فإن فيه إيماء إلى الرد على من يقول معناها القدرة ، صرح بذلك قول من قال إنها صفة ذات وقال ابن المنير : وجه الاستدلال على إثبات العين لله من حديث الدجال من قوله إن الله ليس بأعور من جهة أن العور عرفا عدم العين وضد العور ثبوت العين ، فلما نزعت هذه النقيصة لزم ثبوت الكمال بضدها وهو وجود العين ، وهو على سبيل التمثيل والتقريب للفهم


അല്ലാഹുവിനെ കണ്ണന്ന  അവയവം സ്ഥിരപ്പെടുത്തുന്ന അർത്ഥം അല്ല ഇവിടെ

ഇമാം ബൈഹഖി തുടരുന്നു

കലാമിന്റെ പണ്ഡിതന്മാർ

ഐൻ വജ്ഹ് യദ് തുടങ്ങിയ സിഫത്തുകളുടെ വിഷയത്തിൽ മൂന്ന് അഭിപ്രായമുണ്ട്.

ഒന്ന് :അല്ലാഹുവിന്റെ ദാത്തിന്റെ സിഫത്താണത്

അത് പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണ് അതിലേക്ക് ബുദ്ധി മനസ്സിലാക്കാൻ സാധ്യമല്ല.

രണ്ടാം അഭിപ്രായം ഐൻഎന്നാൽ കാഴ്ച എന്നാണ്.യദ് എന്നാൽ ശക്തി എന്നാണ്.വജ്ഹ് എന്നാൽ ഉണ്മ എന്നാണ്.

മൂന്നാം അഭിപ്രായം അതിൻറെ അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിച്ചതായി വന്നതുപോലെ നടത്തലാണ്.

 لا على معنى إثبات الجارحة ، قال : ولأهل الكلام في هذه الصفات كالعين والوجه واليد ثلاثة أقوال : أحدها أنها صفات ذات أثبتها السمع ولا يهتدي إليها العقل ، والثاني أن العين [ ص: 402 ] كناية عن صفة البصر ، واليد كناية عن صفة القدرة ، والوجه كناية عن صفة الوجود ، والثالث إمرارها على ما جاءت مفوضا معناها إلى الله تعالى ،


ഇമാം സുഹറവർദ്ധി റ  എന്നവർ പറയുന്നു.

അല്ലാഹു അവന്റെ ഗ്രന്ഥത്തിലും അല്ലാഹുവിൻറെ റസൂലിനെ തൊട്ട് സ്ഥിരപ്പെട്ടതിലും ഇസ്തിവാ നു സൂൽ നഫ്സ് യദ് ഐൻ എന്നെല്ലാം ഉണ്ട്

അല്ലാഹുവിനെ സാദൃശ്യപ്പെടുത്തുകയോ അവയെ മുടക്കുകയോ ചെയ്യാൻ പാടില്ല.

അല്ലാഹു റസൂൽ അത് പറഞ്ഞിട്ടില്ലെങ്കിൽ ബുദ്ധി ഒരിക്കലും അതിൻറെ ചുറ്റും രംഗത്ത് വരില്ല ആയിരുന്നു.

 ഇതാണ് അവലംബയോഗ്യമായ അഭിപ്രായം സലഫുകൾ പറയുന്നതും.

 وقال الشيخ شهاب الدين السهروردي في كتاب العقيدة له : أخبر الله في كتابه وثبت عن رسوله الاستواء والنزول والنفس واليد والعين ، فلا يتصرف فيها بتشبيه ولا تعطيل ، إذ لولا إخبار الله ورسوله ما تجاسر عقل أن يحوم حول ذلك الحمى ، قال الطيبي : هذا هو المذهب المعتمد وبه يقول السلف الصالح ، وقال غيره : لم ينقل عن النبي صلى الله عليه وسلم ولا عن أحد من أصحابه من طريق صحيح التصريح بوجوب تأويل شيء من ذلك ولا المنع من ذكره ، ومن المحال أن يأمر الله نبيه بتبليغ ما أنزل إليه من ربه وينزل عليه اليوم أكملت لكم دينكم ثم يترك هذا الباب فلا يميز ما يجوز نسبته إليه مما لا يجوز مع حضه على التبليغ عنه بقوله ليبلغ الشاهد الغائب حتى نقلوا أقواله وأفعاله وأحواله وصفاته وما فعل بحضرته ،



 فدل على أنهم اتفقوا على الإيمان بها على الوجه الذي أراده الله منها ، ووجب تنزيهه عن مشابهة المخلوقات بقوله تعالى ليس كمثله شيء فمن أوجب خلاف ذلك بعدهم فقد خالف سبيلهم وبالله التوفيق . وقد سئلت هل يجوز لقارئ هذا الحديث أن يصنع كما صنع رسول الله صلى الله عليه وسلم فأجبت وبالله التوفيق إنه إن حضر عنده من يوافقه على معتقده وكان يعتقد تنزيه الله تعالى عن صفات الحدوث وأراد التأسي محضا جاز ، والأولى به الترك خشية أن يدخل على من يراه شبهة التشبيه تعالى الله عن ذلك ، ولم أر في كلام أحد من الشراح في حمل هذا الحديث على معنى خطر لي فيه إثبات التنزيه ، وحسم مادة التشبيه عنه ، وهو أن الإشارة إلى عينه صلى الله عليه وسلم إنما هي بالنسبة إلى عين الدجال فإنها كانت صحيحة مثل هذه ثم طرأ عليها العور لزيادة كذبه في دعوى الإلهية ، وهو أنه كان صحيح العين مثل هذه فطرأ عليها النقص ولم يستطع دفع ذلك عن نفسه .


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Monday, June 24, 2024

സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?

 സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?



മറുപടി


ലോകംസർവവും നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ

رب العالمين

ലോകം മുഴുവനും നിയന്ത്രിച്ചു പരിപാലിക്കുന്നവൻ എന്ന ഫാത്തിഹ സൂറത്തിലെ വചനം ആവർത്തിച്ചു പാരായണം ചെയ്യുന്നവരുമാണ് സുന്നികൾ



എന്നാൽ ലോകത്തിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും സുന്നികൾ വിശ്വസിക്കുന്നു.

അപ്രകാരം ലോകത്തിൻറെ പല നിയന്ത്രണങ്ങളും അവൻറെ  മഹാത്മാക്കളെയും അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട്


കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഉണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഫസ്സിറുകൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലും ആണ് ഇങ്ങനെ മനസ്സിലാക്കുന്നത് ഉദാഹരണത്തിന് ഇമാം റാസിയുടെ തഫ്സീർ നോക്കുക


ലോകത്തിൻറെ പല നിയന്ത്രണങ്ങളും മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതോ കാര്യം നിയന്ത്രിക്കുന്നത് ധാരാളം ആളുകളുണ്ട് എന്ന് ഖുർആനിൽ പറഞ്ഞതോ അല്ലാഹുവാണ് ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്നതിന് വിരുദ്ധമല്ല.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...